• Logo

Allied Publications

Americas
നടനും നിർമാതാവുമായ ദിനേശ് പണിക്കർ ഫൊക്കാന കണ്‍വൻഷനിൽ പങ്കെടുക്കാനെത്തി
Share
ന്യൂയോർക്ക്: മലയാള ചലച്ചിത്ര, സീരിയൽ നടൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായ ദിനേശ് പണിക്കർ ഫൊക്കാന ഒർലാൻഡോ കണ്‍വൻഷനിൽ അതിഥിയായി എത്തിച്ചേരുന്നു . നോർത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും വളരെ അധികം വിശിഷ്ടവ്യക്തികൾ എത്തിക്കൊണ്ടിരിക്കുന്നു.

ടെലിവിഷൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനായ ദിനേശ് പണിക്കർ ഇപ്പോൾ അറിയപ്പെടുന്ന സീരിയൽ നടൻ കൂടിയാണ്. അമേരിക്കൻ മലയാളികളുടെ ജീവിതത്തിരക്കിനിടയിൽ ടെലിവിഷൻ പ്രോഗ്രാമുകളെ പോലെ തന്നെ സീരിയലുകളും ഒരാശ്വാസമാണ്. നിരവധി സീരിയലുകളിലൂടെ പ്രശസ്തനായ ദിനേശ് പണിക്കരുടെ കണ്‍വൻഷനിലെ സാന്നിധ്യം അമേരിക്കൻ മലയാളികൾക്ക് അദ്ദേഹവുമായി സംവദിക്കുവാനും അവസരം ലഭിക്കുന്നതും സന്തോഷകരമായ അനുഭവം ആയിരിക്കുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ് പറഞ്ഞു.

തൃശൂർ ജില്ലയിൽ ജനിച്ച ദിനേശ് പണിക്കർ സതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം മെഡിക്കൽ റപ്പായി ജോലിയിൽ പ്രവേശിച്ചു. ജോലിസംബന്ധമായി ഉദയ സ്റ്റുഡിയോയുടെ അടുത്ത് താമസിയ്ക്കുന്പോൾ ദിനേശ് പണിയ്ക്കർ സിനിമാ പ്രവർത്തകരുമായി സൗഹൃദത്തിലായി. അങ്ങിനെ 1980 ൽ സഞ്ചാരി എന്ന സിനിമയിൽ പ്രേംനസീറിന്‍റെ ഡൂപ്പായിട്ടാണ് ആദ്യ സിനിമാഭിനയം. പിന്നീട് ധന്യ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിലും അദ്ദേഹം അഭിനയിച്ചു.

അപ്പോഴേയ്ക്കും തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റിയ ദിനേശ് പണിക്കർ. ബിസിസിലേയ്ക്ക് തിരിഞ്ഞു. കേരളത്തിൽ ആദ്യത്തേത് എന്നു പറയാവുന്ന ഒരു വീഡിയോ ലൈബ്രറി അദ്ദേഹം തിരുവനന്തപുരത്ത് തുടങ്ങി. അന്ന് മലയാളത്തിൽ വീഡിയോ കോപ്പി റൈറ്റ് ഇല്ല. ദുബായിയിൽ നിന്ന് കാസറ്റുകൾ ഇറങ്ങുകയാണ് പതിവ്. ദിനേശ് പണിക്കരാണ് മലയാള സിനിമയിൽ ആദ്യമായി വീഡിയോ കോപ്പിറൈറ്റ് വാങ്ങുന്നത്. മോഹൻ ലാൽ നായകനായ ജനുവരി ഒരു ഓർമ്മ എന്ന സിനിമയുടെയായിരുന്നു കോപ്പിറൈറ്റ്. രജപുത്രൻ, പ്രണയവർണങ്ങൾ.. എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. രോഹിത് ഫിലിംസിന്‍റെ ബാനറിലായിരുന്നു സിനിമകൾ നിർമ്മിച്ചിരുന്നത്. നിർമിച്ച ചിത്രങ്ങളിൽ ചിലത് സാന്പത്തികമായി പരാജയപ്പെട്ടത് ദിനേശ് പണിക്കർക്ക് വലിയ സാന്പത്തിക ബാധ്യത വരുത്തിയതിനാൽ സിനിമാ നിർമാണത്തിൽ നിന്നും അദ്ദേഹം പി·ാറി.

സിനിമയിൽ നിന്നുണ്ടായ സാന്പത്തിക തകർച്ചയിൽ വിഷമിച്ച ദിനേശ് പണിക്കരെ പിന്നീട് സഹായിച്ചത് ടെലിവിഷൻ പരന്പരകളാണ്. 2003 ൽ കെ.കെ. രാജീവ് സംവിധാനം ചെയ്ത സ്വപ്നം എന്ന സീരിയലിലാണ് അദ്ദേഹം ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് പതിനഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. 2007 ൽ റോക്ക് എൻ റോൾ എന്ന സിനിമയിലൂടെ ദിനേശ് പണിക്കർ സിനിമാഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നു. തുടർന്ന് അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ദിനേശ് പണിക്കരുടെ ഭാര്യ രോഹിണി സ്കൂൾ അധ്യാപികയാണ്. രണ്ടു മക്കൾ രോഹിത്, രൂപേഷ്. മലയാള സിനിമയുടെ വളർച്ചയുടെ കാലഘട്ടത്തിൽ സിനിമയുടെ സഹയാത്രികനാവുകയും പിന്നീട് ടെലിവിഷനുകളിലേക്കും ചേക്കേറിയ ദിനേശ് പണിക്കരുടെ സാന്നിധ്യം ഫൊക്കാന നാഷണൽ കണ്‍വൻഷന് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല .

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ