• Logo

Allied Publications

Middle East & Gulf
പ്രവാസികളുടെ മനംകവർന്ന ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഇനി ജപ്പാനിൽ
Share
കുവൈറ്റ്: കുവൈറ്റിലെ പ്രവാസികളുടെ മനം കവർന്ന ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഇനി ജപ്പാനിലെ അംബാസഡർ. കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡറെ പിന്നീട് പ്രഖ്യാപിക്കും. രണ്ടു വർഷത്തിനിടെ നടത്തിയ പ്രവർത്തനങ്ങളിലൂടെ കുവൈറ്റിലെ എക്കാലത്തെയും മികച്ചതും ജനകീയനുമായ ഇന്ത്യൻ സ്ഥാനപതിയെന്നു പേരെടുത്ത കോട്ടയം പാലാ സ്വദേശിയായ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥൻ സിബിക്ക്് ഇന്ത്യക്കാരായ പ്രവാസികളുടെ അഭിനന്ദന പ്രവാഹമാണ്.

ലോകം തരിച്ചുനിന്ന കോവിഡ് മഹാമാരിയുടെ കാലത്ത് 2020 ഓഗസ്റ്റിൽ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതിയായെത്തിയ സിബി ജോർജ് എല്ലാക്കാര്യത്തിലും ഇന്ത്യക്കാരായ പ്രവാസികളുടെ അത്താണിയും സ്നേഹിതനുമായിരുന്നുവെന്നു വിവിധ ഇന്ത്യൻ സംഘടനകളുടെ ഭാരവാഹികൾ പറഞ്ഞു.

പത്തു ലക്ഷത്തോളം വരുന്ന (കുവൈറ്റ് ജനസംഖ്യയുടെ നാലിലൊന്ന്) ഇന്ത്യൻ സമൂഹത്തിന്‍റെ എല്ലാ ആവശ്യങ്ങളിലും പ്രശ്നങ്ങളിലും ആഘോഷങ്ങളിലും എപ്പോഴുമുണ്ടായിരുന്ന സ്ഥാനപതിയെന്നതാണ് സിബിയെ ജനപ്രിയനാക്കിയത്. ഒൗപചാരികതകളില്ലാതെ ഏതു സമയത്തും സേവന സന്നദ്ധനായ അംബാസഡർ എന്നതായിരുന്നു സവിശേഷത. ഏറെ വർഷങ്ങൾക്കു ശേഷം മലയാളികളായ പ്രവാസികൾക്ക് കിട്ടിയ നാട്ടുകാരനായ സ്ഥാനപതി അവരുടെ പ്രതീക്ഷയ്ക്കൊത്തുയർന്നു.

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് രാജ്യാതിർത്തികൾ അടയ്ക്കപ്പെട്ട് ലോകം നിശ്ചലമായപ്പോൾ വലിയ ആശങ്കയിലും പ്രതിസന്ധിയിലുമായിരുന്ന കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാർക്ക് സിബി വളരെ വേഗമാണ് അത്താണിയായത്. കോവിഡ് പടർന്നു പിടിക്കുകയും പലരും മരിക്കുകയും ചെയ്ത നാളുകളിൽ ഇന്ത്യൻ എംബസി സഹായവുമായി മുന്നിലുണ്ടായിരുന്നു. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്കും സിബി കഴിയുന്ന സഹായങ്ങളെത്തിച്ചു.

ഇന്ത്യയിൽ നിന്നു കുവൈറ്റിലേക്ക് വാക്സിൻ എത്തിക്കാനും തിരിച്ച് ഇന്ത്യയിലേക്ക് ഓക്സിജൻ എത്തിക്കാനും അതിവേഗത്തിലാണ് അംബാസഡർ നേതൃത്വം നൽകിയത്. കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യുന്നതിലുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച സിബിയെ പ്രവാസി സമൂഹം നന്ദിയോടെയാണ് സ്മരിക്കുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ സാന്പത്തിക സഹായമെത്തിക്കാനും പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്കും സൗകര്യം ഒരുക്കുന്നതിലും മികവുകാട്ടി.

എംബസിയിൽ സിബി നടപ്പാക്കിയ ഓപ്പണ്‍ ഹൗസ് പരിപാടി അനേകം പ്രവാസികളുടെ പ്രശ്നപരിഹാരത്തിനു വേദിയായി. ഉപയോഗിക്കപ്പെടാതിരുന്ന വെൽഫെയർ ഫണ്ടിലൂടെ ഇന്ത്യക്കാർക്കു സഹായമെത്തിക്കാനും കഴിഞ്ഞു. മെഡിക്കൽ പൊതുപ്രവേശന പരീക്ഷയായ നീറ്റിന് ഇന്ത്യക്ക് പുറത്ത് ആദ്യമായി കുവൈറ്റിൽ വേദിയൊരുക്കിയതും സിബിയുടെ തൊപ്പിയിൽ തൂവലായി. കുവൈറ്റ് സർക്കാരുമായി സഹകരിച്ചു നടത്തിയ പരിപാടികളും വിജയകരമായി. കുവൈറ്റ് രാജകുടുംബത്തോടും സർക്കാരിനോടും ഇന്ത്യൻ സമൂഹത്തോടും ഏറ്റവും നല്ല ബന്ധം പുലർത്താനും സിബി ജോർജിന് കഴിഞ്ഞു.

പാലാ സെന്തോമസ് കോളജിൽ നിന്ന് സ്വർണമെഡലോടെ ബിരുദം നേടിയ സിബി ജോർജ് 1993ലാണ് ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്നത്. ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, അമേരിക്ക, ഇറാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി തിളങ്ങി. തുടർന്ന് ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആസ്ഥാനത്ത് കിഴക്കനേഷ്യ വിഭാഗത്തിലും ഇന്ത്യ ആഫ്രിക്ക ഫോറം ഉച്ചകോടിയുടെ കോ ഓർഡിനേറ്ററായും പ്രവർത്തിച്ചു. പിന്നീട് വിദേശകാര്യ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേഷൻ, എസ്റ്റാബ്ലിഷ്മെന്‍റ്, വെൽഫെയർ വിഭാഗങ്ങളുടെ തലവനായും സിബി ജോർജ് ശ്രദ്ധേയനായി. 2017 മുതൽ സ്വിറ്റ്സർലൻഡ് അംബാസഡറും വത്തിക്കാനിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു.

വിദേശകാര്യ സർവീസിലെ മികവിന് എസ്.കെ. സിംഗ് അവാർഡിന് അർഹനായ സിബി സൗദി അറേബ്യയിലെ നിതാഖാത്തിനെ തുടർന്ന് പ്രവാസികളുടെ മടക്കത്തിനു നേതൃത്വം നൽകിയതിലും പ്രശംസ നേടി. പാലാ പൊടിമറ്റം കുടുംബാംഗമാണ്. ചേർത്തല പാംപൂരേത്ത് കുടുംബാംഗവും ചിത്രകാരിയുമായ ജോയ്സ് ജോണ്‍ ആണ് ഭാര്യ. മൂന്നു മക്കളുണ്ട്.

ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾക്കായി ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പ്രസംഗ
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു.
കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ
മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു.
ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന