• Logo

Allied Publications

Americas
ഫോമാ പ്രസിഡന്‍റ് ജേക്കബ് തോമസിന്‍റെ കേരളാ സന്ദർശനം വൻ വിജയം
Share
തിരുവനന്തപുരം: ഫോമയുടെ പ്രസിഡന്‍റായതിനുശേഷമുള്ള ആദ്യ കേരളാ സന്ദർശനം വൻ വിജയം, വരുന്ന രണ്ടു വർഷത്തെ ഫോമയുടെ കേരളത്തിൽ വച്ചു നടത്തപ്പെടുന്ന ഫോമാ കേരളാ കണ്‍വൻഷൻ, ഫോമാ ഹെൽപിംഗ് ഹാൻഡ്സ്, ഫോമാ ഭവന പദ്ധതി അടക്കമുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പെട്ടാണ് പ്രസിഡന്‍റ് ജേക്കബ് തോമസ് കേരളാ സന്ദർശനത്തിനെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിൽ മിക്ക വകുപ്പുകളുടെയും മന്ത്രിമാരെയും വകുപ്പുതല സെക്രട്ടറിമാരെയും സന്ദർശിച്ച അദ്ദേഹം വിവിധ വകുപ്പുതല ചർച്ചകൾക്ക് തുടക്കം കുറിച്ചു. ചർച്ചകളിൽ കേരളത്തിലെ ശുദ്ധജലവിതരണവും മാലിന്യ നിർമാർജനവുമടക്കമുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് അമേരിക്കൻ ടെക്നോളജി പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, കേരളത്തിലേയ്ക്ക് കൂടുതൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുവാൻ വിദേശ നിക്ഷേപ സാധ്യതകൾ, യു എസ് കാനഡ സ്റ്റുഡന്‍റസ് എക്സ്ചേഞ്ച് പ്രോഗ്രാം, കൂടാതെ അമേരിക്കയും കാനഡയും യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങളിലടക്കം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി കുടിയേറിയ മലയാളികളുടെ കേരളത്തിലെ സ്വത്തുവകകളുടെ മേലുള്ള അനധികൃതമായ കടന്നുകയറ്റവും പിടിച്ചെടുക്കലും അടക്കമുള്ള നിരവധിയായ പ്രശ്നങ്ങളുടെ പരിഹാരത്തിന് സെക്രട്ടറിയേറ്റിൽ ഒരു ഏകജാലക സംവിധാനം തുടങ്ങിയ നിരവധി ആവശ്യങ്ങളിൽ പരിഹാരം തേടിയാണ് അദ്ദേഹം മന്ത്രിമാരുടെ സഹായം തേടിയത്.

ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി,
തൊഴിൽമന്ത്രി പി. രാജീവ്, ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എക്സൈസ് മന്ത്രി എം.ബി. രാജേഷ്, കൃഷിമന്ത്രി പി. പ്രസാദ് തുടങ്ങിയ മന്ത്രിമാരെയാണ് ഡോ. ജേക്കബ് തോമസ് സെക്രട്ടറിയേറ്റിൽ അവരുടെ ഓഫീസുകൾ സന്ദർശിച്ചു ചർച്ചകൾ നടത്തിയത്.

കൂടാതെ കേരളം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെയും അദ്ദേഹം സന്ദർശിച്ചു. വളരെ അനുഭാവപൂർണമായ പ്രതികരണമാണ് മന്ത്രിമാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ഡോ. ജേക്കബ് തോമസ് ലേഖകനോട് പ്രതികരിച്ചു. കഴിഞ്ഞ കാലങ്ങളിൽ ഫോമയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെയും സഹായങ്ങളെയും മന്ത്രിമാരിൽ പലരും ഓർത്തെടുത്തു. ഫോമയുടെ കേരളാ കണ്‍വൻഷനിൽ പങ്കെടുക്കുന്നത് കൂടാതെ 2024 ൽ ന്യൂയോർക്കിൽ നടത്തുവാൻ ആഗ്രഹിക്കുന്ന ഫോമാ ഇന്‍റർനാഷണൽ കണ്‍വൻഷനിലേക്കും മുഖ്യമന്ത്രിയെയടക്കം എല്ലാ മന്ത്രിമാരെയും പങ്കെടുപ്പിക്കുവാനും പദ്ധതിയുണ്ടെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം പാർലമെന്‍റ് മെന്പറുമായ ശശി തരൂരിനെയും അദ്ദേഹത്തിന്‍റെ ഓഫീസ് സന്ദർശിച്ചു കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഫോമയുടെ എക്കാലത്തെയും സുഹൃത്തായ ശശി തരൂരിനെ കേരളം കണ്‍വൻഷനിൽ പങ്കെടുക്കുന്നതിന് ഡോ. ജേക്കബ് പ്രത്യേകം ക്ഷണിക്കുകയുണ്ടായി.

ഈ രണ്ടു വർഷത്തെ ഫോമയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ മാർഗങ്ങളും പ്രയോജനപ്പെടുത്തുവാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് കഴിഞ്ഞ ദിവസം 2024ൽ നടത്തുവാൻ പ്ലാൻ ചെയ്യുന്ന കണ്‍വൻഷനു വേണ്ടി ലൊക്കേഷൻ തേടുന്നതിന്‍റെ ഭാഗമായി ജോയിന്‍റ് ട്രഷറർ ജെയിംസ് ജോർജ്, പിആർഒ ജോസഫ് ഇടിക്കുള, മുൻ സെക്രട്ടറി ജിബി തോമസ് മോളൊപ്പറന്പിൽ എന്നിവരൊപ്പം ന്യൂയോർക്ക് ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്കസ് സന്ദർശിച്ചു കോർപറേറ്റ് മാനേജുമെന്‍റുമായി ചർച്ചകൾക്ക് എത്തിയ വേളയിൽ ഡോ. ജേക്കബ് തോമസ് പറഞ്ഞു. കേരളാ കണ്‍വൻഷന്‍റെ തുടർ ചർച്ചകൾക്കും മറ്റു പ്രവർത്തനങ്ങളുമായി ജനറൽ സെക്രട്ടറി ഓജസ് ജോണ്‍ ഇപ്പോൾ കേരളത്തിലുണ്ടെന്നും വിവിധ കന്പനികളുമായി സ്പോണ്‍സർഷിപ് സാധ്യതകൾക്ക് അദ്ദേഹം ശ്രമിക്കുകയാണെന്നും ട്രഷറർ ബിജു തോണിക്കടവിൽ അറിയിച്ചു.

പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വിഷു ആഘോഷപൂർവം കൊണ്ടാടി വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്‍റർ.
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്‍റേയും സാമുദായിക ചൈതന്യത്തിന്‍റേയും വർണാഭമായ ചടങ്ങുകളോടെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായ
ക്ലിഫ്ടൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസ
റോയി ആൻഡ്രൂസ് ന്യുജേഴ്സിയിൽ അന്തരിച്ചു.
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി.