• Logo

Allied Publications

Middle East & Gulf
റിയാദിൽ അന്തരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Share
റിയാദ് : വാഹനത്തിനുള്ളിൽ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് കടക്കൽ സ്വദേശി ബാഹുലേയൻ സുകുമാരന്‍റെ (59) മൃതദേഹം കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്‍റെ ഇടപെടലിൽ നാട്ടിലെത്തിച്ചു സംസ്കരിച്ചു. 28 വർഷമായി റിയാദിലെ ന്യൂ സനയ്യയിൽ അബൂഹൈദ് ട്രാൻസ്പോർട്ട് കന്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ബാഹുലേയനെ ബന്ധപ്പെടാൻ കൂട്ടുകാർ ശ്രമിച്ച് കിട്ടാതായതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് അദ്ദേഹം ഓടിക്കുന്ന വാഹനത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ദൂരയാത്രയ്ക്ക് ശേഷം വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ബാഹുലേയൻ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞതായാണ് കരുതപ്പെടുന്നത്.

ഓഗസ്റ്റ് 5ന് മരണമടഞ്ഞ ബാഹുലേയന്‍റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്‍റെ കന്പനിയുടെ ഭാഗത്തുനിന്നുമുണ്ടായ നിസഹകരണത്തെ തുടർന്ന് ബന്ധുക്കൾ വിഷയം മുഖ്യമന്ത്രി മുഖാന്തരം നോർക്കയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. നോർക്ക ആവശ്യപ്പെട്ടതു പ്രകാരം, കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരും ബാഹുലേയന്‍റെ ബന്ധുവായ പ്രജു, നാട്ടുകാരനായ ഷാഫി എന്നിവരും ചേർന്ന് ഇന്ത്യൻ എംബസിയെ സമീപിച്ച് സമ്മർദ്ദം ചെലുത്തിയതിനുശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കന്പനി തയ്യാറായത്. ശന്പള കുടിശികയല്ലാതെ 28 വർഷം ജോലിചെയ്തതിന്‍റെ മറ്റ് ആനുകൂല്യങ്ങൾ ബാഹുലേയന് നൽകുവാൻ അദ്ദേഹത്തിന്‍റെ കന്പനി അധികൃതർ തയ്യാറായിട്ടില്ല. പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോകാൻ തയ്യാറായി നിൽക്കുന്പോഴാണ് ബാഹുലേയന്‍റെ മരണം സംഭവിച്ചത്. ഭാര്യ മിഷ, മക്കൾ അക്ഷിത, അഷ്ടമി.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത