• Logo

Allied Publications

Middle East & Gulf
വ്യാജന്മാരെ ഒതുക്കാൻ "ഓപ്പറേഷൻ ശുഭയാത്ര’യുമായി നോർക്ക
Share
ദുബായ്: തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെൻറും തടയാൻ "ഓപറേഷൻ ശുഭയാത്ര’ എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് നോർക്ക റസിഡന്‍റ്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. ലോക കേരള സഭ, ലോക മാധ്യമ സഭ എന്നിവക്ക് മുന്നോടിയായി ദുബായിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മയായ ഇന്ത്യൻ മീഡീയ ഫ്രാറ്റേണിറ്റി ഓണ്‍ലൈനിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൾഫ് രാജ്യങ്ങളിൽ ജോലി തേടുന്നവരുടെ പേടി സ്വപ്നമായ റിക്രൂട്ട്മെന്‍റ് തട്ടിപ്പു തടയുന്നതിനായി പോലീസുമായി സഹകരിച്ച് ഓപറേഷൻ ശുഭയാത്ര എന്ന പദ്ധതി നടപ്പിലാക്കും. ഇതിന്‍റെ ആദ്യ യോഗം ജൂണ്‍ 14 നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. വ്യാജന്മാരുടെ കാര്യത്തിൽ പരാതി ലഭിക്കാത്തതിനാലാണ് പലതിലും നടപടിയെടുക്കാൻ കഴിയാത്തത്.

റിസർവ് ബാങ്കിന്‍റെ ഇടപെടൽ മൂലം പ്രവാസി ചിട്ടി നിലച്ച അവസ്ഥയിലാണ്. ഇതിൽ പണം അടച്ച ആർക്കും തുക നഷ്ടമാവില്ല. എല്ലാവർക്കും തുക തിരികെ ലഭിക്കാൻ കെഎസ്എഫ്ഇ നടപടിയെടുക്കുമെന്നു ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളുടെ തൊഴിൽ വൈദഗ്ദ്യം ഉപയോഗപ്പെടുത്താൻ ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപവത്കരിക്കും. ഇതുവഴി സാങ്കേതിക വൈഗ്ദ്യമുള്ളവരെ കണ്ടെത്താനും അവർക്ക് ജോലി നൽകാനും കഴിയും. വിദേശ കാര്യ മന്ത്രാലയത്തിന്‍റെ സഹായത്തോടെ, നോർക്കയുടെ നേതൃത്വത്തിൽ, നാഷനൽ മൈഗ്രേഷൻ കോണ്‍ഫറൻസ് നടത്തും. പ്രവാസി ക്ഷേമ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ഈ കോണ്‍ഫറൻസ് സഹായിക്കും.

ലേബർ ക്യാന്പുകളിലെ പ്രവാസികൾക്കായി പരിരക്ഷ പദ്ധതികളുണ്ട്. ചികിത്സ, ഇൻഷ്വറൻസ്, വീടുകൾക്ക് ഇൻഷ്വറൻസ്, കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം തുടങ്ങിയവ നൽകുന്നു. നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രവാസി ഭദ്രത പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 5010 പുതുസംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നും മടങ്ങിയ വനിതകൾക്കായി മൂന്നു ശതമാനം പലിശ നിരക്കിൽ 15 ശതമാനം മൂലധന സബ്സിഡിയോടെയുള്ള വനിതാ മിത്രം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ലോക കേരള സഭയിൽ പങ്കെടുക്കാൻ നിരവധിയാളുകൾ അപേക്ഷിക്കുന്നുണ്ട്. സഭയുടെ പ്രാധാന്യമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം ബഹിഷ്കരിച്ച പ്രതിപക്ഷം ഇക്കുറി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിചേർത്തു.

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ.
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ.
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും.
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി.
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.
കുവൈറ്റ്‌ സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ റിഗായ് യൂണിറ്റ് രൂപീകരിച്ചു.
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി.
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി.