• Logo

Allied Publications

Europe
ഇവാ കൈലി ഭാഗികമായി കുറ്റം സമ്മതിച്ചു
Share
ബ്രസൽസ്: യൂറോപ്യൻ യൂണിയന്‍റെ നയങ്ങളെ സ്വാധീനിക്കാൻവേണ്ടി ഖത്തറിൽനിന്നു കൈക്കൂലി വാങ്ങിയ ഖത്തർഗേറ്റ് സംഭവത്തിൽ അറസ്റ്റിലായ ഗ്രീസിൽനിന്നുള്ള യൂറോപ്യൻ പാർലമെന്‍റ് അംഗം ഇവാ കൈലി ഭാഗികമായി കുറ്റം സമ്മതിച്ചതായി ഫ്രഞ്ച് ദിനപത്രമായ ല് സ്വാർ റിപ്പോർട്ട് ചെയ്തു.

അറേബ്യൻ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കമ്മിറ്റിയിൽ അംഗമായിരുന്നു ഇവാ കൈലി. ലോകകപ്പിനോടു ബന്ധപ്പെട്ട നിർമാണപ്രവൃത്തികളിൽ തൊഴിലാളികൾ നേരിടുന്ന ചൂഷണം, ലൈംഗികന്യൂനപക്ഷങ്ങളോടും സ്ത്രീകളോടുമുള്ള വിവേചനം മുതലായ വിഷയങ്ങളിൽ ഖത്തർ വലിയ വിമർശനം നേരിട്ടിരുന്നു.

ഇക്കാര്യങ്ങളിൽ ഇവാ കൈലി ഖത്തറിന് ക്ലീൻ ചിറ്റ് നല്കുകയായിരുന്നു. ആരോപണങ്ങളെത്തുടർന്ന് ബെൽജിയൻ പോലീസ് കുറെ മാസങ്ങളായി ഇവാ കൈലിയെയും കൂട്ടാളികളെയും പിന്തുടർന്നിരുന്നു. അതാണ് അറസ്റ്റിൽ കലാശിച്ചത്.

ആറുലക്ഷം യൂറോ അടങ്ങിയ സ്യൂട്ട്കേസ് ഒളിപ്പിക്കുന്നതിനിടെ ഇവായുടെ പിതാവ് ബ്രസൽസിലെ സോഫിടെൽ ഹോട്ടലിൽവച്ച് പിടിയിലായതിനുശേഷമാണ് മറ്റുള്ളവരും അറസ്റ്റിലായത്.
താൻ തന്നെയാണ് പണം ഒളിപ്പിക്കാൻ പിതാവിനോട് ആവശ്യപ്പെട്ടതെന്നും തന്‍റെ ഓഫീസ് വഴിയാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്നും ഇവാ സമ്മതിച്ചതായാണ് റിപ്പോർട്ട്.

ഇവായോടൊപ്പം അറസ്റ്റിലായ ഭർത്താവ് ഫ്രാൻചെസ്കോ ജോർജി, മുൻ പാർലമെന്‍റ് അംഗം പിയർ അന്തോണിയോ പാൻസേരി എന്നിവരുടെ മുൻകാല ചെയ്തികൾ അറിയാമായിരുന്നെന്നും ഇവാ സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് ഇവാ മുന്നറിയിപ്പു നല്കിയിരുന്നത്രെ.

അറസ്റ്റിലായ ബെൽജിയൻ എംപി മാർക്ക് തരബെല്ല, ഖത്തറിൽനിന്ന് പണമോ പാരിതോഷികങ്ങളോ കൈപ്പറ്റിയിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനില്ക്കുകയാണ്. ഇരുപതു ലക്ഷത്തോളം യൂറോയുടെ ഇടപാടുകളാണ് ഖത്തർഗേറ്റിൽ ഇതുവരെ പുറത്തുവന്നിരിക്കുന്നത്. ഖത്തറിനു പുറമേ മൊറോക്കോയും കൈക്കൂലി നൽകി യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.

ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്