• Logo

Allied Publications

Middle East & Gulf
റാഗ്നോസ് ക്രിക്കറ്റ്: ടീം അൽമുല്ല എക്സ്ചേഞ്ച് ജേതാക്കൾ
Share
കുവൈറ്റ് : റാഗ്നോസ് ക്രിക്കറ്റ് ടൂർണമെന്‍റ് ആറാമത് സീസണിൽ ടീം അൽമുല്ല എക്സ്ചേഞ്ച് ജേതാക്കളായി. ഈ വർഷം ഫെബ്രുവരി മുതൽ തുടങ്ങിയ ലീഗ് മത്സരങ്ങളിൽ കുവൈറ്റിലെ പ്രമുഖ 48 ടീമുകൾ പങ്കെടുത്തു.

ഫൈനൽ മത്സരത്തിൽ ടോസ് നേടിയ എഫ്സിസി കുവൈറ്റ്് ടീം അൽമുല്ല എക്സ്ചേഞ്ചിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അൽമുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം 16 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 212 എന്ന കൂറ്റൻ റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ എഫ്സിസി കുവൈറ്റ് 15.2 ഓവറിൽ 152 റണ്‍സിൽ മുഴുവൻവിക്കറ്റുകളും നഷ്ടമായതോടെ അൽമുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം വിജയ കിരീടം ചൂടി.

12 ബോളിൽ 50 റണ്‍സ് നേടി റെക്കോർഡ് നേട്ടം കൈവരിച്ച അൽമുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം താരം നവീൻരാജിനെ ഫൈനൽ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.

64 റണ്‍സ് എടുത്ത് മിന്നുന്ന പ്രകടനം കാഴ്ചവച്ച ഉണ്ണി മോഹന്‍റെ മികച്ച ഇന്നിംഗിസും കൂടി ചേർന്നപ്പോൾ തിങ്ങി നിറഞ്ഞ കാണികൾക്ക് ഫൈനൽ ആവേശമായി മാറി. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ ചാന്പ്യ·ാർക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും അൽമുല്ല എക്സ്ചേഞ്ച്മാനേജർ രാജേഷ് പ്രജേഷ് പാട്ടിദർ എന്നിവരിൽ നിന്നും ഇരു ക്യാപ്റ്റ·ാരും ഏറ്റുവാങ്ങി

ടൂർണമെന്‍റിലെ മികച്ച പത്ത് ബാറ്റ്സ്മാ·ാർക്കും ബൗളേഴ്സിനുമുള്ള അവാർഡുകൾ, പ്ലയർ റാങ്കിംഗ് അവാർഡ്, മികച്ച ഫീൽഡർ, കൂടുതൽ സിക്സറുകൾ ഫോറുകൾ, ഫൈനൽ മാൻ ഓഫ് ദി മാച്ച്, എന്നീ സമ്മാനങ്ങൾ, മികച്ച ഐകോണിക്, ബാറ്റ്സ്മാൻ, ബൗളർ, സെഞ്ച്വറി അർദ്ധ സെഞ്ച്വറി എന്നീ അവാർഡുകൾ യഥാക്രമം അജയ് കുമാർ, സ്മിത്ത് ഉണ്ണി കൃഷ്ണൻ, ജിജോ, പ്രവീണ്‍, നിതീഷ്, മുഈസ്, സീതി, ജിഫിൻ, ഷഫീഖ്, മനുഎന്നിവർ നൽകി. റാഗ്നോസ് മാനേജർ മൻസൂർ അലി , രക്ഷാധികാരി ജോസ് , ചെയർമാൻ മുനീർ പി.സിഎന്നിവർ പ്രസിഡന്‍റ് ഷഫീർ തേളപ്പുറത്തിന്‍റെ അസാന്നിധ്യത്തിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത