• Logo

Allied Publications

Americas
ഗ്രെഗ് ഏബട്ട് മൂന്നാം തവണയും ടെക്സസ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു
Share
ഓസ്റ്റിൻ: ടെക്സസ് ഗവർണർ തെരഞ്ഞെടുപ്പിൽ നിലവിലുള്ള ഗവർണർ ഗ്രെഗ് ഏബട്ടിന് തകർപ്പൻ വിജയം. ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രമുഖ മാധ്യമങ്ങൾ ഗ്രെഗ് ഏബട്ടിന്‍റെ വിജയം പ്രഖ്യാപിച്ചു. പോൾ ചെയ്ത വോട്ടുകളിൽ 55.7 ശതമാനം ഏബട്ട് നേടിയപ്പോൾ, എതിർ സ്ഥാനാർഥി ബെറ്റൊ ഒ. റൂർക്കെക്ക് 43 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഒടുവിൽ ലഭിച്ച വോട്ടു നില

ഗ്രെഗ് ഏബട്ട്: 3655239 55.8%
ബെറ്റൊ റൂർക്കെ: 2820890 43%
മാർക്ക് ടിപ്പെറ്റ്സ്: 59865 0.9%
ഡലീല ബറിയോസ്: 20431 0.3 %

67 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ തന്നെ ഗ്രെഗ് ഏബട്ടിന്‍റെ വിജയം ഉറപ്പിച്ച പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കടുത്ത മത്സരം കാഴ്ചവയ്ക്കുന്നതിന് ഡെമോക്രാറ്റിക് പാർട്ടിയുടെ യുവനേതാവ് ബെറ്റൊ ഒ. റൂർക്കെക്ക് കഴിഞ്ഞെങ്കിലും പാർട്ടിയെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിനായില്ല.

1994 മുതൽ ഇതുവരെ ഒരു ഡെമോക്രാറ്റിക് ഗവർണറെ പോലും തെരഞ്ഞെടുക്കുന്നതിനു ടെക്സസിലെ വോട്ടർമാർ തയാറായിട്ടില്ല. 2015 മുതൽ ഗവർണർ മന്ദിരത്തിൽ കഴിയുന്ന ഗ്രെഗ് ഏബട്ട് 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായാൽ അത്ഭുതപ്പെടേണ്ടതില്ല.

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ