• Logo

Allied Publications

Europe
വേതനവർധന ആവശ്യപ്പെട്ട് ബ്രിട്ടനിൽ നഴ്സുമാർ സമരത്തിൽ
Share
ലണ്ടൻ: ബ്രിട്ടനിലെ നഴ്സുമാർ വേതനവർധന ആവശ്യപ്പെട്ട് സമരത്തിൽ. ഇംഗ്ലണ്ട്, വെയിത്‌സ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ പതിനായിരക്കണക്കിനു നഴ്സുമാർ രണ്ടു ദിവസത്തെ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണു റിപ്പോർട്ട്.

ചൊവ്വാഴ്ച ജോലിക്കു കയറില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിനിടെ അടിയന്തര ചികിത്സയ്ക്കുമാത്രമേ തയാറാകൂ. സമരദിവസങ്ങളിൽ ആശുപത്രി സേവനത്തിനു സൈന്യത്തിന്‍റെ സഹായം സർക്കാർ തേടിയതായി റിപ്പോർട്ടുകളിൽ പറയുന്നു.

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ വേതനത്തിൽ 19 ശതമാനം വർധന വേണമെന്നാണു ബ്രിട്ടനിലെ ഏറ്റവും വലിയ നഴ്സിംഗ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) ആവശ്യപ്പെട്ടിരിക്കുന്നത്. 106 വർഷത്തെ പാരന്പര്യമുള്ള ആർസിഎൻ സമരത്തിനിറങ്ങുന്നതും ഇതാദ്യമാണ്.

നഴ്സുമാരോടു വലിയ ബഹുമാനമുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി ഋഷി സുനാക് പറഞ്ഞു.

ഇന്ധനത്തിന്‍റെയും അവശ്യസാധനങ്ങളുടെയും വില കുതിച്ചുയർന്നതോടെ ബ്രിട്ടീഷ് തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. റെയിൽ, പോസ്റ്റ്, എയർപോർട്ട്, ജീവനക്കാരും അഭിഭാഷകരും മുന്പ് സമരം നടത്തിയിരുന്നു.

ഒക്ടോബറിൽ ബ്രിട്ടനിലെ പണപ്പെരുപ്പം 11.1 ശതമാനംവരെയെത്തുകയുണ്ടായി. നവംബറിൽ 10.7 ആയി താണെങ്കിലും അത് വലിയ ആശ്വാസം നല്കുന്നില്ല. സന്പദ്‌വ്യവസ്ഥ മാന്ദ്യത്തെ നേരിടുകയാണെന്നും 2024ന്‍റെ മധ്യംവരെ ഇതു തുടരാമെന്നുമാണു കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞിട്ടുള്ളത്.

അതേസമയം, സ്കോട്ട്‌ലന്‌ഡിൽ സമരമില്ല. ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സ്റ്റർജൻ മുന്നോട്ടുവച്ച ശന്പളവർധന പാക്കേജ് അംഗീകരിച്ച് സമരം ഉപേക്ഷിക്കാൻ യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു.

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ഐഒസി പ്രവർത്തകർ ലണ്ടൻ പാർലിമെന്‍റ് സ്‌ക്വയറിൽ പ്രതിഷേധിക്കും.
ലണ്ടൻ: ലോകസഭാംഗത്വം റദ്ദാക്കപ്പെട്ട ഇന്ത്യൻ പ്രതിപക്ഷ നേതാവും വയനാട് പാർലിമെന്ററി പ്രതിനിധിയുമായിരുന്ന രാഹുൽ ഗാന
രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടിയില്‍ ഒഐസിസി , ഐഒസി അയര്‍ലന്‍ഡ് പ്രതിഷേധിച്ചു.
ഡബ്ലിൻ: ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ സംഘ പരിവാര്‍ നടത്തുന്ന കടന്നാക്രമണത്തില്‍ ഒഐസിസി , / ഐഒസി അയര്‍ലന്‍ഡ് ശക്തമാ
തീയേത്രോ ഇന്ത്യാനോ റോമ ലോകനാടകദിനം ആഘോഷിച്ചു.
റോം: ഇൻഡോഇറ്റാലിയൻ കൾച്ചറൽ അസോസിയേഷനായ തീയേത്രോ ഇന്ത്യാനോ റോമയുടെ ആഭിമുഖ്യത്തിൽ ലോകനാടകദിനം ആഘോഷിച്ചു.
സാമ്പത്തിക പ്രതിസന്ധി; ആശങ്ക വേണ്ടന്ന് ജര്‍മന്‍ ചാന്‍സലര്‍.
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയ്റ്റ്ഷെ ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.
രാഹുൽ ഗാന്ധിക്കെതിരായ നടപ‌ടി; ബിജെപി സർക്കാരിനെതിരേ ആഗോളതലത്തിൽ പ്രതിഷേധത്തിന് ഒരുങ്ങി ഐഒസി.
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനും ബിജെപി സർക്കാർ രാഷ്