• Logo

Allied Publications

Americas
എൻ. കെ. ലൂക്കോസ് വോളിബോൾ ടൂർണമെന്‍റ് വൻ വിജയം; കാലിഫോർണിയ ബ്ലാസ്റ്റേഴ്സിന് കിരീടം
Share
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചലഞ്ചേർസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15ാമത് എൻ. കെ. ലൂക്കോസ് വോളിബോൾ ടൂർണമെന്‍റ് ദേശീയ ശ്രദ്ധ നേടി. ടൂർണമെന്‍റ് സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 8.30 ന് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നും എത്തിയ എല്ലാ ടീമുകളും പങ്കെടുത്ത മാർച്ച് പാസ്റ്റോട് കൂടി തുടങ്ങി. രാവിലത്തെ വിശിഷ്ടാതിഥികളായ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജും, എൻ.കെ ലൂക്കോസിന്‍റെ ഭാര്യ ഉഷ നടുപ്പറന്പിലും ചേർന്ന് നിലവിളക്ക് കൊളുത്തിയശേഷം ബോൾ ടോസ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

കാണികൾ ആവേശത്തോടെയും കൈയ്യടിയോടും കൂടി ആസ്വദിച്ച ആദ്യ റൗണ്ട് മത്സരങ്ങൾ ഏകദേശം 4 മണിയോട് കൂടി അവസാനിച്ചു. 6 വോളിബോൾ കോർട്ടുകളുള്ള വിശാലമായ സ്പോർട്സ് ഫെസിലിറ്റി കാണികളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. പാർക്കിംഗ് ഏരിയ കൂടാതെ 12 ഏക്കറോളം വ്യാപിച്ച് കിടന്നിരുന്ന മൈതാനവും കാണികളുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

വൈകിട്ട് നാലോടെ തുടങ്ങിയ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കുശേഷം ഹൂസ്റ്റണ്‍ ചാലഞ്ചേർസ്, കാലിഫോർണിയ ബ്ലാസ്റ്റേർസ്, ഡാളസ് സ്ട്രൈക്കേഴ്സ്, ഫില്ലി സ്റ്റാർസ് എന്നീ ടീമുകൾ സെമിഫൈനലിൽ കടന്നു. ആവേശകരമായ സെമി ഫൈനലിൽ ഹൂസ്റ്റണ്‍ ചലഞ്ചേർസ് ഡാളസ് സ്ട്രൈക്കേഴ്സിനേയും കാലിഫോർണിയ ബ്ലാസ്റ്റേർസ് ഫില്ലി സ്റ്റാർസിനേയും നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു.

വാശിയേറിയ ഫൈനലിൽ ഹൂസ്റ്റണ്‍ ചലഞ്ചേർസ് ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപെടുത്തി (25 20, 23 25, 15 9) കാലിഫോർണിയ ബ്ലാസ്റ്റർസ് 15 മത് തുടർച്ചയായ രണ്ടാം തവണയും എൻ.കെ. ലൂക്കോസ് ടൂർണമെന്‍റിലെ കിരീടം നിലനിർത്തി.

വർണാഭമായ സമ്മാനദാന ചടങ്ങിൽ മുഖ്യാഥിതിയായി മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും, സ്റ്റാഫോർഡ് സിറ്റി പ്രോടേം മേയർ കെൻ മാത്യുവും പങ്കെടുത്തു. പ്രാരംഭ പ്രവർത്തനങ്ങൾ തൊട്ടുള്ള പിന്തുണയും, ടൂർണമെന്‍റിന്‍റെ സെമി ഫൈനൽ മത്സരങ്ങൾക്ക് തൊട്ട്, തന്‍റെ സാന്നിദ്ധ്യം കൊണ്ടും മഹനീയമാക്കിയ ഫാ. ജെക്കു സക്കറിയക്ക് ഹൂസ്റ്റണ്‍ ചലഞ്ചേഴ്സ് ഭാരവാഹികൾ നന്ദി അറിയിച്ചു.

ഹൂസ്റ്റണിൽ ഇതുവരെ നടന്ന എക്കാലത്തേയും മികച്ച മലയാളി സ്പോർട്സ് ടൂർണമെന്‍റാക്കി ഈ മെമ്മോറിയൽ ടൂർണമെൻറിനെ വൻ വിജയമാക്കി മാറ്റുവാൻ സഹായിച്ച നല്ലവരായ എല്ലാ സ്പോണ്‍സേർസിനും , ക്ഷമയോടെയും ആവേശത്തോടെയും എല്ലാ മത്സരങ്ങളും അവസാനം വരെ വീക്ഷിച്ച എല്ലാ കാണികൾക്കും, ഈ ടൂർണമെന്‍റിന്‍റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച ടൂർണമെൻറ് ജനറൽ കണ്‍വീനർ ജോജി ജോസ്, ജനറൽ കണ്‍വീനർ വിനോദ് ജോസഫ്, ഫെസിലിറ്റി കോർഡിനേറ്റർ ജോസി ജേക്കബ്, ഷെറി ജേക്കബ്, ഫുഡ് കോർഡിനേറ്റർ സജി സൈമണ്‍, പോളച്ചൻ കിഴക്കേടൻ, ഷിബു ജോസഫ്, വോളന്‍റീയർ കോർഡിനേറ്റർ ലീന എഡ്വാർഡ്, എയ്ജി ജോർജ്, പബ്ലിസിറ്റി ജോജി ജോസഫ്, പ്രോസഷൻ ആൻറണി ചേറു, ഐടി കോർഡിനേറ്റർ ചാൾസ് എഡ്വാർഡ് , കോർട്ട് മാനേജ്മെൻറ് ജോണ്‍ ജോസഫ്, സെൻ അലക്സ് , റെയോണ്‍, മിലൻ ,നിഖിൽ, ട്രാൻസ്പോർട്ടേഷൻ ബിജു തോട്ടത്തിൽ, റജി കോട്ടയം, വിനോദ് ചെറിയാൻ റാന്നി, അനൗണ്‍സ്മെന്‍റ് ഷാജി പുളിമൂട്ടിൽ , ജോണ്‍സണ്‍ എന്നിവർക്കും അവതാരികയായി ഹൂസ്റ്റണ്‍ ചാലഞ്ചേർസ് ക്ലബിനോട് സഹകരിച്ച ലക്ഷ്മി പീറ്റർ ക്കും ക്ലബിന്‍റെ പേരിൽ പ്രസിഡന്‍റ് ജോസ് കുന്നത്ത് നന്ദി പറഞ്ഞു.

ഓക്ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ 5 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഓക്ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഓക്ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലിഫോർണിയ: കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ നീക്കത്തെ ഡെമോക
ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു.
ന്യൂയോർക്ക് : 202426 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ .
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി , യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു.
സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത്