• Logo

Allied Publications

Americas
ഷിക്കാഗോ മാർതോമ ശ്ശീഹാ കത്തീഡ്രലിൽ കൊന്ത നമസ്കാര സമാപനം
Share
ഷിക്കാഗോ: മാർതോമാ സ്ലീഹാ കത്തീഡ്രലിൽ ഒക്ടോബർ മാസത്തെ കൊന്ത നമസ്കാരം ഭക്തിപൂർവം സമാപിച്ചു. കഴിഞ്ഞ പത്ത് ദിവസമായി കത്തീഡ്രലിലെ പതിമൂന്ന് വാർഡുകളിൽ ഭക്തിപൂർവം ആഘോഷിച്ച കൊന്ത നമസ്കാരം ഒക്ടോബർ 31 തിങ്കാളാഴ്ച ആഘോഷമായ ദിവ്യബലിയോടെ സമാപിച്ചു.

ആഗോള കത്തോലിക്കാ സഭ ഓക്ടോബർ മാസം കൊന്ത മാസമായി ആചരിച്ചു വരുന്നു. 1569ൽ പീയൂസ് അഞ്ചാമൻ മാർപ്പാപ്പയാണ് കൊന്ത നമസ്കാരം കത്തോലിക്കാ സഭയിൽ ആരംഭം കുറിച്ചത്. കൊന്ത നമസ്കാരത്തിന് അൻപത്തിമൂന്ന് മണിജപം എന്നും പറയാറുണ്ട്. 2002 വരെ സന്തോഷത്തിന്‍റെ രഹസ്യം, ദുഃഖത്തിന്‍റെ രഹസ്യം, മഹിമയുടെ രഹസ്യം എന്നിവയാണ് കെന്ത നമസ്കാരത്തിന് ഉപയോഗിചിരുന്നത്. എന്നാൽ, 2002ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ കുടി കൊന്ത നമസ്കാരത്തിൽ ഉൾപ്പെടുത്തി.

പതിവിന് വിപരീതമായി ഈ വർഷം ഇടവകയിലെ പതിമൂന്ന് വാർഡുകളിലേക്കും പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുസ്വരൂപങ്ങൾ കൊടുത്തു വിടാൻ വികാരി ഫാ തോമസ് കടുകപ്പിള്ളിയും അസി. വികാരി ഫാ. ജോബി ജോസഫും ഇടവക കമ്മറ്റിയും തിരുമാനിക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധ കുർബാനയും കുർബാന സ്വീകരണവും സാധ്യമാകാതിരുന്ന സാഹചാര്യത്തിൽ ദൈവജനം ആശ്രയിച്ചിരുന്നത് ജപമാലയെ മാത്രമാണ്. പള്ളിയുടെ തീരുമാനത്തെ ദൈവജനം കുപ്പുകൈകളുമായി ഭക്തിയോടെ എതിരേറ്റു.


പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുസ്വരൂപങ്ങൾ ഇടവകയിലെ പതിമൂന്ന് വാർഡുകളിലും ഭക്തിപുരസരം സ്വീകരിച്ച് ഓരോ വാർഡിലേയും പത്ത് ഭവനങ്ങളിൽ പ്രതിഷ്ഠിച്ച് പത്ത് ദിവസം കൊന്ത നമസ്കാരം ഭക്തിപൂർവം ചൊല്ലി പരിശുദ്ധ ദൈവമതാവിന് തങ്ങളെയും ലോകം മുഴുവണയും അർപ്പിച്ച് പ്രാർത്ഥിച്ചു. എല്ലാ വാർഡുകളിലും അഭൂതപൂർവമായ ദൈവജന പങ്കാളിത്തം ഉണ്ടായിരുന്നു.

എല്ലാ വാർഡുകാരും മാതാവിന്റെ തിരുസ്വരുപങ്ങൾ ദോവലായത്തിൽ തിരികെ കൊണ്ടു വന്ന് പ്രത്യേകം തായ്യറാക്കിയിരിരുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു.

ഒക്ടോബർ 31 തിങ്കളാഴ്ച വൈകിട്ട് 6.15 ന് ആഘോഷമായ കൊന്ത നമസ്കാരം നടത്തിയതിനു ശേഷം തക്കല തുപതാ അദ്ധ്യക്ഷൻ മാർ ജോർജ് രജന്ദ്രൻ മുഖ്യകാർമികനായി വി. കുർബാന അർപ്പിച്ചു. ഇടവക വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി, ഇടവക അസി. വികാരി ഫാ. ജോബി ജോസഫ് എന്നിവർ സഹകാർമികരുമായിരുന്നു. ദിവ്യബലിയ്ക്ക് ശേഷം പരിശുദ്ധ അമ്മയുടെ പതിമുന്ന് തിരുസ്വരൂപങ്ങളും വഹിച്ച്, മെഴുകുതിരിയേന്തി ദേവലായത്തിൽ നിന്ന് മതാവിൻ്റെ ഗ്രോട്ടേയിലേക്ക് ഭക്തിനിർബരമായ പ്രദക്ഷിണം നടത്തി.

കനേഡിയന്‍ പോലീസില്‍ മലയാളി യുവാവും.
കോതമംഗലം: കനേഡിയന്‍ പോലീസില്‍ കുറുപ്പംപടി സ്വദേശിയും. കുറുപ്പംപടി തുരുത്തി പുളിക്കല്‍ പി.പി.
ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിലെ കുട്ടികൾക്ക് കൈത്താങ്ങായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ.
ഡാളസ്: മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് നടത്തുന്ന ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററി
യാക്കോബിനെ പോലെ ദൈവസാന്നിധ്യം തിരിച്ചറിയുന്നവരാകുക: ഇവാഞ്ചലിസ്റ്റ് ബോവാസ് കുട്ടി.
ഡാളസ്: ഏകാന്തതയുടെ നടുവിലേക്ക് ഇറങ്ങിവരുന്ന ദൈവിക സാന്നിധ്യം തിരിച്ചറിയുന്നവനാണ് ലോകത്തിനും സമൂഹത്തിനും അനുഗ്രഹ
ഭരതകല തീയറ്റേഴ്സിന്‍റെ നാടകം "എഴുത്തച്ഛൻ' ഡാളസിൽ അരങ്ങേറി.
ഡാളസ്: ഡാളസിലെ ഭരതകല തീയറ്റേഴ്സിന്‍റെ ഏറ്റവും പുതിയ സംരംഭമായ "എഴുത്തച്ഛൻ ' എന്ന നാടകം ലിറ്റ് ദി വെ എന്ന ചാരിറ്റി സംഘ
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: പി.ജി. സുരേഷ് കുമാറും ക്രിസ്റ്റീന ചെറിയാനും പങ്കെടുക്കും.
മയാമി: നവംബർ രണ്ട് മുതൽ നാല് വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത