• Logo

Allied Publications

Europe
ബെനഡിക്ട് പാപ്പായ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ പതിനായിരങ്ങൾ
Share
വത്തിക്കാൻസിറ്റി: ഡിസംബർ 31ന് നിത്യതയെ പുൽകിയ എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതീകശരീരം ഇന്നലെ രാവിലെ മുതൽ പൊതുദർശനത്തിനായി തുറന്നു നൽകി.

ബിഷപ്പിന്‍റെ കിരീടം ഉൾപ്പടെയുള്ള ആചാര വസ്ത്രവിധാനങ്ങളോടെയാണ്(ബിഷപ്പിന്‍റെ ശിരോവസ്ത്രവും ചുവന്ന മേലങ്കിയും) ഭൗതിക ശരീരം പൊതുസന്ദർശനത്തിനായി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചിരിയ്ക്കുന്നത്. പോപ്പ് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍റെ ഭൗതികശരീരം കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും തിങ്കളാഴ്ച പുലർച്ചെ മണിക്കൂറുകൾക്ക് മുന്പ് ആയിരക്കണക്കിന് ആളുകൾ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലുടനീളം അണിനിരന്നു. വത്തിക്കാൻ സമയം രാവിലെ 9ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) മുതലാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിച്ചത്. തിങ്കളാഴ്ചത്തെ പൊതുദർശനം 10 മണിക്കൂർ നീണ്ടുനിന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പന്ത്രണ്ട് മണിക്കൂർ ദർശനം ക്രമീകരിച്ചിട്ടുണ്ട്.

രാഷ്ട്രതലവന്മാർ, രാജ്യപ്രതിനിധികൾ, കർദ്ദിനാളന്മാർ, മെത്രാപ്പോലീത്തമാർ, മെത്രാന്മാർ, വൈദികർ, വിശ്വാസികൾ അടക്കം ജനലക്ഷങ്ങൾ പാപ്പയുടെ ഭൗതീകശരീരം കാണാനും പ്രാർഥിക്കാനും ഈ ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വത്തിക്കാൻ സമയം രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) മുതലാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിച്ചത്.

ഫ്രാൻസിസ് മാർപാപ്പയും പോപ്പ് എമരിറ്റസിനു സൈന്‍റ്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

അതേസമയം ചാപ്പലിൽ നിന്നുള്ള പാപ്പയുടെ മൃതശരീരത്തിന്‍റെ ചിത്രങ്ങൾ വത്തിക്കാൻ ഇന്നലെ പുറത്തുവിട്ടിരുന്നു. മാറ്റർ എക്ളേസിയയിലെ ആശ്രമത്തിൽ പാപ്പയോടൊപ്പം കഴിഞ്ഞിരുന്നവർക്ക് മാത്രമാണ് ഇന്നലെ ഭൗതികശരീരം കാണാൻ അനുമതിയുണ്ടായിരിന്നത്.

സംസ്കാരം വ്യാഴാഴ്ച

വ്യാഴാഴ്ച രാവിലെ 9.30ന് സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേരിട്ടാണ് മുഖ്യകാർമികത്വം വഹിക്കുക. സംസ്കാരച്ചടങ്ങുകൾ ലളിതമായിരിയ്ക്കുമെന്ന് വത്തിക്കാൻ വക്താവ് മത്തേയോ ബ്രൂണി അറിയിച്ചു. തിരുസഭയുടെ ആദ്യ മാർപാപ്പയായവിശുദ്ധ പത്രോസിന്‍റെ കല്ലറയ്ക്കു സമീപമാണ് ബെനഡിക്ട് പാപ്പായുടെ ഭൗതിക ശരീരം അടക്കം ചെയ്യുന്നത്.

മാർപാപ്പമാരെ സാധാരണ അടക്കം ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ നിലവറയിലാണ് പാപ്പയുടെ മൃതശരീരം കബറടക്കുന്നത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ അടിയിലാണ് കല്ലറ സ്ഥിതി ചെയ്യുന്നത്.

ബനഡിക്ട് പതിനാറാമന്‍റെ ആത്മീയ സാക്ഷ്യം പ്രസിദ്ധീകരിച്ചു

മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ബനഡിക്ട് പതിനാറാമൻ രചിച്ച രണ്ട് പേജുള്ള ന്ധആത്മീയ സാക്ഷ്യം’ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ബനഡിക്ട് പാപ്പാ 2006 ഓഗസ്റ്റ് 29ന് രചിച്ച ആത്മീയസാക്ഷ്യമാണ് വത്തിക്കാൻ അദ്ദേഹത്തിന്‍റെ മരണശേഷം പ്രസിദ്ധീകരിച്ചത്. ഓരോ മാർപാപ്പയും തന്‍റെ സേവനകാലത്ത് ആത്മീയസാക്ഷ്യം രചിക്കുന്ന പതിവുണ്ട്. മരണശേഷം മാത്രമേ അത് പ്രസിദ്ധീകരിക്കാറുള്ളൂ.

ഓരോ മാർപാപ്പയും ഒരു മരണപത്രിക മുൻകൂട്ടി എഴുതി വയ്ക്കുന്ന പതിവുണ്ട്. ഇതാവട്ടെ പ്രത്യേകമായി അവരുടെ മരണശേഷം മാത്രമേ പുറത്തു വിടാൻ അനുവാദമുള്ളു. ഇതിന്‍റെ സംക്ഷപ്തരൂപം ഇങ്ങനെയാണ്. ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുനാഥ·ാർക്കും സുഹൃത്തുക്കൾക്കും നന്ദി പറയുന്ന പാപ്പാ അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റുകൾക്കു ക്ഷമാപണം നടത്തുന്നുണ്ട്. ബാല്യം മുതൽ എല്ലാ നിമിഷവും കൈപിടിച്ച ദൈവത്തോടും സർവരോടും ഉള്ള നന്ദിയും സ്നേഹവും കടപ്പാടും നിറഞ്ഞു നിൽക്കുന്ന ഹൃദ്യതയുടെ അനുഭവം. ദൈവം എല്ലാ നല്ല ദാനങ്ങളുടെയും ദാതാവാണ്. ഒരു മനുഷ്യായുസിന്‍റെ ശാസ്ത്രീയ ഗവേഷണങ്ങളും വിശുദ്ധ ഗ്രന്ഥപഠനങ്ങളും അദ്ദേഹത്തെ ഇപ്പോഴും കൊണ്ടു ചെന്നു നിർത്തുന്നത്, യേശു ക്രിസ്തുവിലും സഭയിലുമുള്ള വിശ്വാസത്തിലാണ്.

തി·കളും കുറവുകളും ഉണ്ടെങ്കിലും ദൈവം തന്നെ നിത്യതയിലേക്കു സ്വീകരിക്കാൻ പ്രാർഥിക്കണമെന്നു അഭ്യർഥിച്ചാണ് ആത്മീയസാക്ഷ്യം പൂർണമാകുന്നത്. മുൻ മാർപാപ്പയായ ജോണ്‍ പോൾ രണ്ടാമൻ പാപ്പയുടെ മരണപത്രത്തിൽ നിന്നുള്ള വ്യത്യാസം തന്‍റെ മൃതസംസ്കാര കർമ്മത്തെക്കുറിച്ച് ബെനഡിക്ട് 16 ഇതിൽ കുറിച്ചിട്ടില്ല എന്നുള്ളതും ഒരു സവിശേഷതയാണ്.

ലോകനേതാക്കളുടെ അനുശോചനപ്രവാഹം

റോമിൽ അന്തരിച്ച ജർമൻകാരനായ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന് ജർമനി ആദരാഞ്ജലികൾ അർപ്പിച്ചു. പാപ്പായോടുള്ള ആ്വരസൂചകമായി ബെനഡിക്റ്റിന്‍റെ ജ· സംസ്ഥാനമായ ബവേറിയയിൽ പതാകകൾ പകുതി താഴ്ത്തി കെട്ടി. ആയിരകണക്കിന് ആളുകൾ പാപ്പായുടെ സ്വന്തം ഗ്രാമത്തിലെ പള്ളിയിൽ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ആദരാഞ്ജ്ജലികൾ അർപ്പിച്ചു. ജർമൻ നേതാക്കൾ എല്ലാവരും തന്നെ അനുശോചനം രേഖപ്പെടുത്തി.

ജർമ്മൻ മാർപ്പാപ്പയായ ബെനഡിക്ടിനെ ചാൻസലർ ഷോൾസ് പ്രശംസിച്ചു. ന്ധഈ രാജ്യത്തിന് മാത്രമല്ല, അനേകർക്ക് പ്രത്യേക സഭാ നേതാവായിരുന്നുന്ധ ചാൻസലർ പറഞ്ഞു. ലോകത്തിന് കത്തോലിക്കാ സഭയുടെ രൂപീകരണ വ്യക്തിത്വത്തെയും വാദപ്രതിവാദപരമായ വ്യക്തിത്വത്തെയും സമർത്ഥനായ ദൈവശാസ്ത്രജ്ഞനെയും നഷ്ടപ്പെട്ടതായി ചാൻസലർ ട്വിറ്ററിൽ കുറിച്ചു. 1,000 വർഷങ്ങൾക്കിടെ പാപ്പാ പദവിയിലെത്തിയ ആദ്യത്തെ ജർമൻ സ്വദേശിയായ ബെനഡിക്ട് പതിനാറമൻ ജർമൻ മനസുകളിൽ എക്കാലവും ജീവിക്കും.

അതേസമയം എമരിറ്റസ് പാപ്പാ ബെനഡിക്റ്റ് 16ാമന് ലോക നേതാക്കൾ അനുശോചനം അർപ്പിച്ചു. സഭയോടുള്ള ആജീവനാന്ത സമർപ്പണത്തോടെ നിലയുറപ്പിച്ച ദൈവശാസ്ത്രജ്ഞനായി എക്കാലത്തും ബെനഡിക്ട് 16ാമൻ സ്മരിക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അനുശോചനം അറിയിച്ചത്. വൈസ് പ്രസിഡന്‍റായിരിക്കേ, 2011 ൽ വത്തിക്കാനിൽ ബെനഡിക്ട് 16ാമനുമായി നടത്തിയ കൂടിക്കാഴ്ച ബൈഡൻ അനുസ്മരിച്ചു. തികച്ചും ദുഃഖകരമായ വാർത്ത എന്നായിരുന്നു അനുശോചന സന്ദേശത്തിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ പറഞ്ഞത്.

മഹാനായ ദൈവശാസ്ത്രജ്ഞനും പാപ്പാ എമരിറ്റസുമായ ബെനഡിക്ട് 16ാമന്‍റെ വിയോഗത്തിൽ അതീവ ദുഃഖിതനാണന്ന് യുകെ പ്രധാനമന്ത്രി റിഷി സുനാക്. 2010 ൽ യുകെയിൽ നടത്തിയ പര്യടനം രാജ്യത്തുടനീളമുള്ള കത്തോലിക്കർക്കും ഒരു ചരിത്ര നിമിഷമായിരുന്നു എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇംഗ്ളണ്ട് ആൻഡ് വെയിൽസിന്‍റെ ആഭിമുഖ്യത്തിൽ യുകെയിൽ നിരവധിയിടങ്ങളിൽ എമരിറ്റസ് പോപ്പ് ബെനഡിക്ടിനായി പ്രത്യേക പ്രാർഥനകൾ ഞായറാഴ്ച്ച സംഘടിപ്പിച്ചിരുന്നു.

വിശ്വാസത്തിന്‍റെ ദീപ്ത ഗോപുരം, ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്തക്രൈസ്തവൻ, ഇടയൻ, ദൈവശാസ്ത്രജ്ഞൻ. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ താനും തന്‍റെ ഭരണകൂടവും ദുഃഖം പങ്കുവെക്കുന്നതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി മെലോനി പറഞ്ഞു. വിശ്വസാഹോദര്യത്തിനായി അക്ഷീണം പരിശ്രമിച്ച മഹാനായ ഈ ഇടയനെ ലോകം എക്കാലത്തും ഓർമിക്കുമെന്ന് ’ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ അനുശോചനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തിയിരുന്നു.2005 ഏപ്രിൽ 19 നായിരുന്നു ജോസഫ് റാറ്റ്സിംഗർ കത്തോലിക്ക സഭയുടെ 265ാം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് അദ്ദേഹത്തിന് 78 വയസ്‌സായിരുന്നു. 600 വർഷത്തിനിടെ സ്ഥാനത്യാഗം ചെയ്ത ഏക മാർപാപ്പയാണ് എരിറ്റസ് പോപ്പ് ബനഡിക്ട്.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട