• Logo

Allied Publications

Europe
ബ്രിട്ടനില്‍ രാജവാഴ്ചയ്ക്കെതിരേ പ്രക്ഷോഭം ശക്തിപ്പെടുന്നു
Share
ലണ്ടന്‍: ബ്രിട്ടീഷ് സാമ്രാജ്യത്വം കൊടുകുത്തിവാണ കാലത്ത് അവര്‍ അടിമകളാക്കി ഭരിച്ചിരുന്ന രാജ്യങ്ങളുടെ സംഘടനയാണ് കോമണ്‍വെല്‍ത്ത്. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് മരിച്ചപ്പോള്‍ ബ്രിട്ടനിലേതിനെക്കാള്‍ വലിയ ദുഃഖപ്രകടനങ്ങള്‍ ഇങ്ങനെ ചില രാജ്യങ്ങളില്‍ നടക്കുകയും ചെയ്തു.

ഇന്ത്യ പോലെ റിപ്പബ്ളിക്കായി മാറിയ രാജ്യങ്ങള്‍ കോമണ്‍വെല്‍ത്ത് അംഗത്വം മാത്രം പേറുമ്പോള്‍, ഓസ്ട്രേലിയയും ക്യാനഡയും അടക്കം 15 രാജ്യങ്ങള്‍ റിപ്പബ്ളിക്കായി പ്രഖ്യാപിക്കാതെ പഴയ ബ്രിട്ടീഷ് പൈതൃകം പറഞ്ഞ് അവിടത്തെ രാജാവിനെ/രാജ്ഞിയെ തന്നെയാണ് സ്വന്തം രാഷ്ട്ര നേതാവായി കരുതിപ്പോരുന്നത്.

എന്നാല്‍, ബ്രിട്ടനിലും ഓസ്ട്രേലിയയിലുമെല്ലാം ഇപ്പോള്‍ രാജഭരണത്തിനെതിരേ ജനവികാരം ശക്തമായി വരുന്നു എന്നാണ് സൂചനകള്‍. എലിസബത്ത് രാജ്ഞിയോടുണ്ടായിരുന്ന വൈകാരിക അടുപ്പമൊന്നും ചാള്‍സ് രാജാവിനോട് മിക്കവരും വച്ചുപുലര്‍ത്തുന്നില്ല എന്നതിനാല്‍, എലിസബത്തിന്‍റെ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകാനാണ് സാധ്യത.

സംസ്കാരച്ചടങ്ങുകള്‍ക്കുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. മറ്റ് ജനാധിപത്യ രാജ്യങ്ങളിലേതുപോലെ, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാഷ്ട്രത്തലവനാകുന്ന സംവിധാനം കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുകയാണ്.

സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍ ആന്‍ഡ്രൂ രാജകുമാരനെ തടയാനും ശ്രമമുണ്ടായി. ഇതില്‍ ഉള്‍പ്പെട്ട 22 വയസ്സുകാരനെ അറസ്ററ്ചെയ്ത് നീക്കിയതും വലിയ പ്രതിഷേധത്തിനു കാരണമായി. ചാള്‍സ് എന്റെ രാജാവല്ല എന്ന പ്ളക്കാര്‍ഡ്ുമായി പ്രകടനം നടത്തുന്ന യുവതിയുടെ ദൃശ്യങ്ങളും വൈറലാണ്. ജനങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ചാള്‍സിന് രാജാവാകാന്‍ എന്താണ് അവകാശമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ അധീശത്വം അവസാനിപ്പിക്കണമെന്ന ആവശ്യം ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലും ഉയര്‍ന്നിട്ടുണ്ട്.

രാജഭരണത്തിനെതിരേ ഗാര്‍ഡിയന്‍ ദിനപത്രം എഴുതിയ മുഖപ്രസംഗവും ശ്രദ്ധേയമാണ്. പരമ്പരാഗതമായി ലഭിച്ച വിശേഷ അധികാരങ്ങളുടെ ബലത്തില്‍ നിര്‍മിക്കപ്പെട്ട രാജവാഴ്ച ആധുനിക യുഗത്തിന് യോജിച്ചതല്ലെന്നും, മാറിയ സാഹചര്യത്തില്‍ ഇക്കാര്യത്തിലും മാറ്റം വരണമെന്നുമാണ് ഗാര്‍ഡിയന്‍ അഭിപ്രായപ്പെടുന്നത്.

ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ