• Logo

Allied Publications

Americas
ഇന്ത്യാന മാളിലെ വെടിവയ്പ്: തോക്കുധാരി കൗമാരകാരനായ യുവാവ്, മരിച്ചവരെ തിരിച്ചറിഞ്ഞു
Share
ഗ്രീൻവുഡ്(ഇന്ത്യാന): ഇന്ത്യാന ഗ്രീൻവുഡ് പാർക്കിൽ ഞായറാഴ്ച വൈകീട്ട് ആറിന് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ടവരെയെല്ലാം തിരിച്ചറിഞ്ഞതായി പോലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

മൂന്നുപേരെ വെടിവച്ചു കൊലപ്പെടുത്തിയ തോക്കുധാരി 20 വയസുള്ള ജോനാഥൻ സ്പൈർമാൻ , കൂടുതൽ മരണങ്ങൾ ഒഴിവാകുന്നതിനു സന്ദർഭോചിതം ഇടപെട്ട് ജോനാഥനെ വെടിവെച്ചു കൊലപെടുത്തിയ 22 വയസുകാരൻ എലിസജഷ , വെടിയേറ്റ് മരിച്ച നിരപരാധികളായ ഇന്ത്യാന പോലീസിൽ നിന്നുള്ള ദന്പതിമാരായ പെഡ്രോ പിനീടാ (56), റോസാ മിറയാം (37), വിക്ടർ ഗോമെസ് (30) എന്നിവരാണെന്നു ഗ്രീൻവുഡ് പോലീസ് ഡിപ്പാർട്ട്മെന്‍റ് ചീഫ് ജെയിംസ് ഇസോണ്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തോക്കുധാരിയുടെ കൈവശം ഉണ്ടായിരുന്ന റൈഫിളിൽ നിന്ന് 24 റൗണ്ടും ഗ്ലോക്ക് ഹാൻഡ്ഗണ്ണിൽ നിന്നും 10 റൗണ്ടും വെടിയുതിർത്തതായി പോലീസ് പറയുന്നു. മാളിലെ ഫുഡ് കോർട് ബാത്ത് റൂമിൽ അഞ്ചു മണിക് പ്രവേശിച്ചു ഒരു മണിക്കൂർ എടുത്താണ് റൈഫിൾ എല്ലാം ശരിയാക്കി വെടിവയ്പ്പിനായി പ്രതി പുറത്തു ഇറങ്ങിയതെന്നു ക്യാമറയിലുള്ള ചിത്രങ്ങളിൽ കാണുന്നു .

എലിസജഷക്കു നിയമപരമായി തോക്കു കൈവശം വയ്ക്കാൻ അനുമതിയുണ്ടായിരുന്നതായി പോലീസ് ചീഫ് പറഞ്ഞു. വെടിവെപ്പ് നടന്നു രണ്ടു മിനിറ്റിനുള്ളിൽ അവിടെയുണ്ടായിരുന്ന എലിസജഷ അക്രമിയെ തടഞ്ഞില്ലായിരുന്നുവെങ്കിൽ എത്രപേർ മരിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നു പോലീസ് പറയുന്നു. വെടിയേറ്റ 12 വയസ്‌സുള്ള ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നും അവർ കൂട്ടിച്ചേർത്തു

ഇന്ത്യാന പോലീസ് മെട്രോപോലിറ്റൻ പോലീസും, മറ്റു ഏജൻസികളും സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കയിൽ വർധിച്ചുവരുന്ന വെടിവയ്പ്പു സംഭവങ്ങൾ ഒഴിവാക്കുന്നതിന് യുഎസ്. ഹൗസ് ജുഡീഷറി കമ്മിറ്റി അസോൾട്ട് വെപ്പൻ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് തയ്യാറാകുന്പോഴാണ് ഈ പുതിയ സംഭവം.

അക്രമിയെ തക്ക സമയത്തു ഇടപെട്ടു വെടിവെച്ചു കൊലപ്പെടുത്തിയ അക്രമിയെ തക്ക സമയത്തു ഇടപെട്ടു വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിന്‍റെ ധീരതയെ ഇന്ത്യാന ഗവർണ്ണർ എറിക് ജെ ഹോൾകോംബ് അഭിനന്ദിച്ചു.

പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം.
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11ന് വാർഷിക പ്രതിഷ്ഠാ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച.
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയ
സിബി മാത്യുവിന്‍റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു.
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു.
ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്.
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓ