• Logo

Allied Publications

Europe
കേളി അന്താരാഷ്ട്ര കലാമേള കിക്ക് ഓഫ് ചെയ്തു
Share
സൂറിക്ക് : 2023ൽ സിൽവർ ജുബിലി ആഘോഷിക്കുന്ന സ്വിറ്റ്സർലൻഡിലെ പ്രവാസികളുടെ കലാ സാംസ്കാരിക സംഘടനയായ കേളി സംഘടിപ്പിക്കുന്ന ഇന്ത്യൻ കലകളുടെ ഉത്സവമായ കേളി ഇന്‍റർനാഷണൽ കലാമേളയുടെ കിക്ക് ഓഫ് സൂറിച്ചിൽ നടന്നു.

കേളിയുടെ വാർഷിക സമ്മേളനത്തിൽ കേളി എക്സിക്യൂട്ടീവ് അംഗങ്ങളെയും കേളിയുടെ അംഗങ്ങളെയും സാക്ഷി നിർത്തി കലാമേള 2023 ന്‍റെ ആദ്യ രജിസ്ട്രേഷൻ കുമാരി ഡെൽന മുണ്ടിയാനിയിൽ നിന്നും സ്വീകരിച്ചു കൊണ്ട് പ്രസിഡൻറ് റ്റോമി വിരുത്തിയേൽ നിർവഹിച്ചു.

ഇന്ത്യൻ അനുഷ്ഠാനകലകളെ രണ്ടാം തലമുറയ്ക്ക് പകർന്നു നൽകുന്ന മഹത്തായ ധർമ്മമാണ് കേളി ഇന്‍റർനാഷണൽ കലാമേള. ഇന്ത്യക്കു പുറത്തുനടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ ഈ കലാമാമാങ്കത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്നു. വർഷങ്ങൾ നീണ്ട പഠനത്തിലൂടെ സ്വായത്തമാക്കിയ കലകൾ രണ്ടു ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ വേദിയാണ് കേളി കലാമേള.

ഭാരതത്തിന്‍റെ തനതു കലകൾ പരിപോഷിപ്പിക്കുന്നതിന് ഒരു മത്സരവേദി യൂറോപ്പിൽ ഒരുക്കുന്നതിന്‍റെ ഭാഗമായി കേളി ആരംഭിച്ച ഇന്‍റർനാഷണൽ കലാമേളക്ക് 2023 മെയ് 27, 28 തീയതികളിൽ സൂറിച്ചിൽ തിരശീല ഉയരും. കടുത്ത മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്‍റ് നേടി വിജയിക്കുന്നവർക്ക് കലാതിലകം, കലാപ്രതിഭ അവാർഡുകൾ, നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി, നൃത്യേതര ഇനങ്ങളിൽ ചാന്പ്യൻ ആകുന്ന വ്യക്തിക്ക് നൽകുന്ന ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി, മൈനർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ ബാലതാരത്തിന് നൽകുന്ന ബാലപ്രതിഭ അവാർഡ് മുതലായവ കലാമേളയുടെ പ്രത്യേകതകളാണ്.

മീഡിയ ഈവന്‍റുകളായ (ഫോട്ടോഗ്രാഫി, ഷോർട് ഫിലിം, പെയിന്‍റിംഗ് എന്നിവക്ക് ജനപ്രിയ അവാർഡുകളും നൽകിവരുന്നു. എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിക്കുന്നു.

ഭാരതത്തിന്‍റെ തനതു കലകൾ പരിപോഷിപ്പിക്കുകയും യൂറോപ്പിൽ മത്സരവേദി ഒരുക്കുകയും ചെയ്യുന്ന കേളിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസിയും സൂര്യ ഇന്ത്യയും പൂർണ പിന്തുണ നൽകുന്നു. കേളി സിൽവർ ജൂബിലി പ്രമാണിച്ച് പൂതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും അടുത്ത കലാമേളയെന്ന് പ്രസിഡന്‍റ് റ്റോമി വിരുത്തിയേൽ അറിയിച്ചു.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ