• Logo

Allied Publications

Americas
ഭിന്നശേഷിക്കാരനെ മർദിച്ച മുൻ പാരാമെഡിക് ജീവനക്കാരനെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തേണ്ടെന്ന്
Share
ഡാളസ്: ഭിന്നശേഷിക്കാരനായ വ്യക്തിയെ റോഡിൽ വച്ച് അക്രമിച്ച കേസിൽ ഡാലസ് ഫയർ റെസ്ക്യൂ പാരാമെഡിക് മുൻ ജീവനക്കാരനെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാൻഡ് ജൂറി വിസമ്മതിച്ചു. 2019 ഓഗസ്റ്റ് രണ്ടിന് വെസ്റ്റ് ഡാളസ് ഇന്‍റർ സ്റ്റേറ്റ് 30 ഫ്രണ്ടേജ് റോഡിലായിരുന്നു സംഭവം. അന്ന് പാരാമെഡിക് ഉദ്യോഗസ്ഥനായ ബ്രാണ്ട് അലൻ കോക്സ് (46) ആണ് ഭിന്നശേഷിക്കാരനും ഭവനരഹിതനുമായ തെയ്ൽ വെസിനെ തൊഴിക്കുകയും ചവിട്ടുകയും തള്ളിയിടുകയും ചെയ്തത്. അക്രമത്തിൽ വെസിന് പരുക്കേൽക്കുകയും ചെയ്തിരുന്നു.

റോഡരുകിൽ കുറ്റിക്കാട്ടിൽ തീപടരുന്നത് അറിഞ്ഞതിനെ തുടർന്നാണ് ബ്രാണ്ട് അലൻ കോക്സ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയത്. ഈ സമയത്തു അവിടെയുണ്ടായിരുന്ന നിരായുധനും, ഭിന്നശേഷിക്കാരനുമായ തെയ്ൽ വെസുമായി തർക്കം ഉണ്ടാവുകയും തുടർന്ന് പാരാമെഡിക്കൽ സ്റ്റാഫായ ബ്രാണ്ട് ഒന്പതു തവണ വെസിനെ തൊഴിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.

ആക്രമത്തിൽ തെയ്ൽ വെസിന്‍റെ ഇടത്തേ കണ്ണിനും പല്ലിനും സൈനസിനും കാര്യമായ ക്ഷതം സംഭവിക്കുകയും മുഖത്തിന്‍റെ വലതുവശം ഭാഗീകമായി ചലനരഹിതമാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകിയെങ്കിലും സർക്കാർ ഉദ്യോഗസ്ഥന്‍റെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. 2020ൽ വീട്ടുതടങ്കിൽ ആക്കുകയും ചെയ്തു.

ഡിപ്പാർട്ട്മെന്‍റ് അന്വേഷണത്തിനുശേഷം ബ്രാണ്ടിനെ ഒക്ടോബറിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. എന്നാൽ, ഇയാൾക്കെതിരെ ക്രിമിനൽ കേസ് ചുമത്തേണ്ടെന്ന് ഡാളസ് പോലീസ് തീരുമാനിക്കുകയായിരുന്നു. സമീപത്തു കത്തിക്കൊണ്ടിരുന്ന തീയിൽ നിന്നും വെസിന്‍റെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ അക്രമിക്കുകയായിരുന്നു. സ്വയരക്ഷാർഥമാണ് വെസിനെ ആക്രമിച്ചതെന്നും ബ്രാണ്ട് പറഞ്ഞു. ഇതിനെതിരെ വെസിന്‍റെ അറ്റോർണി നൽകിയ പരാതിയിലാണ് ജൂറി ഇപ്പോൾ തീരുമാനമെടുത്തത്. ജൂറിയുടെ തീരുമാനം നിരാശാജനകമാണെന്ന് വെസിന്‍റെ അറ്റോർണി പറഞ്ഞു.

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ