• Logo

Allied Publications

Europe
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി
Share
ലണ്ടൻ: ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസികളാണ് ചെലവ് വഹിക്കുന്നത്. ലണ്ടനിൽ നടക്കുന്ന ലോക കേരള സഭയുടെ യുകെയൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദമുയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴിൽ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ലണ്ടനിലെ സെന്‍റ് ജെയിംസ് കോർട്ട് ഹോട്ടലിലാണ് സമ്മേളനം നടന്നത്. അടുത്ത രണ്ടു സമ്മേളനങ്ങൾ സൗദിയിലും അമേരിക്കയിലും നടക്കും.

എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സർക്കാർ നയം. നാട്ടിൽ തന്നെ വികസനമൊരുക്കി നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസമേഖലയെ കൂടുതൽ ശാക്തീകരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളത്തെ മാറ്റുകയുമാണ് ലക്ഷ്യം. കേരളത്തിന്‍റെ വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രവാസികളുടെ ആശയങ്ങളും പിന്തുണയും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. നവകേരള നിർമാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹ നിർമിതിയും പ്രവാസലോകവും, ലോക കേരള സഭാ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളിലാണ് ചർച്ച സംഘടിപ്പിച്ചത്.വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴിൽ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകർക്ക് യുകെ യിലേയ്ക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സർക്കാരും യുകെയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ലണ്ടനിൽ നടന്ന യൂറോപ്പ് യുകെ മേഖലാ സമ്മേളനത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. കേരള സർക്കാറിനു വേണ്ടി നോർക്ക റൂട്ട്സും യുകെയിൽ എൻഎച്ച്.എസ് (നാഷണൽ ഹെൽത്ത് സർവീസ് ) സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്‍റഗ്രറ്റഡ് കെയർ ബോർഡുകളായ ദ നാവിഗോ ആന്‍റ് ഹന്പർ ആന്‍റ് നോർത്ത് യോർക് ഷയർ ഹെൽത്ത് ആന്‍റ് കെയർ പാർട്ണർഷിപ്പും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമായത്.

സുരക്ഷിതവും, സുതാര്യവും നിയമപരവുമായ മാർഗങ്ങളിലൂടെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നടപടികൾ പൂർത്തിയായശേഷം നവംബറിൽ ഒരാഴ്ചയോളം നീളുന്ന യുകെ എംപ്ളോയ്മെന്‍റ് ഫെസ്ററ് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകൾക്കായി 3000 ലധികം ഒഴിവുകളിലേയ്ക്കാണ് ഇതുവഴി തൊഴിൽ സാധ്യത തെളിയുന്നത്.

വൈകുന്നേരം നാലിന് ഫെൽത്താം ടുഡോർ പാർക്കിൽ കേരീരവം എന്ന സാംസ്കാരിക പരിപാടികളോടെ സമ്മേളനത്തിന് തിരശീല വീണു. ജർമനിയിൽ നിന്ന് പോൾ ഗോപുരത്തിങ്കൽ, ജോളി തടത്തിൽ, ജോസ് പുതുശേരി, ജോസഫ് കില്ലിയാൻ എന്നിവർ പങ്കെടുത്തു.

തിങ്കളാഴ്ച കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിട്ടു. 12 ന് യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ബിസിനസ് രംഗത്തെ യുവ പ്രതിഭകൾക്കായി ഗ്ലോബൽ കേരളാ ഇനിഷ്യേറ്റിവ് കേരളീയം ഏർപ്പെടുത്തുന്ന ടി. ഹരിദാസ് ഇൻറർനാഷണൽ എക്സലൻസ് അവാർഡിനായി പ്രവാസി യുവ മലയാളി വ്യവസായി ജയകൃഷ്ണൻ കൃഷ്ണമേനോനെ തിരഞ്ഞെടുത്തു. ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ലോകത്തിനു മുന്നിൽ നവീന ബിസിനസ് വിജയ മാതൃകകൾ നടപ്പാക്കി യംഗ് ബിസിനസ് ഐക്കണായി മാറിയ വ്യക്തിയാണ്. മുൻ ലോക കേരളാ സഭാംഗവും ഗ്ലോബൽ കേരള ഇനിഷ്യേറ്റിവ് കേരളീയം യു.കെ ചാപ്റ്റർ ചെയർമാനുമായിരുന്ന ടി.ഹരിദാസിന്‍റെ പേരിലുള്ള അവാർഡ്.

പ്രവാസി തൊഴിലാളി ക്ഷേമത്തിനായി ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ട്രേഡ് യൂണിയനുമായി കൈകോർക്കുന്നു; വെള്ളിയാഴ്ച ഡിബേറ്റ്.
കേംബ്രിഡ്ജ്: പ്രവാസികളായ ഇന്ത്യൻ തൊഴിലാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും അവകാശങ്ങൾക്കുമായി യുകെയിലെ ട്രേഡ് യൂണി
മ്യൂണിക്ക് വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു; നിയന്ത്രണം തുടരും.
ബര്‍ലിന്‍: ജർമനിയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് താത്കാലികമായി അടച്ച മ്യൂണിക്ക് വിമാനത്താവളത്തിലെ വിമാന സര്‍വീ
വിദേശജോലി തേടുന്ന നഴ്‌സുമാരുടെ എണ്ണത്തിൽ 38 ശതമാനം വർധന.
കൊച്ചി: വിദേശത്തു തൊഴിൽ തേടുന്ന നഴ്സുമാരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 38 ശതമാനം വർധനയെന്നു പഠനം.
റവ.ഡോ.ജോസഫ് തൊണ്ടിപ്പുര സിഎംഐ അനുസ്മരണം സംഘടിപ്പിച്ചു.
കൊളോണ്‍: ജര്‍മനിയില്‍ സേവനം ചെയ്യവേ 2010 സെപ്റ്റംബര്‍ പത്തിന് അന്തരിച്ച സിഎംഐ സഭാംഗവും മികച്ച വാഗ്മിയും എഴുത്തുകാരന
ഫ്രാങ്ക്ഫർട്ടിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു.
ഫ്രാങ്ക്ഫർട്ട്: പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 121ാം ഓർമ്മപ്പെരുന്നാൾ ഫ്രാങ്ക്ഫർട്ട് സെന്‍റ് തോമസ് ഇന്ത്യൻ ഓർ