• Logo

Allied Publications

Middle East & Gulf
മതനിന്ദ : പ്രവാസികളുടെ വികാരം മനസിലാക്കി കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം
Share
അബുദാബി: മതനിന്ദക്ക് എതിരെ യുഎഇ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങളിൽ പ്രതിഷേധമുയരുന്പോൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ലക്ഷക്കണക്കിന് പ്രവാസികളുടെ എണ്ണവും വികാരവും പരിഗണിച്ച്, പരസ്പര വിശ്വാസം തകരുന്ന രീതികളിലേക്ക് കാര്യങ്ങളിലേക്ക് എത്തിയ്ക്കരുതെന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന ആവശ്യം.

മാനുഷിക മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായിട്ടുള്ള എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും തള്ളിക്കളയുന്നു എന്നാണ് യുഎഇ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത് . പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച കൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രതികരണവുമായി അറബ് രാജ്യങ്ങൾ പരസ്യമായി രംഗത്ത് എത്തിയതോടെ സമാനകളില്ലാത്ത പ്രതിസന്ധിയിലാണ് ഇന്ത്യ സർക്കാരും, ഭരണകക്ഷിയായ ബിജെപിയും ചെന്ന് പെട്ടിരിക്കുന്നത്. പ്രസ്താവനകൾ നടത്തിയവർ സർക്കാരിന്‍റെ ഭാഗമല്ലെങ്കിലും ഇന്ത്യ പരസ്യമായി മാപ്പ് പറയണമെന്ന നിലപടാണ് ഖത്തർ ഉയർത്തിയത്. നേതാക്കളുടെ പ്രസ്താവനയിൽ പ്രധാനമന്ത്രി കടുത്ത പ്രതിഷേധത്തിലാണ്.

യുഎഇയുമായി സമഗ്ര സാന്പത്തിക പങ്കാളിത്വ കരാർ ഉൾപ്പെടെ വൻ സാന്പത്തിക സഹകരണത്തിന് തുടക്കം കുറിച്ച നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാണ് നേതാക്കളുടെ അതിരു വിട്ട പ്രസ്താവന നൽകിയിരിക്കുന്നത്. അറബ് രാജ്യങ്ങൾ സഹിഷ്ണുതയുടേയും മാനുഷിക സഹവർത്തിത്വത്തിന്‍റെയും മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന കാലഘട്ടമാണിത്. ബദ്ധവൈരികൾ എന്ന് കരുതിയിരുന്ന ഇസ്രായേലുമായി പോലും സഹകരണം ഉറപ്പിച്ചു കഴിഞ്ഞു. വ്യാപാര രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളികളാണ് ഗൾഫ് രാജ്യങ്ങൾ. കയറ്റിറക്കുമതി കണക്കെടുത്താൽ ഇന്ത്യയുടെ വ്യാപാര ഇടപാടുകളുടെ അഞ്ചിലൊന്നും ഗൾഫ് രാജ്യങ്ങളുമായാണ്. ഇന്ത്യയിലേക്കുള്ള വിദേശനാണ്യ വരവിന്‍റെ പകുതിയും ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. അതുകൊണ്ടുതന്നെ, ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ ബന്ധം വഷളാവുന്നത് ഇരുകൂട്ടർക്കും ഗുണകരമല്ല. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടി പരിഗണിക്കുന്പോൾ, സ്പർദ്ധക്ക് വഴിവയ്ക്കുന്ന കാര്യങ്ങൾ, ഗുരുതര സാഹചര്യങ്ങളിലേക്കു നീങ്ങാൻ അനുവദിക്കാതെ സർക്കാരും ബിജെപിയും അതിവേഗം ഇടപെടണമെന്നാണ് പ്രവാസികളായ ലക്ഷക്കണക്കിന് ആളുകൾ ആഗ്രഹിക്കുന്നത്.

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ.
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ.
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും.
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി.
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.
കുവൈറ്റ്‌ സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ റിഗായ് യൂണിറ്റ് രൂപീകരിച്ചു.
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി.
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി.