• Logo

Allied Publications

Europe
ലണ്ടൻ ഹീത്രൂ എയർപോർട്ട് പാസഞ്ചർ ക്യാപ് പ്രാബല്യത്തിലാക്കി
Share
ലണ്ടൻ: വിമാനത്താവളത്തിലെ അരാജകത്വം ജർമൻ അതിർത്തിയിൽ അവസാനിക്കുന്നില്ല. ബ്രിട്ടീഷുകാർക്ക് പോലും സുരക്ഷാ പരിശോധനകൾക്കും ലഗേജ് ലോഡിംഗിനും സ്റ്റാഫ് ക്ഷാമം നേരിടുകയാണ്. തിങ്കളാഴ്ച വരെ, അവസാന നിമിഷം 60 വിമാനങ്ങൾ റദ്ദാക്കാൻ ഹീത്രൂ എയർപോർട്ട് ഉത്തരവിട്ടിരുന്നു. അതുകൊണ്ടുതന്നെ യൂറോപ്പിലെ ഏറ്റവും വലിയ വിമാനത്താവളമായ ലണ്ടൻ ഹീത്രൂ എമർജൻസി ബ്രേക്ക് വലിച്ച് പാസഞ്ചർ ക്യാപ് ഏർപ്പെടുത്തി. പ്രതിദിനം 100,000 യാത്രക്കാരെ മാത്രമേ പുറപ്പെടാൻ അനുവദിക്കൂ. ഈ നടപടി സെപ്റ്റംബർ 11 വരെ ബാധകമാണെന്ന് വിമാനത്താവളം ചൊവ്വാഴ്ച അറിയിച്ചു.

നീണ്ട ക്യൂ, ലഗേജ് ഗതാഗതത്തിലെ കാലതാമസം, ഫ്ളൈറ്റ് റദ്ദാക്കൽ എന്നിവ ഒഴിവാക്കുന്നതിന് എയർലൈനുകൾ അവരുടെ ശേഷി കുറയ്ക്കാൻ ഹീത്രൂ മേധാവി ജോണ്‍ ഹോളണ്ട്കെയ് ആവശ്യപ്പെട്ടിരുന്നു. ഒപ്പം ടിക്കറ്റ് വിൽപന നിർത്താനുള്ള ആഹ്വാനവുമുണ്ടായി. എന്നാൽ ചില എയർലൈനുകൾ ശേഷി കുറച്ചെങ്കിലും മറ്റുള്ളവ ചെയ്തിരുന്നില്ല, അതുകൊണ്ടുതന്നെ കൂടുതൽ നടപടികൾ ഇപ്പോൾ ആവശ്യമായ സാഹചര്യത്തിലാണ് പാസഞ്ചർ ക്യാപ് നടപ്പിലാക്കിയത്. യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളെപ്പോലെ ലണ്ടൻ എയർപോർട്ടും ജീവനക്കാരുടെ കുറവുമൂലം ബുദ്ധിമുട്ടുകയാണ്.

അതേസമയം, കൊറോണ പ്രതിസന്ധിയ്ക്കുശേഷം വിമാന യാത്രയ്ക്കുള്ള ആവശ്യം വീണ്ടും ഉയരുകയാണ്. 2019 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രതിദിനം 110,000 മുതൽ 125,000 വരെ യാത്രക്കാരെ ഹീത്രൂ കൈകാര്യം ചെയ്തിരുന്നു.

ജർമൻ വിമാനത്താവളങ്ങളിലും യാത്രാ അരാജകത്വം കൂടുതൽ വഷളാകുകയാണ്. ജർമനിയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ യുദ്ധക്കളത്തിലാണ്.

യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളെപ്പോലെ ലണ്ടൻ എയർപോർട്ടും ജീവനക്കാരുടെ കുറവുമൂലം ബുദ്ധിമുട്ടുകയാണ്.

കുറഞ്ഞ നിരക്കിലുള്ള എയർലൈനുകൾ ഓവർബുക്ക് ചെയ്തതിനാൽ വിമാനത്താവളത്തിൽ കലാപ സമാനമാണ്. ഹീത്രൂവിലെ ഏറ്റവും പ്രധാനപ്പെട്ട എയർലൈനായ ബ്രിട്ടീഷ് എയർവേയ്സ്, വേനൽക്കാലത്തും ശരത്കാലത്തും തടസം നേരിടുന്നതിനാൽ ഇതിനകം 10,000ലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇതിനകം പ്രഖ്യാപിച്ച റദ്ദാക്കലുകൾക്ക് പുറമേ, കൂടുതൽ ഫ്ളൈറ്റ് പ്ലാൻ ക്രമീകരണങ്ങൾ ലക്ഷ്യമിടുന്നതായും ലുഫ്താൻസ പറഞ്ഞു. ചട്ടം നടപ്പാക്കുന്നത് സംബന്ധിച്ച് വിമാനത്താവളവുമായും അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് എത്തിഹാദ് വിശദീകരിച്ചു.

അന്താരാഷ്ട്ര എയർലൈൻ അസോസിയേഷനായ ഐഎടിഎയുടെ തലവനും മുൻ ബ്രിട്ടീഷ് എയർവേയ്സ് മേധാവിയുമായ വില്ലി വാൽഷ് പുതിയ പാസഞ്ചർ പരിധിയെ വിമർശിച്ചു. എയർലൈനുകളുടെ ചെലവിൽ ലാഭം വർധിപ്പിക്കാൻ ഹീത്രോ ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.