• Logo

Allied Publications

Middle East & Gulf
ബഹ്റിൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവം
Share
മനാമ: ബഹ്റിൻ കേരളീയ സമാജവും ഡിസി ബുക്സും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം പത്തു മുതൽ ഇരുപതു വരെ നടക്കപ്പെടും. കേവലം പുസ്തകോത്സവം മാത്രമായിരിക്കില്ല, മറിച്ച് സാംസ്ക്കാരിക വിനിമയവും ധിഷണാശാലികളായ എഴുത്തുകാരെ ബഹ്റിനിലെ സാഹിത്യ തൽപരർക്ക് പരിചയപ്പെടുത്താനുമുള്ള ബോധപൂർവമായ ധൈഷണിക ഇടപ്പെടലുകളാണ് ബഹ്റിൻ കേരളീയ സമാജം നടത്തുന്നതെന്ന് പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള പത്ര സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

ലോകോത്തരമായ സാഹിത്യ വൈജ്ഞാനിക പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന പുസ്തകോത്സവത്തിൽ നിരവധി കലാസാംസ്ക്കാരിക പരിപാടികൾ കൂടെ ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്‍റെ സഹകരണത്തിൽ നടക്കുന്ന ബുക്ക് ഫെസ്റ്റിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് ഫിറോസ് തിരുവത്ര അഭിപ്രായപ്പെട്ടു.

കോവിഡാനന്തരം നടക്കുന്ന പുസ്തകമേളയായതിനാൽ അനേകം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിന്നുണ്ടെന്ന് പുസ്തകോത്സവത്തിന്‍റെ കണ്വീനർ ഷബിനി വാസുദേവ് മാധ്യമങ്ങളെ അറിയിച്ചു.

നവംബർ പത്തിന് സമാജം ഡിജെ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുസ്തകോത്സവത്തിന്‍റെ ഉദ്ഘാടനം ഇന്ത്യൻ എംബസി സെക്കന്‍റ് സെക്രട്ടറി ഇജാസ് അസ്ലം നിർവഹിക്കും. ഉദ്ഘാടന യോഗത്തിൽ പ്രമുഖ കവിയും ഗാന രചിതാവുമായ അൻവർ അലി മുഖ്യാഥിതിയായിരിക്കും.

ഇന്ത്യൻ അംബാസിഡർ എച്ച്. ഇ. പീയൂഷ് ശ്രീ വാസ്തവ, ശശി തരുർ, കരണ്‍ താപ്പർ, സിജു വിത്സൻ,അൽഫോണ്‍സ് കണ്ണന്താനം, എം.മുകുന്ദൻ, ജോസ് പനച്ചിപ്പുറം, ആനന്ദ് നിലകണ്ഡൻ, ജോസഫ് അന്നംക്കുട്ടി ജോസ്, ശ്രീ പാർവതി തുടങ്ങിയവർ പങ്കെടുക്കും.

ശ്രദ്ധേയമായ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ തിരക്കഥാ പ്രകാശനം പ്രമുഖ നടൻ സിജു വിത്സൻ നിർവഹിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ എം. മുകുന്ദന്‍റെ ഡൽഹി എന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരം, മോട്ടിവേഷനൽ സ്പീക്കർ ജോസഫ് അന്നം കുട്ടിയുടെ പുസ്തകപ്രകാശനം, ചിത്രകല പ്രദർശനം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാകാര·ാർ പങ്കെടുക്കുന്ന കാലിഡീയോസ്കോപ് എന്ന പരിപാടി, മലയാളം ക്ലാസ്‌സിലെ വിദ്യാർഥികളുടെ കലാപരിപാടികൾ, ബഹ്റൈനിലെ എഴുത്തുകാരുടെ പുസ്തകപ്രകാശനം തുടങ്ങി അനേകം സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും .

പ്രശസ്ത ഇന്ത്യൻ എഴുത്തുകാരൻ അമീഷ് ത്രിപാഠിയുമായുള്ള വീർച്വൽ സംവാദമാണ് ഇത്തവണത്തെ പുസ്തകോത്സവത്ത്തിലെ മറ്റൊരു മുഖ്യ ആകർഷണം.

അയ്യായിരത്തോളം ടൈറ്റിലുകളിൽ ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് ഡിസി പുസ്തകോത്സവത്തിൽ ഉണ്ടാവുക. ബഹ്റിനിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ആയിരത്തോളം വിദ്യാർഥികൾ പുസ്തകമേള സന്ദർശിക്കും. രാവിലെ പത്ത് മുതൽ രാത്രി പതിനൊന്ന് മണി വരെ പുസ്തകോത്സവത്തിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്. പുസ്തകം വാങ്ങുന്നവർക്ക് വിവിധ ഓഫറുകൾ ലഭ്യമാക്കിട്ടുണ്ട്. നിശ്ചിത തുകക്ക് പുസ്തകം വാങ്ങിക്കുന്നവർക്ക് പുസ്തക ഷെൽഫടക്കമുള്ള പാക്കേജുകൾ ലഭ്യമാണ്.

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ.
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ.
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും.
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി.
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.
കുവൈറ്റ്‌ സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ റിഗായ് യൂണിറ്റ് രൂപീകരിച്ചു.
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി.
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി.