• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേള: ലോഗോ രൂപകൽപനയ്ക്കും നാമകരണത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു
Share
ലണ്ടൻ: പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബർ 5ന് ചെൽറ്റൻഹാറിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു. മുൻ വർഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകൾ രൂപകൽപ്പന ചെയ്യുവാനും, (കലാമേള നഗർ) അനുയോജ്യമായ പേര് നിർദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മറ്റി അപേക്ഷകൾ ക്ഷണിക്കുന്നു. യുക്മ നാഷണൽ കലാമേളയിലും കലാമേളയുമായി ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കുന്നതാണ്.

ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജണൽ കലാമേളകൾ ഒക്ടോബർ 8 മുതൽ 29 വരെ നടക്കുന്നതാണ്. യുക്മ റീജിയണൽ കലാമേളകൾ വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങളിലാണ് റീജണൽ കമ്മിറ്റി നേതൃത്വങ്ങൾ. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും മുടക്കം വരാതെ ഓണ്‍ലൈനായി നടത്തേണ്ടിവന്ന കലാമേളകൾ പൂർവാധികം ഭംഗിയായി വേദികളിൽ നടത്തുവാനുള്ള നടപടികൾ പുതിയ ദേശീയ നേതൃത്വത്തിന്‍റെ കീഴിൽ പുരോഗമിക്കുകയാണ്. യുക്മയുടെ പത്ത് റീജണുകളിലായി നടക്കുന്ന കലാ മത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ യോഗ്യരാകുന്നത്.

മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യുകെ മലയാളിക്കും നഗർ ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകൽപനചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ. സെപ്റ്റംബർ 20 വരെ ലെരൃലമേൃ്യ.ൗസാമ@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോണ്‍ നന്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.

നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ക്യാഷ് അവാർഡും മെമന്േ‍റായും നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും ക്യാഷ് അവാർഡും മെമന്േ‍റായും നൽകുന്നതാണ്.

യു കെ മലയാളികളുടെ ദേശീയോത്സസവത്തിന്‍റെ പ്രൗഢിയും ആവേശവും ഒട്ടും തന്നെ ചോർന്നു പോകാത്ത വിധം നടക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേള വൻ വിജയമാക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ അഭ്യർഥിച്ചു.

യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.