• Logo

Allied Publications

Middle East & Gulf
ബഫർസോണ്‍ : സർക്കാരിന്‍റെ ഇരട്ടത്താപ്പ് നയു ഭീമമായ വിദേശഫണ്ട് ലക്ഷ്യം
Share
കുവൈറ്റ് സിറ്റി: ബഫർ സോണ്‍ വിഷയത്തിൽ സർക്കാർ പുലർത്തുന്ന ഇരട്ടത്താപ്പ് നയമാണെന്നും, നാഷണൽ മിഷൻ ഫോർ ഗ്രീൻ ഇന്ത്യ വഴി ലഭിക്കുന്ന ഭീമമായ വിദേശ ഫണ്ട് ലക്ഷ്യം വച്ചാണെന്ന് കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഡോ.ജോസുകുട്ടി ഒഴുകയിൽ പ്രസ്താവിച്ചു. "ഫോറസ്റ്റ് ബഫർസോണ്‍ അപ്രഖ്യാപിത കുടിയിറക്ക്’ എന്ന വിഷയത്തിൽ കുവൈ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബഫർസോണ്‍ നിയമം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ അദ്ദേഹം വിശദമാക്കി. ലോക രാജ്യങ്ങൾ കാർബണ്‍ എമിഷൻ കുറച്ചു കൊണ്ടുവരുന്നതിന്‍റെ ഭാഗമായി നീക്കിവയ്ക്കുന്ന ഭീമമായ ഫണ്ടുകൾ ഉന്നം വച്ചാണ് കേരളം പോലുള്ള സംസ്ഥാനത്ത് നിർബന്ധിത വനവൽക്കരണ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് . യൂറോഅമേരിക്കൻ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തെ കാർബണ്‍ എമിഷൻ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെ തടയാൻ വനവൽക്കരണം നടത്തുന്നത് സ്വന്തം രാജ്യത്ത് ചെലവേറിയതായതു കൊണ്ടും വ്യവസായ വളർച്ച മുരടിക്കുമെന്നതുകൊണ്ടും താരതമ്യേന ചെലവു കുറഞ്ഞ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിർബന്ധിത വനവൽക്കരണം അടിച്ചേൽപ്പിക്കുന്നതാണോ ഇത്തരം വിധിന്യായങ്ങൾക്ക് പിന്നിലെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ വനഭൂമി ദേശീയ ശരാശരിയിലും വളരെ അധികം ഉയർന്നതാണ് എന്ന് മാത്രമല്ല 54 ശതമാനം ഭൂമി വനസമാന ഭൂമിയുമാണ്. പൊതുജനങ്ങളുടെ നിലവിളിക്ക് ചെവികൊടുക്കാതെ നിർബന്ധിത വനവൽക്കരണവുമായി മുന്നോട്ടു പോകുന്ന സർക്കാർ നടപടികൾ തികച്ചും ജനദ്രോഹപരമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെമിനാറിൽ ആമുഖപ്രഭാഷണം നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ബിജു പറയനിലം, സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളെ രണ്ടാംതരം പൗര·ാരാക്കുന്ന കരിനിയമാണെന്ന് അഭിപ്രായപ്പെട്ടു. ബഫർസോണ്‍ വിഷയത്തിൽ കേരള മന്ത്രിസഭാ എടുക്കുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച അദ്ദേഹം ക്രൈസ്തവ സഭകളെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി. എസ്എംസിഎ കുവൈറ്റിന്‍റെ പ്രവർത്തനങ്ങളെ അഡ്വ. ബിജു പറയനിലം അഭിനന്ദിച്ചു.

എസ്എംസിഎ കുവൈറ്റ് പ്രസിഡന്‍റ് സാൻസിലാൽ പാപ്പച്ചൻ ചക്യാത്ത് അധ്യക്ഷനായിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്‍റ് സുനിൽ റാപ്പുഴ വിഷയാവതരണം നടത്തി. ചങ്ങനാശ്ശേരി പ്രവാസി അപ്പസ്തോലേറ്റ് ജിസിസി സെക്രട്ടറി രാജേഷ് കൂത്രപ്പള്ളി പ്രമേയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. എകെസിസി ഗ്ലോബൽ സെക്രട്ടറി മനോജ് ആൻറണി ചർച്ചകൾക്ക് നേതൃത്വം നൽകി. എസ് എം സി എ ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര സ്വാഗതവും ട്രഷറർ ജോസ് മത്തായി പൊക്കാളിപ്പടവിൽ നന്ദിയും പറഞ്ഞു.

കേരള മുഖ്യമന്ത്രിക്കും കേന്ദ്രകൃഷി, പരിസ്ഥിതി മന്ത്രിമാർക്കും മുൻപാകെ സമർപ്പിക്കുന്ന നിവേദനത്തിൽ കുവൈറ്റിലെ പ്രവാസികളുടെ ഇടയിൽ നിന്നും ഒപ്പു ശേഖരണവും നടന്നു വരുന്നു. ആഗോള കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായിട്ടാണ് കുവൈറ്റ് എസ്എംസിഎ ഇത്തരത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചത്.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു.
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല.