• Logo

Allied Publications

Europe
നാല് പതിറ്റാണ്ടിന്‍റെ നിറവിൽ കൊളോണ്‍ ദർശന തീയേറ്റേഴ്സിന്‍റെ പുതിയ നാടകത്തിന് തുടക്കമായി
Share
കൊളോണ്‍: കൊളോണ്‍ ദർശനാ തീയേറ്റേഴ്സ് ഒരുക്കുന്ന 22ാമത് നാടകത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഒൗദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 30 ഞായറാഴ്ച കൊളോണ്‍ പോർസിൽ നടന്നു. ദർശനയുടെ സജീവപ്രവർത്തകരും കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും ചേർന്ന ഒരു സമൂഹം ഈ മംഗളകർമ്മത്തിന് സാക്ഷിയായി. കഴിഞ്ഞ കാലങ്ങളിലെ നാടകങ്ങൾക്ക് അണിയറയിലെ ഉത്തരവാദപ്പെട്ട ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ചിട്ടുള്ള നിരവധി വ്യക്തികളുടെ പ്രതിനിധികളായി വേദിയിലേക്ക് ക്ഷണിക്കപ്പെട്ട റോസി വൈഡർ, മറിയമ്മ സക്കറിയാ, ജോസി ചെറിയാൻ, ജെസ്റ്റിൻ പനയ്ക്കൽ, ആന്‍റണി കുറുംതോട്ടത്തിൽ എന്നിവർക്കൊപ്പം, നാടകത്തിന്‍റെ സംവിധായകരായ ഗ്ലെസണ്‍ മുത്തേടനും, ജോയി മാണിക്കത്തും ചേർന്ന് ഭദ്രദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.

നാൽപതു വർഷത്തെ നാടകപ്രവർത്തനം പിന്നിടുന്ന ദർശന തീയേറ്റേഴ്സിന്‍റെ ആരംഭചരിത്രം ചുരുക്കി പറഞ്ഞ ജോയി മാണിക്കത്ത്, പുതിയ നാടകത്തിന്‍റെ സവിശേഷതകൾ ചൂണ്ടിക്കാട്ടി. നാല് പതിറ്റാണ്ടുകളുടെ അനുഭവസന്പത്തുമായി പ്രയാണം തുടരുന്ന ദർശന എന്ന നാടകസമിതി തികച്ചും സ്വന്തമായ ഒരു പുതിയ നാടകമാണ് ഇത്തവണ രംഗത്തെത്തിക്കാൻ തയ്യാറെടുക്കുന്നത്.

നാടകത്തിന്‍റെ വിശദാംശങ്ങൾ ഗ്ലോസണ്‍ പ്രതിപാദിച്ചു. അടുത്തകാലത്ത് ദർശന തീയേറ്റേഴ്സിന് സാധ്യമായ മുന്നേറ്റങ്ങളെക്കുറിച്ചും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും നവീൻ അരിക്കാട്ടും, നോയൽ ജോസഫും വിശദീകരിച്ചു.

പുതിയ നാടകത്തിലെ പ്രധാനകഥാപാത്രത്തിന്‍റെ വേഷമണിയുന്ന അനി ബേര, നാടകാവതരണത്തിലെ തന്ത്രപ്രധാന ചുമതലയായ ’സ്റ്റേജ് മാനേജർ പദവി പലവട്ടം നിർവഹിച്ചിട്ടുള്ള ആന്‍റണി കുറുംതോട്ടത്തിൽ, വർഗീസ് ചെറുമഠത്തിൽ, ബേബിച്ചൻ കരിന്പിൽ എന്നിവർക്ക് നാടകത്തിന്‍റെ സ്ക്രിപ്റ്റ് കൈമാറിക്കൊണ്ട് പുതിയ രചനയുടെ പ്രകാശനം നടത്തി. പുതിയ അഭിനേതാക്കളെ സദസിന് ഗ്ലെൻസണ്‍ പരിചയപ്പെടുത്തി.

പുതിയ സംരംഭത്തിലെ പ്രത്യേകതകളെ അനുമോദിച്ച് ഫാ. അജി മൂലേപ്പറന്പിൽ സിഎംഐ, ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടം എന്നിവർ ആശംസാ പ്രസംഗം നടത്തി. നീണ്ട കൊറോണാക്കാലത്തിനു ശേഷം ഒത്തുചേരാൻ കഴിഞ്ഞ സന്തോഷത്തിൽ ദർശനയുടെ സന്തം കൂട്ടായ്മയുടെ സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

കൊളോണ്‍ ദർശനയുടെ നേതൃത്വനിരയിലുള്ള ഗ്ളെൻസണ്‍ മൂത്തേടൻ എഴുതിയ ’മലയോരപ്പക്ഷികൾ’ എന്ന നാടകം 2023 ഏപ്രിൽ 22, 29 എന്നീ തീയതികളിലായിരിക്കും കൊളോണ്‍ റാഡർബെർഗിലെ മരിയാ എംഫേഗ്നിസ് ദേവാലയ ഓഡിറ്റോറിയത്തിൽ പ്രഥമ പ്രദർശനത്തിനെത്തുന്നത്.

ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു.
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ.
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.