• Logo

Allied Publications

Europe
ബ്രിട്ടനിൽ കടുത്ത ശൈത്യം മഞ്ഞു സുനാമിയായി; തടാകത്തിൽ വീണു അഞ്ചു കുട്ടികൾ മരിച്ചു
Share
ലണ്ടൻ: കടുത്ത ശൈത്യം വീണ്ടും ബ്രിട്ടനിലെ മനുഷ്യജീവിതം ദുസഹമാക്കുകയാണ്. വെസ്റ്റ് മിഡ്ലാന്‍റിലെ ബർമിംഗിനു സമീപം സോലിഹള്ളിലെ തണുത്തുറഞ്ഞു കിടന്ന തടാകത്തിനു മുകളിലൂടെ നടന്ന ആറു കുട്ടികൾ ഐസ് പൊട്ടി ഉള്ളിലേക്ക് വീണു. രക്ഷപ്പെടുത്തിയ നാലുപേരും ആശുപത്രിയിൽ മരിച്ചു. എട്ടു വയസ് പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളും, 10, 11 വീതം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളുമാണ് മരിച്ചത്. 6 വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടി മരണത്തോടു മല്ലിടുകയാണ്.

സോലിഹള്ളിലെ കിംഗ്സ്ഹസ്ററിലെ ബാബ്സ് മിൽ പാർക്കിൽ ഞായളാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. ആറു പേർ തടാകത്തിൽ ഉണ്ടായിരുന്നതായി വെസ്റ്റ് മിഡ്ലാൻഡ്സ് അഗ്നിശമനസേനാ മേധാവി അറിയിച്ചു. കുട്ടികളെ രക്ഷപ്പെടുത്തുന്പോൾ നാലു പേരുടെ ഹൃദയം സ്തംഭിച്ച അവസ്ഥയിലായിരുന്നുവെന്നു വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസ് അറിയിച്ചു. കടുത്ത തണുപ്പിൽ ഘനീഭവിച്ചു കിടന്ന തടാകത്തിനു മേൽ 12 വയസിൽ താഴെയുള്ള രണ്ടു കുട്ടികൾ കളിക്കുകയായിരുന്നു. പെട്ടെന്ന് അവർ നിന്നിരുന്നിടത്തെ ഐസ് പാളിയിൽ വിള്ളലുണ്ടാവുകയും അവർ താഴോട്ട് പോവുകയുമായിരുന്നു. ഇത് കണ്ടു നിന്നിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അവരും അപകടത്തിൽപെടുന്നത്.

ഉടൻതന്നെ വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അടിയന്തര സേവന വിഭാഗത്തിന് നാലു കുട്ടികളെ രക്ഷപ്പെടുത്താൻ ആയി എങ്കിലും അവരുടെ നില ഗുരുതരമാണന്ന്. അടിയന്തര സേവന വിഭാഗത്തിന്‍റെ വക്താവ് സ്ഥിരീകരിച്ചു. കാണാതായ മറ്റു രണ്ട് കുട്ടികളെ പിന്നീടാണ് പുറത്തെടുത്തത്.

ബ്രിട്ടനിൽ കടുത്ത തണുപ്പും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ മിക്കയിടങ്ങളിൽ തണുപ്പാണ് അനുഭവപ്പെടുന്നത്. എവിടെയും മൈനസ് 15 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെടുന്നത്.

അപ്രതീക്ഷിതമായും അതിരൂക്ഷമായും ഉണ്ടായ മഞ്ഞുവീഴ്ചയിൽ ബ്രിട്ടൻ മുഴുവൻ മഞ്ഞിനടിയിലായി. ഞായറാഴ്ച വൈകിട്ടാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. സാധാരണഗതിയിൽ മഞ്ഞുവീഴ്ച ഉണ്ടാകാത്ത ബ്രിട്ടൻ മുഴുവൻ മഞ്ഞു പുതച്ച നിലയിലായി. ആറു മുതൽ 16 ഇഞ്ചുവരെ കനത്തിലാണ് പലയിടങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായിരുന്നത്. സ്കോട്ട്ലൻഡിലും നോർത്തേണ്‍ അയർലൻഡിലും കാണുന്ന ഇത്രയേറെ കനത്ത ഹിമപാതം മഞ്ഞുപെയ്ത്ത് രാജ്യത്ത് ഒരിടത്തും പ്രവചിച്ചിരുന്നില്ല.

മണിക്കൂറുകൾക്കുള്ളിൽ എല്ലാ ഗതാഗത മാർഗങ്ങളും മന്ദഗതിയിലായി. റോഡ് ഗതാഗതം ഏറെക്കുറെ പൂർണമായി സ്തംഭിച്ചു. സ്ററാൻസ്ററഡ്, മാഞ്ചസ്ററർ വിമാനത്താവളങ്ങൾ അടച്ചു. ഹീത്രൂ, ഗാട്ട് വിക്ക്, ലണ്ടൻ സിറ്റ, ബർമിംഗ്, കാഡിഫ് തുടങ്ങിയ വിമാനത്താവളങ്ങളിൽനിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കി.ദീർഘദൂര ട്രെയിൻ സർവീസുകൾ പലതും പാതി വഴിയിൽ സർവീസ് നിലച്ചു.രാത്രി താപനില മൈനസ് 15 ഡിഗ്രിവരെ രേഖപ്പെടുത്തിയിട്ടുണ്ട്. മോട്ടോർ വേകളിൽ അപകടങ്ങൾ തുടർക്കഥയായി. വൈദ്യുതി വിതരണം രാജ്യത്തിന്‍റെ പലയിടങ്ങളിലും താറുമാറായി.

ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.
ലണ്ടൻ ടിസിഎസ് മിനി മാരത്തോണിൽ തുടർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ: 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ