• Logo

Allied Publications

Europe
ഇന്ത്യയും ജർമനിയും കുടിയേറ്റം, മൊബിലിറ്റി കരാറുകളിൽ ഒപ്പുവച്ചു; വിദ്യാർഥി വിസകൾ എളുപ്പമാവും
Share
ബെർലിൻ: ജർമ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് ദ്വിദിന സന്ദർശനത്തിനായി ഡിസംബർ 5 ന് ന്യൂഡൽഹിയിലെത്തി കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. ജയ്ശങ്കർബെയർബോക്ക് ചർച്ചകൾക്ക് ശേഷം ഇന്ത്യയും ജർമനിയും കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച കരാറുകളിൽ ഒപ്പുവച്ചു.

ഇരുരാജ്യങ്ങളും തമ്മിൽ കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച സമഗ്രമായ പങ്കാളിത്ത കരാറുകളിലാണ് ന്യൂഡൽഹിയിൽ തിങ്കളാഴ്ച ഒപ്പുവച്ചത്. ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് ഉൗർജം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ ഉൗന്നൽ നൽകിക്കൊണ്ട് ഇരു മന്ത്രിമാരും വിപുലമായ ചർച്ചകളും നടത്തി.

റഷ്യൻ ഉപരോധം, എണ്ണ വില പരിധി എന്നിവയിൽ ഇന്ത്യയുടെ സാന്പത്തിക പരിമിതികൾ ജർമനി മനസ്‌സിലാക്കുന്നതായി ജർമ്മൻ വിദേശകാര്യ മന്ത്രി ബെയർബോക്ക് പറഞ്ഞു.

ശക്തവും സുരക്ഷിതവുമായ ആഗോള സന്പദ്വ്യവസ്ഥ ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്കും ജർമനിക്കും പൊതുവായ താൽപര്യമുണ്ടെന്ന് ചർച്ചയുടെ സമാപനത്തിൽ മന്ത്രി ജയശങ്കർ പറഞ്ഞു. കുടിയേറ്റം സംബന്ധിച്ച കരാർ ചലനാത്മക പ്രശ്നങ്ങൾ അതായത് മൊബിലിറ്റി ലഘൂകരിക്കും. വിസ വെല്ലുവിളികളും (ഇന്ത്യക്കാർക്ക് ജർമ്മനിയിലേക്കുള്ള) പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ജർമൻ അധികാരികൾ ഇന്ത്യൻ മാതാപിതാക്കളിൽ നിന്ന് എടുത്ത അരിഹ ഷാ എന്ന കുഞ്ഞിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

എന്താണ് മൊബിലിറ്റി ഉടന്പടി

ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള മൊബിലിറ്റി ഉടന്പടി ഒപ്പുവെക്കുന്പോൾ, കൂടുതൽ സമകാലിക ഉഭയകക്ഷി പങ്കാളിത്തത്തിനുള്ള അടിത്തറയുടെ ശക്തമായ സൂചനയാണിതെന്ന് മന്ത്രി ജയ്ശങ്കർ പറഞ്ഞു. ആളുകൾക്ക് പരസ്പരം പഠിക്കാനും ഗവേഷണം ചെയ്യാനും ജോലി ചെയ്യാനും ഈ കരാർ എളുപ്പമാക്കും. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും ജർമനിയിലേക്ക് പോകുന്നത് എളുപ്പമാക്കുകയും ജർമ്മൻ നിക്ഷേപകർക്കും വ്യവസായികൾക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കുകയുമാണ് മൈഗ്രേഷൻ കരാറിന്‍റെ ലക്ഷ്യമെന്ന് മന്ത്രി ബെയർബോക്ക് വ്യക്തമാക്കി.

ജി 20 ഗ്രൂപ്പിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഇന്ത്യ ഒൗദ്യോഗികമായി ഏറ്റെടുത്ത് നാല് ദിവസത്തിന് ശേഷമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മന്ത്രി ബെയർബോക്ക് ഇന്നലെ രാവിലെ ന്യൂഡൽഹിയിലെത്തിയത്.

സ്വാഭാവിക പങ്കാളി

ഇന്ത്യയെ ജർമ്മനിയുടെ സ്വാഭാവിക പങ്കാളിയാണെന്നും 21ാം നൂറ്റാണ്ടിൽ അന്താരാഷ്ട്ര ക്രമം രൂപപ്പെടുത്തുന്നതിൽ രാജ്യത്തിന് നിർണായക സ്വാധീനമുണ്ടാകുമെന്നും മന്ത്രി ബെയർബോക്ക് വിശേഷിപ്പിച്ചു.

ഇന്ത്യൻ ഗവണ്‍മെന്‍റ് ജി 20 യിൽ മാത്രമല്ല, സ്വന്തം ആളുകൾക്ക് വേണ്ടിയും അതിമോഹമായ ലക്ഷ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പുനരുൽപ്പാദിപ്പിക്കാവുന്ന ഉൗർജം വിപുലീകരിക്കുന്പോൾ, ഉൗർജ പരിവർത്തനം മുന്പത്തേക്കാൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ജർമ്മനി ഇന്ത്യയുടെ പക്ഷത്തുണ്ട്, അവർ പറഞ്ഞു.

കാരണം കാലാവസ്ഥാ പ്രതിസന്ധിയുടെ നാടകീയമായ പ്രത്യാഘാതങ്ങൾ നമ്മെയെല്ലാം ബാധിക്കുന്നു, യൂറോപ്പിലെയും ഇന്ത്യയിലെയും ഉപജീവനമാർഗങ്ങൾ നശിപ്പിക്കുന്നു. ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിനപ്പുറം ഇന്ത്യയുമായുള്ള സാന്പത്തിക, കാലാവസ്ഥ, സുരക്ഷാ നയ സഹകരണം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നത് വെറും വാക്കുകളല്ലെന്നും അവർ കൂട്ടിച്ചേർത്തു.

താനും ജയശങ്കറും ജനാധിപത്യവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുറന്ന വിനിമയം നടത്തിയെന്ന് മന്ത്രി ബെയർബോക്ക് എടുത്തു പറഞ്ഞു, മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് എഴുപത്തിയഞ്ച് വർഷത്തിന് ശേഷം ഇന്ത്യയും ജർമ്മനിയും ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, എന്നിവയിൽ അടുത്ത ഇടപഴകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ അയൽക്കാരായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും കുറിച്ച് വളരെ തീവ്രമായ സംഭാഷണം നടത്തിയെന്ന് ജയശങ്കർ പറഞ്ഞു.

ഇന്ത്യജർമ്മനി ബന്ധം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം ഉയർച്ചയിലാണ്. കഴിഞ്ഞ മാസം ബാലിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാൻസലർ ഒലാഫ് ഷോൾസും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി സാന്പത്തിക ഇടപെടലും പ്രതിരോധ സഹകരണവും വിപുലീകരിക്കുന്നതിനുള്ള വഴികൾ ശ്രദ്ധേയമായി.

ആറാമത് ഇന്ത്യജർമനി ഇന്‍റർ ഗവണ്‍മെന്‍റ് കണ്‍സൾട്ടേഷനായി (ഐജിസി) മെയ് മാസത്തിൽ മോദി ബെർലിൻ സന്ദർശിച്ചു. ചാൻസലർ ഷോൾസിന്‍റെ ക്ഷണപ്രകാരം ജി 7 ഉച്ചകോടിക്കായി ജർമ്മനിയിലെ ഷ്ലോസ് എൽമാവുവിലേക്കുള്ള അദ്ദേഹത്തിന്‍റെ സന്ദർശനത്തെ തുടർന്നായിരുന്നു അത്.

മൊബിലിറ്റി ഉടന്പടി ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള മൊബിലിറ്റി ഉടന്പടി ഒപ്പുവെക്കുന്പോൾ, കൂടുതൽ സമകാലിക ഉഭയകക്ഷി പങ്കാളിത്തത്തിനുള്ള അടിത്തറയുടെ ശക്തമായ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് പരസ്പരം പഠിക്കാനും ഗവേഷണം ചെയ്യാനും ജോലി ചെയ്യാനും ഈ കരാർ എളുപ്പമാക്കും.

ഇന്ത്യയുടെ ജി 20 പ്രസിഡൻസിയിൽ

ജി20 ഗ്രൂപ്പിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഇന്ത്യ ഒൗദ്യോഗികമായി ഏറ്റെടുത്ത് നാല് ദിവസത്തിനുശേഷം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബെയർബോക്ക് തിങ്കളാഴ്ച രാവിലെയാണ് ഡൽഹിയിലെത്തിയത്.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.