• Logo

Allied Publications

Europe
നഴ്സിംഗ് സമരമുഖത്ത് ആവേശമായി യുക്മ നഴ്സസ് ഫോറം അംഗങ്ങൾ
Share
ലണ്ടൻ: എൻഎച്ച്എസ് നഴ്സസ് സമരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ രാജ്യമെന്പാടും സമരത്തിന് നേതൃത്വം നൽകിയ ആർസിഎന്നിന്‍റെ പ്രവർത്തകരോടൊപ്പം യുക്മ നഴ്സസ് ഫോറം പ്രവർത്തകരും ആവേശപൂർവം പങ്കെടുത്തു. യുക്മ നഴ്സസ് ഫോറം മിഡ്ലാൻഡ്സ് റീജണൽ കോർഡിനേറ്റർ ഷൈനി ബിജോയിയുടെ നേതൃത്വത്തിലാണ് യുഎൻഎഫ് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തത്. ഡിസംബർ 15 ന് നടന്ന ആദ്യദിന സമരത്തിൽ പങ്കെടുത്തതിനേക്കാൾ കൂടുതൽ നഴ്സുമാർ ഇന്നലത്തെ സമരത്തിൽ ആവേശപൂർവം പങ്കെടുത്തു. സമരം ചെയ്യുന്ന നഴ്സുമാരുമായി ഗവണ്‍മെൻറ് ചർച്ചയ്ക്ക് പോലും തയാറാകാത്ത സാഹചര്യത്തിൽ ജനുവരിയിൽ കൂടുതൽ രൂക്ഷമായ സമരത്തിന് ഒരുങ്ങുകയാണ് നഴ്സിംഗ് സംഘടനകൾ.

രാജ്യമെന്പാടും നൂറുകണക്കിന് എൻഎച്ച്എസ് ആശുപത്രികളിൽ സമരം ചെയ്ത നഴ്സുമാർ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചപ്പോൾ നോട്ടിംഗ്ഹാമിലെ സമരക്കാഴ്ചകളിലെ മലയാളി സാന്നിധ്യം വേറിട്ട കാഴ്ചയായി. നോട്ടിംഗ്ഹാം ക്യൂൻസ് മെഡിക്കൽ സെന്‍റർ, സിറ്റി ഹോസ്പിറ്റൽ ക്യാന്പസ് എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകാനാണ് എൻഎംസിഎ അംഗങ്ങളെത്തിയത്.

തണുത്ത് വിറങ്ങലിച്ച് നിന്ന അന്തരീക്ഷത്തിൽ സമരമുഖത്ത് അണിനിരന്ന പ്രക്ഷോഭകർക്ക് അകമഴിഞ്ഞ പിന്തുണയുമായി എത്തിയ നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസ്‌സിയേഷൻ (NMCA) പ്രവർത്തകർ പ്രക്ഷോഭകർക്ക് തികഞ്ഞ ആവേശമായി മാറി. യുക്മ നാഷണൽ ട്രഷറർ ഡിക്സ് ജോർജ്, എൻഎംസിഎ പ്രസിഡന്‍റും യുക്മ മിഡ്ലാൻഡ്സ് റീജണൽ ട്രഷററുമായ അഡ്വ. ജോബി പുതുക്കുളങ്ങര, സെക്രട്ടറി ബിജോയ് വർഗീസ്, ജോയിന്‍റ് സെക്രട്ടറി ബെന്നി ജോസഫ്, നഴ്സസ് സമരത്തിന്‍റെ നോട്ടിംഗ്ഹാം ഏരിയ കോർഡിനേറ്ററായ യോഗേഷ്, സജീഷ് ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ എൻഎംസിഎ പ്രവർത്തകർ സമര പോരാളികൾക്ക് ആവേശം പകർന്നതോടൊപ്പം അവർക്കാവശ്യമായ ചൂട് പാനീയങ്ങളും ലഘു ഭക്ഷണങ്ങളും വിതരണം ചെയ്തത് പ്രക്ഷോഭകരുടെ ആവേശം ഇരട്ടിയാക്കി. സമര രംഗത്തുണ്ടായിരുന്ന ഇംഗ്ലീഷുകാർ ഉൾപ്പടെയുള്ള പ്രക്ഷോഭകർ നിറഞ്ഞ മനസോടെയും കൈയടികളോടെയുമാണ് എൻഎംസിഎയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്.

രാജ്യമെന്പാടുമുള്ള എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ച സമരത്തിനോട് പക്ഷേ ഗവണ്‍മെന്‍റ് തികച്ചും നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സമരം തുടർന്നാലും തൽകാലം ചർച്ചകൾക്കില്ല എന്ന നിലപാടിലാണ് പ്രധാനമന്ത്രി ഋഷി സുനക്ക് എന്നാണ് ഗവണ്‍മെൻറ് വൃത്തങ്ങൾ നൽകുന്ന സൂചന. ഗവണ്‍മെൻറും പ്രധാനമന്ത്രിയും തുടരുന്ന നിഷേധാത്മക നിലപാട് മാറ്റി സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും 19 ശതമാനം ശന്പള വർധനവെന്ന നിലപാടിൽ അയവ് വരുത്താൻ തങ്ങൾ തയ്യാറാണെന്നും ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളെൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗവണ്‍മെൻറ് ചർച്ചകൾക്ക് തയ്യാറാകുന്നില്ലയെങ്കിൽ ജനുവരിയിൽ കൂടുതൽ രൂക്ഷമായ സമരങ്ങളെ നേരിടേണ്ടി വരുമെന്നും ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ അവതാളത്തിലാകുമെന്നും യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. സർജറി, സ്കാനിംഗ് ഉൾപ്പടെയുള്ള വിദഗ്ദ ചികിത്സകൾ ലഭിക്കുവാൻ ദീർഘനാൾ കാത്തിരിക്കേണ്ട സാഹചര്യം നിലവിലുള്ളപ്പോൾ നഴ്സുമാരുടെ ദീർഘമായ സമരങ്ങൾ എൻഎച്ച്എസ്് ആശുപത്രികളുടെ പ്രവർത്തനം പാടെ നിശ്ചലമാക്കും.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ