• Logo

Allied Publications

Middle East & Gulf
ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ മാത്രമേ സാധ്യമാകൂ: പി.കെ ഫിറോസ്
Share
കുവൈറ്റ് സിറ്റി: ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ കോണ്‍ഗ്രസിന് പിന്തുണ നൽകേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. പതിനെട്ട് സംസ്ഥാനങ്ങളിലായി ഭരണത്തിലിരിക്കുന്ന ബിജെപിയുടെ മുഖ്യ പ്രതിപക്ഷമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്.

ബിജെപിയാകട്ടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രവാക്യം ഉയർത്തിക്കാട്ടിയാണ് മുന്നോട്ട് പോകുന്നതും. സിപിഎമ്മിനെയോ ഇടതുപക്ഷ കക്ഷികളെയോ ശത്രുക്കളായി ഇതുവരെ ബിജെപിക്ക് പ്രഖ്യാപിക്കേണ്ടിവന്നിട്ടില്ല. 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്ള രാജ്യത്ത് കേരളത്തിലെ ഒരു തുടർ ഭരണം കൊണ്ട് മാത്രം ബിജെപിയെ പ്രതിരോധിക്കാമെന്ന മൗഢ്യമായ ധാരണയിൽ മുന്നോട്ട് പോകുന്ന സിപിഎം കാലത്തിന്‍റെ ചുമരെഴുത്തുകൾ വായിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച "സമകാലികം 2022' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു. മെഡെക്സ് ചെയർമാൻ ഫാസ് മുഹമ്മദലി മർഹും മുഹമ്മദലിശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. പി,കെ. ഫിറോസിനുള്ള ഉപഹാരം വൈസ് പ്രസിഡന്‍റ് അസ്ലം കുറ്റികാട്ടൂർ നൽകി. മൂന്നു പതിറ്റാണ്ടുകാലം മുബാറക്കൽ കബീർ ഹോസ്പിറ്റൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച അറഫാത്തിനെ മെഡിക്കൽ വിങ്ങിനുവേണ്ടി പി.കെ ഫിറോസ് സാഹിബ് ഷാൾ അണിയിച്ചു. കെഎംസിസി സംസ്ഥാന വൈസ്പ്രസിഡന്‍റുമാരായ ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത് എന്നിവർ പ്രസംഗിച്ചു. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി എം കെ അബ്ദുറസാഖ് പേരാന്പ്ര സ്വാഗതവും സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ 41ാമത് ഔട്ട് ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 41ാമത് സ്റ്റോർ ഷാബിൽ പ്രവ
51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.