• Logo

Allied Publications

Europe
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു
Share
ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ കലാപത്തെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. രാജ്യത്തിന്‍റെ മോശം സാന്പത്തികസ്ഥിതിയും പ്രഖ്യാപനങ്ങളിൽനിന്നുള്ള പിൻവാങ്ങലുമാണ് വെറും 45 ദിവസം മാത്രം നീണ്ട ലിസ് ട്രസ് ഭരണത്തിന് അന്ത്യംകുറിച്ചത്. “ജനഹിതം പാലിക്കാൻ സാധിക്കാത്തതിനാൽ രാജിവയ്ക്കുന്നു.

ടോറി നേതൃത്വം അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ പ്രധാനമന്ത്രിപദത്തിൽ തുടരും” പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ലിസ് പറഞ്ഞു. ഒരാഴ്ചയ്ക്കകം കൺസർവേറ്റീവ് പാർട്ടി പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുമെന്നും ലിസ് ട്രസ് അറിയിച്ചു.

ബോറിസ് ജോൺസന്‍റെ രാജിയെത്തുടർന്ന് കൺസർവേറ്റീവ് പാർട്ടി നേതൃത്വ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനാക്കിനെ പരാജയപ്പെടുത്തി സെപ്റ്റംബർ ആറിനാണ് ലിസ് ട്രസ് (47) പ്രധാനമന്ത്രിപദത്തിലെത്തിയത്. ബ്രെക്സിറ്റിനെത്തുടർന്നുണ്ടായ സാന്പത്തികത്തകർച്ചയും യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ ഇന്ധനവില പ്രതിസന്ധിയും മറികടക്കാൻ നികുതി വെട്ടിക്കുറയ്ക്കൽ നയം ലിസ് ട്രസ് പ്രഖ്യാപിച്ചിരുന്നു.

മിനിബജറ്റ് എന്നു പേരിട്ടിരുന്ന നികുതിവെട്ടിക്കുറയ്ക്കൽ പ്രഖ്യാപനം വിപണിയെ പ്രതികൂലമായി ബാധിച്ചു. പൗണ്ടിന്‍റെ മൂല്യം ഇടിയുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ലിസ് ട്രസിനെതിരേ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽത്തന്നെ കലാപമുയർന്നു.

ലിസിന്‍റെ വിശ്വസ്തനായ ധനമന്ത്രി ക്വാസി ക്വാർടെംഗിനെ പുറത്താക്കി, സുനാക് അനുകൂലിയായ ജെറമി ഹണ്ടിനെ ധനമന്ത്രിയായി നിയമിച്ചു. നികുതി വെട്ടിക്കുറയ്ക്കൽ നയത്തിൽനിന്നു പിന്നോട്ടു പോകുമെന്ന് ലിസ് പ്രഖ്യാപിച്ചെങ്കിലും അധികാരത്തിൽ പിടിച്ചുനിൽക്കാനായില്ല. ലിസ് ട്രസിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാനും കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

ഋഷി സുനാക്, ലിസിന്‍റെ പിൻഗാമിയാകുമെന്നു പ്രചാരണമുണ്ടെങ്കിലും കൺസർവേറ്റീവ് പാർട്ടിയിൽ ഉൾപ്പോര് ശക്തമായിട്ടുണ്ട്. ബോറിസ് ജോൺസനെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. രാജ്യത്തു പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണു പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ ആവശ്യം.

നിലവിലെ സാഹചര്യമനുസരിച്ച്, കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുപ്പിലെ ജനഹിതം പാലിക്കാൻ തനിക്കു സാധിച്ചില്ലെന്ന്, രാജി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെൻ ഡൗണിംഗ് സ്ട്രീറ്റിൽ ലിസ് ട്രസ് മാധ്യമങ്ങളോടു പറഞ്ഞു. രാജി തീരുമാനം ചാൾസ് മൂന്നാമൻ രാജാവിനെയും കൺസർവേറ്റീവ് പാർട്ടിയുടെ 1922 കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രാണ്ടിയെയും അറിയിച്ചതായി അവർ വ്യക്തമാക്കി.

മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയ മൂന്നാമത്തെ വനിതയാണു ലിസ് ട്രസ്. ഔദ്യോഗിക രേഖ സ്വകാര്യ ഇമെയിലിൽ അയച്ചതിനെത്തുടർന്നാണു കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാൻ രാജിവച്ചത്. എന്നാൽ, ബ്രിട്ടന്‍റെ കുടിയേറ്റനയവുമായി ബന്ധപ്പെട്ട് ലിസ് ട്രസുമായുണ്ടായ തർക്കമാണു രാജിക്കു കാരണമെന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏറ്റവും കുറച്ചുകാലം ഭരിച്ച പ്രധാനമന്ത്രി

ബ്രിട്ടന്‍റെ ചരിത്രത്തിൽ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്ന ആൾ എന്ന സ്ഥാനം ഇനി ലിസ് ട്രസിന്. വെറും 45 ദിവസം മാത്രമാണു പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാനായത്. 2022 സെപ്റ്റംബർ ആറിന് അധികാരമേറ്റ ലിസ് 2022 ഒക്ടോബർ 20നു രാജിവച്ചു.

ജോർജ് കാനിംഗിന്‍റെ പേരിലുണ്ടായിരുന്ന റിക്കാർഡാണു ലിസ് ട്രസ് സ്വന്തം പേരിലാക്കിയത്. 121 ദിവസമായിരുന്നു കാനിംഗ് പ്രധാനമന്ത്രിയായിരുന്നത്. 1827 ഏപ്രിൽ പത്തിന് അധികാരമേറ്റ കാനിംഗ് 1827 ഓഗസ്റ്റ് എട്ടിന് അന്തരിച്ചു.

എല്ലാ കണ്ണുകളും സുനാക്കിൽ

ലണ്ടൻ: ഉൾപാർട്ടി കലാപത്തിൽ ലിസ് ട്രസിനു നാൽപ്പത്തിയഞ്ചാം നാൾ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽനിന്ന് അടിതെറ്റി. നികുതി വെട്ടിക്കുറയ്ക്കൽ പ്രഖ്യാപനവും പ്രഖ്യാപനത്തിൽനിന്നുള്ള പിൻവാങ്ങലും ബ്രിട്ടന്‍റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുടെ രാജി വേഗത്തിലാക്കി.

കൺസർവേറ്റീവ് പാർട്ടി 1922 കമ്മിറ്റി ചെയർമാനും പാർട്ടിയിലെ മുതിർന്ന അംഗവുമായി സർ ഗ്രഹാം ബ്രാണ്ടി വ്യാഴാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെൺ ഡൗണിംഗ് സ്ട്രീറ്റിൽ അസാധാരണ കൂടിക്കാഴ്ചയ്ക്കായി എത്തി. ലിസ് ട്രസ് പ്രധാനമന്ത്രിപദം രാജിവയ്ക്കണമെന്ന് 13 ടോറി എംപിമാർ പരസ്യമായി ആവശ്യപ്പെട്ടതിനെത്തുർന്നായിരുന്നു കൂടിക്കാഴ്ച.

കൺസർവേറ്റീവ് പാർട്ടിയുടെ ചട്ടമനുസരിച്ച് 12 മാസത്തേക്കു ലിസ് ട്രസിന്‍റെ നേതൃത്വം ചോദ്യംചെയ്യാൻ സാധിക്കില്ല. ബോറിസ് ജോൺസൺ പാർട്ടിഗേറ്റ് വിവാദത്തെത്തുടർന്ന് രാജിവച്ചപ്പോൾ, പാർട്ടി നേതൃത്വത്തിലേക്കു കടുത്ത മത്സരം നടത്തിയാണു വിദേശകാര്യമന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രിയായത്. ഇന്ത്യൻ വംശജനും ബോറിസ് ജോൺസന്‍റെ ധനമന്ത്രിയുമായിരുന്ന ഋഷി സുനാക്കായിരുന്നു പ്രധാന എതിരാളി.

വീടുകളുടെയും കോർപറേറ്റുകളുടെയും ഉയർന്ന നികുതിയിലും വൻ ഇന്ധനവിലയിലും ബ്രിട്ടൻ നട്ടം തിരിയുന്പോഴാണ് ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രിയായാൽ നികുതി വെട്ടിക്കുറയ്ക്കുമെന്നും സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും കൺസർവേറ്റീവ് പാർട്ടി നേതൃത്വ തെരഞ്ഞെടുപ്പിൽ ലിസ് ട്രസ് പ്രഖ്യാപിച്ചിരുന്നു.

ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ