• Logo

Allied Publications

Americas
ആരാധനക്കും ആത്മീയതക്കും വിലപറയന്നവർ വിലയില്ലാത്തവരായിത്തീരുമെന്ന്: സുബി പള്ളിക്കൽ
Share
ഡാളസ്: ആരാധനക്കും ആത്മീയതക്കും ആലയത്തിനും വിലപറയന്നവർ വിലയില്ലാത്തവരായിത്തീരുമെന്നു സുവിശേഷം നമ്മെ പഠിപ്പിക്കുന്നതായി ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദായുടെ ജീവിതത്തെ ആസ്പദമാക്കി മാർത്തോമ സഭയിലെ സുശേഷ പ്രാസംഗികനും മാർത്തോമ സുവിശേഷ സംഘം മാനേജിംഗ് കമ്മിറ്റി അംഗവുമായ സുബി പള്ളിക്കൽ പറഞ്ഞു. ക്രിസ്തീയ സമൂഹത്തിൽ ഇത്തരക്കാർ വർധിച്ചു വരുന്നുവെന്നത് ആപത്കരമാണെന്നും ഇവരെ തിരിച്ചറിഞ്ഞു നേരായ പാതയിലേക്ക് നയിക്കേണ്ടത് ദൈവമക്കളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂദാ ആലയത്തിനും ആത്മീയാചാര്യനും ആരാധനക്കും വിലപറഞ്ഞവനാണ്. അതുകൊണ്ടാണ് യൂദായുടെ ജീവിതം വിലയില്ലാതായി തീർന്നതെന്നും ആമുഖമായി അദ്ദേഹം കൂട്ടിച്ചേർത്തു. ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ഇടവകയുടെ മുപ്പത്തിനാലാം വാർഷിക സമ്മേളനത്തിന്‍റെയും കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്നിരുന്ന സുവിശേഷ കണ്‍വൻഷന്‍റെയും സമാപന യോഗത്തിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു സുബി പള്ളിക്കൽ. ജൂലൈ 24 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന മുപ്പത്തിനാലാമത് വാർഷിക സമ്മേളനത്തിൽ ഇടവക വികാരി ഷൈജു പി. ജോയ് അധ്യക്ഷത വഹിച്ചു.

അലക്സ് കോശിയുടെ പ്രാരംഭ പ്രാർഥനയോടെ വാർഷിക സമ്മേളനത്തിന് ആരംഭം കുറിച്ചു. സെക്രട്ടറി ഫിൽ മാത്യു ഇടവകയുടെ കഴിഞ്ഞ മുപ്പത്തിനാലു വർഷങ്ങളിൽ ഇടവകയ്ക്ക് ലഭിച്ച ആത്മീയഭൗതിക വളർച്ചയെക്കുറിച്ചും അനുഗ്രഹങ്ങളെ കുറിച്ചും വിശദീകരിക്കുന്ന റിപ്പോർട്ട് വായിച്ചു.

ഇടവകയുടെ ആത്മീയ വളർച്ച കൊണ്ട് വിവക്ഷിക്കുന്നത് കല്ലും മരവും കൊണ്ട് കെട്ടിയുയർത്തിയ ആരാധനാലയത്തിന്‍റെ മനോഹാരിതയല്ല, മറിച്ച് ഇടവകയിലെ എത്രപേർ യഥാർഥമായി രക്ഷകനായ യേശുവിനെ കണ്ടെത്തുകയും ജീവിതത്തിൽ ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായ സ്വീകരിക്കുകയും അത് ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തുവെന്നതിന്‍റെ അടിസ്ഥാനത്തിലാണെന്ന് അച്ചൻ പറഞ്ഞു. ഇടവകയിലെ കൂടുതൽ യവ്വനക്കാർ സുവിശേഷക വേലക്കായി പ്രതിഷ്ഠിക്കപ്പെടണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.

തുടർന്ന് യെശയ്യാവ് നാൽ്പതാം അധ്യായം അഞ്ചാമത്തെ വാക്യത്തെ അധികരിച്ച് സുബി പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. പാപം മനുഷ്യജീവിതത്തിൽ എന്തെല്ലാം നഷ്ടങ്ങൾ വരുത്തുന്നു എന്നതിനെക്കുറിച്ച് സുബി വിശദീകരിച്ചു . പാപം ആത്മീയ സന്തോഷം നഷ്ടപ്പെടുത്തുന്നു, പാപം മനുഷ്യന്‍റെ ദർശനം നഷ്ടപ്പെടുത്തുന്നു, പാപം മനുഷ്യന്‍റെ ബലം നഷ്ടപ്പെടുത്തുന്നുവെന്നു. ദൈവവചനത്തിലെ വിവിധ വ്യക്തികളുടെ ജീവിതത്തെ ആധാരമാക്കി അദ്ദേഹം വിശദീകരിച്ചു അതുകൊണ്ടു നമ്മുടെ പാപം ഏറ്റു പറഞ്ഞ ദൈവത്തിന് മഹത്വം കൊടുക്കുകയും ദൈവ കൃപയിലേക്കു മടങ്ങി വരികയും വേണമെന്ന് അദ്ദേഹം പറഞ്ഞു. പാപം ചെയ്യുന്നവർ അതിനു വലിയ വില കൊടുക്കേണ്ടി വരും.

ഇടവക ട്രസ്റ്റി ജോണ്‍ ഉമ്മൻ നന്ദി പറഞ്ഞു. ജോണ്‍ തോമസിന്‍റെയും ലിജി സ്കറിയായുടെയും നേതൃത്വത്തിലുള്ള ഗായകസംഘം മനോഹരമായ ഗാനങ്ങൾ ആലപിച്ചത് കണ്‍വൻഷൻ കൂടുതൽ അനുഗ്രഹത്തിന് മുഖാന്തിരമായി . തുടർന്ന് സ്തുതിപ്പിൻ സ്തുതിപ്പിൻ യേശു ദേവനെ എന്ന ഗാനത്തോടെ വാർഷിക സമ്മേളനവും ഇടവക കണ്‍വൻഷനും സമാപിച്ചു.

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ