• Logo

Allied Publications

Europe
ലോക കേരളസഭ യുകെയൂറോപ്പ് മേഖല സമ്മേളനത്തിനെത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് ഊഷ്മളമായ സ്വീകരണം
Share
ലണ്ടൻ: ലോക കേരളസഭ യുകെയൂറോപ്പ് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെ ഹീത്രു വിമാനത്താവളത്തിലെത്തിയ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഊഷ്മളമായ സ്വീകരണം നൽകി.

ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ നാഷണൽ വൈസ് പ്രസിഡൻന്‍റും എഐസി ജനറൽ സെക്രട്ടറിയുമായ ഹർസെവ് ബെയിൻസ്, ലോകകേരളസഭാംഗവും ജോയിന്‍റ് കോർഡിനേറ്ററുമായ സിഎ ജോസഫ്, ലോക കേരള സഭാംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ലജീവ് കെ രാജൻ, എ ഐ സിയുടെ മുതിർന്ന നേതാവും സാമൂഹ്യ പ്രവർത്തകനുമായ കാർമൽ മിറാൻഡ, കൈരളി യുകെ ജനറൽ സെക്രട്ടറിയും റെവന്യൂ ആൻഡ് റിഫ്രഷ്മെന്‍റ് കണ്‍വീനറുമായ കുര്യൻ ജേക്കബ്, ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്‍റ് നിതിൻ രാജ്, എഐസി മെന്പർ രാജേഷ് സഹദേവൻ എന്നിവരും മന്ത്രി വി. ശിവൻകുട്ടിയെ സ്വീകരിക്കുവാനായി എയർപ്പോർട്ടിലംത്തിയിരുന്നു. മുൻ പിഎസ് സി മെന്പറും എഴുത്തുകാരിയും മന്ത്രി വി ശിവൻകുട്ടിയുടെ പത്നിയുമായ ആർ പാർവ്വതീദേവിയും മന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി. രാജീവ്, വീണ ജോർജ് എന്നിവരും ഇന്ന് യുകെയ്നിലെത്തും. നോർവേ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് മുഖ്യമന്ത്രി ശനിയാഴ്ച ലണ്ടനിൽ എത്തുന്നത്. പാർലമെൻറ് സ്ക്വയറിലെ ഗാന്ധിപ്രതിമയിലും ഹൈഗേറ്റ് സിമിത്തേരിയിലെ കാറൽ മാർക്സിന്‍റെ ശവകുടീരത്തിലും മുഖ്യമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുമെന്നാണ് അറിയുന്നത്.

ഒൻപതാം തീയതി ഞായറാഴ്ച രാവിലെ സെൻട്രൽ ലണ്ടനിലെ സെന്‍റ് ജെയിംസ് കോർട്ട് ഹോട്ടലിൽ നടക്കുന്ന ലോക കേരളസഭ യുകെ യൂറോപ്പ് മേഖലാ സമ്മേളനവും വൈകിട്ട് ലണ്ടനിലെ ടുഡോർ പാർക്കിൽ നടക്കുന്ന പ്രവാസി സംഗമവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 9ന് നടക്കുന്ന ലോക കേരള സഭ പ്രതിനിധി സമ്മേളനത്തിന്‍റെയും പൊതുസമ്മേളനത്തിന്‍റെയും പൊതുവായ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മുന്നൊരുക്കങ്ങൾ നടത്തുന്നതിനുമായി നോർക്ക റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി ഇ ഒ ഹരികൃഷ്ണൻ നന്പൂതിരി, ജനറൽ മാനേജർ അജിത് കൊളശ്ശേരി അടക്കമുള്ള നോർക്ക പ്രതിനിധികൾ നേരത്തെ തന്നെ ലണ്ടനിൽ എത്തിയിരുന്നു. കൂടാതെ നോർക്ക വൈസ് ചെയർമാൻ എം എ യൂസഫലി, നോർക്ക ഡയറക്ടർമാരായ രവി പിള്ള, ആസാദ് മൂപ്പൻ തുടങ്ങിയ വ്യവസായ രംഗത്തെ പ്രമുഖരും യുകെയിലെത്തിയിട്ടുണ്ട്.

യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ലോകകേരള സഭാംഗങ്ങളെകൂടാതെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ വ്യക്തികളും സാംസ്കാരികരാഷ്ട്രീയ സംഘടനാ പ്രതിനിധികളുമുൾപ്പെടെ പരമാവധി 125 പേരെയാണ് ലണ്ടനിൽ നടക്കുന്നപ്രതിനിധിസമ്മേളനത്തിലേക്ക് പ്രതിനിധികളായി ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

ദേശീയ ഗാനത്തോടെയാണ് ഒൻപതാം തീയതി രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ചീഫ് സെക്രട്ടറി വി പി ജോയി ലോകകേരളസഭ യുകെയൂറോപ്പ് മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ എ എസ് മൂന്നാം ലോക കേരള സഭയുടെ സംഷിപ്ത അവലോകനം നടത്തും. ആശംസ പ്രസംഗങ്ങൾക്ക് ശേഷം വൈജ്ഞാനിക സമൂഹ നിർമ്മിതിയും പ്രവാസ ലോകവും; ലോകകേരളസഭ പ്രവാസി സമൂഹവും സംഘടനകളും; നവകേരള നിർമ്മാണം പ്രതീക്ഷകളും സാധ്യതകളും, പ്രവാസികളുടെ പങ്കും; യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും; എന്നീ വിഷയങ്ങളെക്കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വിശദമായ ചർച്ചകൾ നടത്തും.

കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിശദമായ ചർച്ചകളും തീരുമാനങ്ങളും യോഗത്തിൽ ഉണ്ടാവും. നവകേരള നിർമ്മാണത്തിൽ പ്രവാസികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യത്തെപ്പറ്റിയും, പ്രവാസി സമൂഹവും സംഘടനകളുമുൾപ്പടെ വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചും ചർച്ചകൾ നടക്കും. രാവിലെ നടക്കുന്ന ചർച്ചകളിലൂടെ ഉരുത്തിരിയുന്ന തീരുമാനങ്ങൾ കേരള വികസനത്തിന് നാഴികക്കല്ലായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പൊതു പ്രതികരണങ്ങൾക്കും മന്ത്രിമാരുടെ വിശദീകരണങ്ങൾക്കും ശേഷം മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും. ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ലോകകേരളസഭ അംഗവുമായിരുന്ന അന്തരിച്ച ടി ഹരിദാസിന്‍റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരദാനവും മുഖ്യമന്ത്രി നിർവ്വഹിക്കും.സ്പീക്കറിന്‍റെ സമാപന സന്ദേശത്തോടെയാണ് രാവിലത്തെ പ്രതിനിധി സമ്മേളനം സമാപിക്കുന്നത്.

വൈകിട്ട് നാലിന് ലണ്ടനിലെ ഫെൽത്താം ടുഡോർ പാർക്കിൽ നടക്കുന്ന ’കേളീരവം’ എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളോടെയാണ് പൊതുസമ്മേളനത്തിന് തുടക്കം കുറിക്കുന്നത് . മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന പ്രവാസി സംഗമത്തിൽ മന്ത്രിമാർ, നോർക്ക റൂട്ട്സ് പ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. തുടർന്നും അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളോടെ പൊതുസമ്മേളനവും പ്രവാസി സംഗമവും സമാപിക്കും. പൊതു സമ്മേളനത്തിന് എത്തുന്നവർക്ക് സൗജന്യ കാർപാർക്കിംഗ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

യുകെയിൽ ഇദംപ്രഥമമായി നടത്തുന്ന ലോകകേരളസഭ യുകെ യൂറോപ്പ് കോണ്‍ഫ്രൻസിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഒരു ചരിത്ര സംഭവമാക്കുവാൻ എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാവണമെന്ന് ചീഫ് കോർഡിനേറ്റർ എസ്. ശ്രീകുമാറും കേരളത്തിന്‍റെ വികസന സ്വപ്നങ്ങളും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യപ്പെടുന്ന ലോകകേരളസഭ സമ്മേളനവും കലാസാംസ്കാരിക പരിപാടികളും വിജയത്തിലെത്തിക്കുവാൻ മുഴുവൻ ആളുകളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറയും ജോയിന്‍റ് കോർഡിനേറ്റർ സി എ ജോസഫും അഭ്യർഥിച്ചു.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ