• Logo

Allied Publications

Americas
ഏഷ്യൻ വിരുദ്ധ വിദ്വേഷത്തിനെതിരെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്
Share
ന്യൂയോർക്ക്: ഏഷ്യൻ വിരുദ്ധ വിദ്വേഷത്തിനെതിരെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് രംഗത്തെത്തി.

കഴിഞ്ഞ ദിവസം ഒരു കുടുംബം സാംസ് ക്ലബിൽ ഷോപ്പിങ് നടത്തുകയായിരുന്നു. പിതാവും മാതാവും അവരുടെ ആറും രണ്ടും വയസ്സുള്ള കുട്ടികളും. അവരെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ അവരെ പിന്തുടർന്നു. അവർ ചൈനയിൽ നിന്ന് വന്നതാണെന്ന് അയാൾ അനുമാനിച്ചു. കടയിൽ എങ്ങുനിന്നോ ഒരു കത്തി കണ്ടുപിടിച്ചു അയാൾ ആദ്യം കുട്ടികളുടെ പിതാവിന്‍റെ കത്തികൊണ്ടു ആക്രമിച്ചശേഷം അവിടെ നിന്ന് അപ്രത്യക്ഷനായി. പുറത്തുനിന്നു മൂർച്ചയുള്ള മറ്റൊരു കത്തിയുമായി അയാൾ തിരിച്ചു സാംസ് ക്ലബിൽ എത്തി ആ ചെറിയ കുടുംബത്തെ വീണ്ടും കണ്ടുപിടിച്ചു. തുടർന്ന് ഷോപ്പിംഗ് കാർട്ടിന്‍റെ മുന്നിലെ ബാസ്കറ്റിൽ ഇരുന്നിരുന്ന രണ്ടു കുട്ടികളെയും അയാൾ ആക്രമിച്ചു.

ആറു വയസുള്ള കുട്ടിയുടെ മുഖത്ത് വെട്ടിമുറിവേൽപ്പിച്ചു . തുടർന്ന് എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് മറ്റുള്ളവർ ചേർന്ന് അയാളെ പിടിച്ചു മാറ്റി പോലീസിനെ ഏൽപ്പിച്ചു. ആ കുടുംബം ചൈനയിൽ നിന്ന് വന്നതാണെന്നും ചൈനയിൽ നിന്ന് കോവിഡ് കൊണ്ടുവന്നവർ ആണെന്നും ആറു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്താനായിരുന്നു അയാളുടെ ഉദ്ദേശ്യമെന്നും അയാൾ പോലിസിനോട് ഏറ്റുപറഞ്ഞു. 2020 മാർച്ച് 14നായിരുന്നു സംഭവം.

ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നാം തിയതി മുപ്പത്തിയേഴു വയസുള്ള ഒരാളെ പോലീസ് പിടി കൂടി. രണ്ടു മാസത്തിനുള്ളിൽ പതിനാലു സ്ത്രീകളെ ആക്രമിക്കുകയും കവർച്ച ചെയ്യുകയും ചെയ്തതിനാണ് അയാൾ പിടിയിൽ ആയതു. ആക്രമണത്തിനിരയായവർ എല്ലാവരും തന്നെ സാരിയോ മറ്റു ഇന്ത്യൻ വസ്ത്രമോ ധരിച്ചവർ ആയിരുന്നു.

ഒരു സംഭവം ഇങ്ങനെയായിരുന്നു: റോഡിൽ കൂടി നടന്നു പോകുകയായിരുന്ന ഒരു ഭാര്യയെയും ഭർത്താവിനെയും കുറ്റവാളി സമീപിച്ചു വഴി ചോദിച്ചു. തുടർന്ന് അയാൾ ദമ്പതികളുടെ പുറകേ നടന്നു. ആദ്യം സ്ത്രീയെ ഉന്തിയിട്ടു; പിന്നെ ഭർത്താവിന്റെ മുഖത്തു ശക്തമായി ഇടിച്ചു. സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പറിച്ചെടുത്തു അയാൾ നടന്നകന്നു. ആ സ്ത്രീയുടെ കൈത്തണ്ടയ്ക്കും ഭർത്താവിന്‍റെ മൂക്കിനും ഒടിവുണ്ടായി. വർഗ്ഗീയ വിദ്വേഷം ആയിരുന്നു ആക്രമണങ്ങൾക്കു കാരണമെന്ന് പോലീസ് പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ മാസം ന്യൂയോർക്ക് ക്വീൻസിലെ ശാന്തമായ ഒരു ഭാഗത്തു ഒരു ബ്ലോക്കിൽ തന്നെ മൂന്ന് സമയങ്ങളിൽ ആയി സിക്ക് മതക്കാർ ശാരീരികാക്രമണത്തിനിരകൾ ആയി എന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

വർണത്തിന്‍റേയും വർഗത്തിന്‍റേയും വംശത്തിന്റെയും പാരമ്പര്യത്തിന്റെയും വിവേചനത്തിൽ ആയിരകണക്കിന് സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സംഭവങ്ങളുടെ കണക്കു അനുമാനിക്കാനാവില്ല. അതിനു ഇരയായവരുടെ ജീവിതം നശിപ്പിക്കുക മാത്രമല്ല അവരുടെ കുടുംബത്തെയും ബന്ധുക്കളെയും ആഘാതമേല്പിക്കുകയും താറുമാറാക്കുകയും ചെയ്യുകയാണ്. അവർ ഉൾപ്പെടുന്ന കമ്യൂണിറ്റിയിൽ ഭീതിയും സംശയവും സംഘർഷവും സൃഷ്ടിക്കുകയാണ്. സമൂഹത്തിൽ സ്ഥാനമില്ലായെന്ന തോന്നലുണ്ടാക്കുകയാണ്. ധൈര്യത്തോടെ സ്വതന്ത്രമായി സുരക്ഷിതമായി പുറത്തിറങ്ങാനുള്ള അവകാശത്തിനു ക്ഷയം സംഭവിക്കുകയാണ്.

കുടിയേറ്റത്തിന്‍റെ തുടക്കം മുതൽ സമത്വത്തിനും സാമൂഹികപങ്കാളിത്വത്തിനും തിരിച്ചറിയപ്പെടുന്നതിനും വേണ്ടിയുള്ള പോരാട്ടത്തിനു വിധേയർ ആയിരുന്നു ഏഷ്യൻ അമേരിക്കക്കാർ. അപരിചിതരോടുള്ള സംശയവും ഭയവും വെറുപ്പും മൂലം ഏഷ്യക്കാർ ഇടയ്ക്കിടയ്ക്കായി അനുഭവിച്ചുകൊണ്ടിരുന്ന വിഷമതകൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് പകർച്ചവ്യാധിയുടെ ആരംഭത്തോടെ പാരമ്യതയിൽ എത്തുകയായിരുന്നു. വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും കാണാത്ത ഭാവം നടിച്ചുകൊണ്ടുമുള്ള വിവേചനം മുതൽ ശാരീരികമായും മാനസികമായുമുള്ള പീഡനങ്ങളും സാധാരണം. വെറുപ്പോടെയുള്ള കൂട്ടക്കൊല വരെ നമ്മുടെ സമൂഹത്തിൽ വര്ധിച്ചുകൊണ്ടിരിക്കുന്നു.

സമൂഹത്തിന്റെ തന്നെ മൂല്യങ്ങൾക്കും സമഗ്രതയ്ക്കും കോട്ടം വരുത്തുന്ന വിധം പതിവായി മാറുന്ന ഇത്തരം അന്യവംശ വിദ്വേഷത്തിലും അസഹിഷ്ണുതയിലും അധിഷ്ഠിതമായ കുറ്റസംഭവങ്ങൾ അതിനു വിഷയീഭവിക്കുന്ന ഏഷ്യൻ അമേരിക്കൻ സമൂഹഭാഗങ്ങളുടെ ഒറ്റക്കെട്ടായ, ശക്തമായ ശ്രമങ്ങൾക്കു വേണ്ടിയുള്ള വിളിയായി കാണേണ്ടിയിരിക്കുന്നു. ഹീനമായ അക്രമങ്ങൾക്കും വിവേചനങ്ങൾക്കും ദൃക്‌സാക്ഷികൾ ആകുന്നവരിൽ പലരും അവയ്ക്കിരയായവരെ സഹായിക്കാനോ അവയെ തടസ്സപ്പെടുത്താനോ ആഗ്രഹമുണ്ടെങ്കിലും സ്വന്തം സുരക്ഷിതത്വമില്ലായ്മമൂലം നിസ്സഹായർ ആകുകയാണ് ചെയ്യുന്നത്.

വെറുപ്പുമൂലമുള്ള അക്രമസംഭവങ്ങൾ ഏതെങ്കിലും നിശ്ചിത സ്ഥലത്തുവച്ചോ സമയത്തോ നടക്കാറില്ല. നമ്മൾ എല്ലാവരും തന്നെ വിവേചനത്തിനും വെറുപ്പിനും ഇരയാകുവാനുള്ള സാഹചര്യങ്ങളും സാധ്യതയും വർധിക്കുന്നു എന്നതാണ് പ്രവണത സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ സംഭവങ്ങൾക്കു സാക്ഷി ആകുന്നത്തിനുള്ള സാധ്യതയും.


ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലാൻഡർ കമ്യൂണിറ്റി

ചൈനക്കാർ, ഇന്ത്യക്കാർ, ഫിലിപ്പിനോകൾ, മറ്റു ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലുള്ളവർ, പസിഫിക് ദ്വീപുകളിൽ നിന്നുള്ളവർ യു എസ് സെൻസസ് ബ്യുറോയും യു എസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ലേബറും ഒരു വിഭാഗമായാണ് കണക്കിൽ പെടുത്തിയിട്ടുള്ളത്. ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലാൻഡർ എന്നറിയപ്പെടുന്ന ഈ വിഭാഗത്തിൽ അവസാനത്തെ കണക്കനുസരിച്ചു ചൈനക്കാരും (5.1 ദശലക്ഷം) ഇന്ത്യക്കാരും (4.5 ദശലക്ഷം) ഫിലിപ്പിനോകളും (4.1) മുന്നിൽ നിൽക്കുന്നു. ന്യൂയോർക്ക് സംസ്ഥാനത്തു 2.5 ദശലക്ഷം വരുന്ന ഏഷ്യൻ പസിഫിക് ഐലൻഡർ കമ്യൂണിറ്റി ഏറ്റവും വേഗത്തിൽ വളരുന്ന സമൂഹഘടകമായാണ് കണക്കാക്കപ്പെടുന്നത്.

വിദ്യാഭ്യാസം, സമൂഹവിഭാഗങ്ങളുടെ കാര്യക്ഷമത, സാമൂഹികോത്തരവാദിത്വത്തിലുള്ള പങ്ക്, സാമ്പത്തിക വളർച്ച, രാജ്യ വ്യവസ്ഥിതിക്കുള്ള സംഭാവന, തുടങ്ങിയവയിൽ മുന്നിൽ നിൽക്കുന്ന സമൂഹവിഭാഗ മെന്ന നിലയ്ക്ക് 'മോഡൽ മൈനോറിറ്റി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നുണ്ടെങ്കിലും ഈ മാനദണ്ഡങ്ങളിൽ പെടാത്ത അനേകം പേരുണ്ട്. ഏഷ്യൻ അമേരിക്കക്കാർ എല്ലാവരും സമൃദ്ധരാണെന്ന കാഴ്ചപ്പാടിൽ അവർ അദൃ ശ്യർ ആകുകയാണെന്നത് വിരോധാഭാസമെത്ര.

ഏഷ്യൻ വിരുദ്ധ വിദ്വേഷത്തിനെതിരെയുള്ള സംഘടിത ശ്രമം

സാമൂഹികതുല്യതയ്ക്കും നീതിക്കും പാർശ്വവൽക്കരിക്കപ്പെടലിനും അതുപോലെ കുടുംബങ്ങൾക്കും കുട്ടികൾക്കും ലഭിക്കേണ്ട തുല്യാവകാശങ്ങൾക്കും വിദ്യാഭ്യാസാവസരങ്ങൾക്കും വേണ്ടി വാദിക്കുന്ന ഒരു സംയുക്ത സംഘടനയാണ് ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ്. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ സംഘടനയോട് സഹകരിച്ചു ഏഷ്യൻ വിരുദ്ധ വിദ്വേഷത്തെ നേരിടാൻ ശ്രമം നടത്തുകയാണ്.

സമൂഹത്തിൽ അവബോധം വളർത്തുകയും സ്വന്തം സുരക്ഷിതത്വത്തിന്‌ കോട്ടം വരാതെ അക്രമങ്ങൾക്കു തടസ്സം ഉണ്ടാക്കാൻ കഴിവുകൾ പറഞ്ഞുകൊടുക്കുകയുമാന് ഐനാനി ഇപ്പോൾ ചെയ്യുന്നത്. കമ്മ്യൂണിറ്റി ഫോറങ്ങളും ചെറിയ കൂട്ടായ്മകളും അതിനു യോജിച്ച വേദികളായി കണ്ടു അവയിലൂടെ തങ്ങളുടെ ദൗത്യം നിറവേറ്റുകയാണ്‌ ഐനാനി. എക്കോ (ECHO) ഫോർ ഹെല്പ് എന്ന ലോങ്ങ് ഐലന്‍റിലെ പ്രമുഖ സന്നദ്ധ സംഘടനാ ആയിരുന്നു ഏഷ്യൻ വിരുദ്ധ വിദ്വേഷത്തെ കുറിച്ച് മോലോയ്‌ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ ആയ ഐനാനി പ്രസിഡന്‍റ് ഡോ. അന്നാ ജോർജ്, നോർത് വെൽ ഹെൽത് സിസ്റ്റം നേഴ്സ് സയന്റിസ്റ്റ് ഡോ. ആനി ജേക്കബ്. എന്നിവർക്ക് അവതരിപ്പിക്കാൻ അവസരം ഒരുക്കിയത്.

ഐക്യവും സ്വീകാര്യതയും ദീനാനുകമ്പയ്ക്കുള്ള പാതയാക്കിയ എക്കോയുടെ നിരുപാധികമായ സ്വാഗതത്തിനും പിന്തുണയ്ക്കും പ്രത്യേകിച്ച് എക്കോയുടെ സാബു ലൂക്കോസ്, രാജു എബ്രഹാം എന്നിവർക്ക് ഡോ. ജോർജ് ചാരിതാർഥ്യം പ്രകടിപ്പിച്ചു. ഏഷ്യൻ വിരുദ്ധ വിദ്വേഷത്തിനെതിരെയുള്ള അടുത്ത പ്രേസേന്റ്റേഷൻ ഫ്ലോറൽ പാർക്കിലെ ദിൽബാർ റെസ്റ്റാറ്റാന്റിൽ നവംബർ പത്തൊമ്പതിനു ഐനാനിയുടെ ജനറൽ ബോഡി മീറ്റിംഗിൽ ആയിരിക്കുമെന്ന് ഡോ. ജോർജ് സൂചിപ്പിച്ചു.

അമേരിക്കയിലെ ആദ്യത്തെ ഇന്ത്യക്കാരിയായ അക്യൂട്ട് കെയർ നേഴ്സ് പ്രാക്ടീഷണറും ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷനിലെ ഡയറക്ടറുമായ ഡോ. സോളിമോൾ കുരുവിളയും പോൾ ഡി പനയ്ക്കലുമായിരിക്കും നവംബർ പത്തൊമ്പതിനു സംസാരിക്കുന്നത്.

നായര്‍ അസോസിയേഷന്‍ വിഷു ആഘോഷിച്ചു.
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷം നൈന്‍സിലുള്ള ഗോള്‍ഫ് മെയ്നി പാര്‍
ലീലാമ്മ കുരുവിള ഡാളസിൽ അന്തരിച്ചു.
ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഡാളസിൽ അന്തരിച്ചു.
ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫിലഡൽഫിയ: ഫൊക്കാനയുടെ 202426 കാലയളവിലേക്ക് പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റായി അഭിലാഷ് ജോൺ മത്സരിക്കുന്നു.
രാജ്യാന്തര പ്രെയര്‍ലൈനിൽ ഡോ. മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി.
ഡിട്രോയിറ്റ്: ക്രിസ്തു പഠിപ്പിച്ച സർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നാരംഭിക്കുന്ന പ്രാർഥന നാം ആത്മാർഥമായി പ്രാർഥിക്കുമ
നവകേരള മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റ് വിൻസെന്‍റ് ലൂക്കോസിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.
സൗത്ത് ഫ്ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ പ്രസിഡന്‍റ് വിൻസെന്‍റ് ലൂക്കോസ് വേലശേരിയുടെ(67)