• Logo

Allied Publications

Americas
കാലിഫോർണിയ ഹോട്ടലിൽ വെടിവയ്പ്; രണ്ടു പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ മൂന്നു മരണം
Share
എൽമോണ്ട്(കാലിഫോർണിയ): സൗത്ത് കാലിഫോർണിയ എൽമോണ്ട് സിറ്റിയിലെ ഹോട്ടലിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ വെടിവയ്പിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരും അക്രമിയും മരിച്ചു. തലേദിവസം ഇതേ ഭാഗത്തു മറ്റൊരു പോലീസ് ഉദ്യോഗസ്ഥനു വെടിയേറ്റിരുന്നു. കോർപറൽ മൈക്കിൾ പരേഡിസും (42), ജോസഫ് സന്‍റാനയുമാണ് (31) വെടിയേറ്റു മരിച്ചത്.

ചൊവ്വാഴ്ച രാവിലെ സംഭവം നടന്ന ഹോട്ടലിൽ നിന്ന് ഒരു സ്ത്രീക്ക് കുത്തേറ്റിട്ടുണ്ടായിരിക്കാം എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. ആ മുറിയിലുണ്ടായിരുന്ന സ്ത്രീയും ഇവരുടെ കാമുകനും തമ്മിൽ തർക്കം ഉണ്ടായതായി പറയുന്നു. എന്നാൽ സ്ത്രീക്കു പരിക്കില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പോലീസും കാമുകനും തമ്മിൽ വീണ്ടും വാഗ്വാദം ഉണ്ടാകുകയും തുടർന്നു തോക്കുപയോഗിച്ച് ഇയാൾ പോലീസിനു നേരെ നിറയൊഴിക്കുകയുമായിരുന്നു. തിരിച്ചും പോലീസ് വെടിവച്ചു. ഇയാൾ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് ഓഫീസർമാരെയും ആശുപത്രി എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

22 വർഷം സർവീസുള്ള പരേഡിസും കഴിഞ്ഞ വർഷം സർവീസിൽ പ്രവേശിച്ച സന്‍റാനയും എൽമോണ്ട് സിറ്റിയിലെ അറിയപ്പെടുന്ന പോലീസുകാരായിരുന്നുവെന്നു സഹപ്രവർത്തകർ പറഞ്ഞു. സന്‍റാനയ്ക്കു ഭാര്യയും ഒരു മകളും രണ്ട് ഇരട്ട ആണ്‍കുട്ടികളുണ്ട്. പരേഡിസിനു ഭാര്യയും രണ്ടു മക്കളുമുണ്ട്.

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ