• Logo

Allied Publications

Americas
ഇൽഹാൻ ഒമറിന് ഇ മെയിലിലൂടെ വധഭീഷണി; പ്രതിയെ ഫെഡറൽ ജഡ്ജി ശിക്ഷിച്ചു
Share
റ്റാമ്പ (ഫ്ലോറിഡ)∙ മിനിസോട്ടായിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിനെതിരെ ഇ മെയിലിലൂടെ വധഭീഷണി മുഴക്കിയ പ്രതിയെ ഫെഡറൽ ജഡ്ജി ശിക്ഷിച്ചു. ഒമറിനെ കൂടാതെ മറ്റു മൂന്നു യുഎസ് കോൺഗ്രസ് വനിതാ അംഗങ്ങൾക്കും നേരെ ഇയാൾ ഇതേ ഭീഷണി മുഴക്കിയിരുന്നു.

അലക്സാൻഡ്രിയ ഒക്കേഷ്യ കോർട്ടസ് (ന്യൂയോർക്ക്), അയ്യാന പ്രസ്‍ലി (മാസ്സച്യുസെറ്റ്സ്), റഷിദാ റ്റായ്മ്പു (മിഷിഗൻ) എന്നിവരാണു മറ്റു മൂന്നുപേർ. ട്രംപിന്റെ അനുയായിയായ ഡേവിസ് ജോർജ് ഹന്നൻ (67) ആണു ശിക്ഷിക്കപ്പെട്ടത്. 7000 ഡോളർ ഫൈനും മൂന്നു വർഷത്തെ പ്രൊബേഷനും മാനസിക സബ്സ്റ്റൻസ് അബ്യൂസ് എന്നിവക്കുള്ള ചികിത്സയുമാണു കോടതി ശിക്ഷയായി വിധിച്ചത്.

മുൻപറഞ്ഞ കോൺഗ്രസ് അംഗങ്ങളുമായി യാതൊരു ബന്ധവും ഉണ്ടാകരുതെന്നു കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. 2019 ജൂലൈയിൽ ഈ അംഗങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപിനെതിരെ നിരവധി വിമർശനങ്ങൾ ഉയർത്തിയതാണ് ഇങ്ങനെ ഒരു ഭീഷണി അയയ്ക്കുന്നതിനു പ്രതിയെ പ്രേരിപ്പിച്ചത്.

ഏപ്രിൽ മാസം പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ഇന്നലെ ശിക്ഷ വിധിക്കുകയുമായിരുന്നു. ഇത്തരം ഭീഷണികൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നു യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് കാതൻ കിംമ്പൾ പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് 10 മാസം വരെ തടവുശിക്ഷ നൽകാവുന്നതാണ്. എന്നാൽ പ്രായവും, അനാരോഗ്യവും പരിഗണിച്ചു പ്രൊബേഷൻ മതി എന്ന ഓഫീസറുടെ അഭ്യർഥന മാനിച്ചാണു ശിക്ഷ വിധിച്ചതെന്നും ജഡ്ജി ചൂണ്ടികാട്ടി.

ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്.
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓ
പാലസ്തീന് അംഗത്വം; യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് തള്ളി.
പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ച