• Logo

Allied Publications

Americas
ഡോ. ജോണ്‍ ബ്രിട്ടാസിന് കേരള സെന്‍റർ അവാർഡ് നൽകി ആദരിച്ചു
Share
ന്യുയോർക്ക്: പുതിയ എംപിമാരിൽ മികച്ച പാർലമെന്‍ററിയുനുള്ള കേരള സെന്‍റർ അവാർഡ് ജോണ്‍ ബ്രിട്ടാസ് എംപിക്കു സമ്മാനിച്ചു.

സെന്‍ററിന്‍റെ ഡയറക്ടർ ബോർഡ് അംഗങ്ങളും വിവിധ സാമൂഹ്യ സാസ്കാരിക പ്രവർത്തകരും പങ്കെടുത്തു. സെന്‍റർ പ്രസിഡന്‍റ് അലക്സ് എസ്തപ്പാൻ സ്വാഗതം പറഞ്ഞു. അവാർഡ് പ്രോഗ്രാമിന്‍റെ ചെയർമാൻ ബേബി ഊരാളിൽ എന്ത് കൊണ്ട് ബ്രിട്ടാസ് അർഹനായി എന്ന് വിശദീകരിച്ചു.

ഇന്ത്യൻ അച്ചടി മാധ്യമങ്ങളിൽ ആഗോളീകരണത്തിന്‍റെ സ്വാധിനം എന്ന വിഷയത്തിനു ഡൽഹിയിലെ ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ (ജഐൻയു) നിന്ന് അടുത്തയിടക്കാണ് ബ്രിട്ടാസിനു ഡോക്ടറേറ്റ് ലഭിച്ചതെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

പഠിച്ച യൂണിവേഴ്സിറ്റികളിൽ ഒക്കെ റാങ്ക് ഹോൾഡറായ ബ്രിട്ടാസ് ഇന്ത്യയിലെ ഏറ്റവും റേറ്റിംഗുള്ള ജഐൻ യുവിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കേരള സെന്‍ററിനും പ്രവാസി മലയാളികൾക്കും സുപരിചിതാനായ ബ്രിട്ടാസ് കേരളത്തിലെ മാധ്യമ രംഗത്തും ഒന്നാം സ്ഥാനക്കാരനന്നു ബേബി ഉൗരാളിൽ പറഞ്ഞു .

ഇരുപതു വർഷം മുൻപ് കേരളസെന്‍ററിൽ എത്തിയപ്പോൾ മുതൽ ബ്രിട്ടാസ് കേരളാ സെന്‍ററിനെ സ്നേഹിച്ചിരുന്നുവെന്ന് സ്ഥാപക പ്രസിഡന്‍റ് ഇ.എം. സ്റ്റീഫൻ പറഞ്ഞു. ഇന്ന് ഇന്ത്യ മുഴവൻ അറിയുന്ന ചുറു ചുറുക്കുള്ള രാജ്യസഭാ അംഗമായി. ചോദ്യങ്ങൾ വിവിധ ഭാഷകളിൽ നാടിൻറെ ആവശ്യത്തിന് വേണ്ടി അദ്ദേഹം പാർലമെൻറിൽ അവതരിപ്പിക്കുന്നു. ഒർലാൻഡോയിലെ ഫൊക്കാന കണ്‍വൻഷൻ കഴിഞ്ഞാണ് ബ്രിട്ടാസ് കേരള സെന്‍ററിൽ എത്തിയത്.

ഫോമാ പ്രസിഡെന്‍റ് അനിയൻ ജോർജ്, ഡോ. മധു, ഡോ. തോമസ് എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ എം.സി ജോസ് കാടാപുറം ആയിരുന്നു. ഡിന്നറോടെ അവാർഡ് പരിപാടി സമാപിച്ചു.

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ