• Logo

Allied Publications

Europe
ഇന്ത്യൻ വിദ്യാർഥികൾക്ക് യുകെ പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിച്ചു
Share
ലണ്ടൻ: ബ്രിട്ടണിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ വിസ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാക്കാൻ പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിക്കും. 500 പൗണ്ട് അധികം നൽകിയാൽ അഞ്ചുദിവസത്തിനുള്ളിൽ വിസ അപേക്ഷയിൽ തീരുമാനം അറിയുന്ന സംവിധാനമാണ് പ്രയോരിറ്റി വിസ. 800 പൗണ്ട് അധികം നൽകിയുള്ള സൂപ്പർ പ്രയോരിറ്റി വിസയിൽ അപേക്ഷ നൽകി 24 മണിക്കൂറിനകം തീരുമാനം അറിയാം. ഇന്ത്യയിൽനിന്നും സ്റ്റുഡന്‍റ് വിസയ്ക്കുള്ള അപേക്ഷകൾ ക്രമാതീതമായി വർധിക്കുകയും അപേക്ഷകളിേ·ലുള്ള കാത്തിരുപ്പു സമയം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നതിന് മുൻഗണന ലഭിക്കുന്ന പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിക്കുന്നതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് അറിയിച്ചു.

പ്രയോരിറ്റി വിസകൾക്ക് അപേക്ഷിക്കുന്പോൾ നിലവിലെ അപേക്ഷാഫീസിനൊപ്പം 500 പൗണ്ട് (ഏകദേശം 45,000 രൂപ) അധികമായി നൽകണം. ഇതുനൽകിയാൽ വിസ അപേക്ഷയിേ·ൽ അഞ്ചു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. സൂപ്പർ പ്രയോരിറ്റി വിസയ്ക്ക് അധികമായി നൽകേണ്ടത് 800 പൗണ്ടാണ്. ഏകദേശം 75,000 രൂപ ഇങ്ങനെ അധിക ഫീസ് നൽകി അപേക്ഷിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ തീരുമാനം അറിയാം. സാധാരണ 15 ദിവസത്തിനുള്ളിൽ സ്ററുഡന്‍റ് വിസകൾ പ്രോസസ് ചെയ്ത് തീരുമാനം ഉണ്ടാകുമെന്നാണ് ഹോം ഓഫിസ് വെബ്സൈറ്റിൽ പറയുന്നതെങ്കിലും മുപ്പതു ദിവസം കഴിഞ്ഞും തീരുമാനം അറിയാൻ പലരും കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇന്ത്യൻ വിദ്യർഥികളുടെ അപേക്ഷാ ബാഹുല്യം തന്നെയാണ് ഇതിനു പ്രധാന കാരണം. ഇത്തരത്തിൽ ആവശ്യക്കാർ അധികമായ സാഹചര്യത്തിലാണ് ഇന്ത്യൻ വിദ്യാർഥികൾക്കും പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിക്കുന്നത്.

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.