• Logo

Allied Publications

Europe
പതിനേഴാമത് കേളി അന്താരാഷ്ട്ര കലാമേളയ്ക്ക് പരിസമാപ്തി
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിന്‍റെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി നടത്തിയ അന്താരാഷ്ട്ര യുവജനോത്സവത്തിന് തിരശീല വീണു. സ്വിസ് സാന്പത്തിക തലസ്ഥാനമായ സൂറിച്ചിൽ വച്ച് ജൂണ്‍ 4 ,5 തീയതികളിൽ നടന്ന രാജ്യാന്തര യുവജനോത്സവത്തിന് പരിസമാപ്തി കുറിച്ചു. കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയായിരുന്നു സൂറിച്ചിൽ സമാപിച്ചത്.

ഭാരതത്തിന്‍റെ തനതു കലകൾ പരിപോഷിപ്പിക്കുകയും യൂറോപ്പിൽ മത്സരവേദി ഒരുക്കുകയും ചെയ്യുന്ന കേളിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസിയും സൂര്യ ഇന്ത്യയും പിന്തുണ നൽകുന്നു.

വർഷങ്ങൾ നീണ്ട പഠനത്തിലൂടെ സായത്തമാക്കിയ കലകൾ രണ്ടു ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ വേദിയാണ് കേളി കലാമേള. ജൂണ്‍ 4, 5 തീയതികളിൽ നടന്ന കലാമത്സരങ്ങൾ മികച്ച നിലവാരം പുലർത്തി. മനോഹരമായ ക്ലാസിംഗ് സെറിമണിയും കേളി ഒരുക്കിയിരുന്നു. രണ്ടു വർഷക്കാലം മഹാമാരി മൂലം മുടങ്ങി കിടന്ന യുവജനോത്സവത്തിന് വിവിധ രാജ്യങ്ങളിൽ നിന്നായി മുന്നോറോളം മത്സരാർഥികൾ പങ്കെടുത്തു. എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി കേളി മത്സരാത്ഥികളെ ആദരിച്ചു.

കടുത്ത മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്‍റ് നേടി വിജയിച്ചു വരുന്ന കുട്ടിക്ക് നൽകി വരുന്ന കലാതിലകം ഈ വർഷം കുമാരി ശിവാനി നന്പ്യാർ കരസ്ഥമാക്കി.


നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി കുമാരി അഞ്ജലി ശിവ നന്ദകുമാർ കരസ്ഥമാക്കി.

നൃത്യേതര ഇനങ്ങളിൽ ചാന്പ്യൻ ആകുന്ന വ്യക്തിക്ക് നൽകുന്ന ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി രോഹൻ രതീഷ് നേടി. മൈനർ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ ബാലതാരത്തിന് നൽകുന്ന ബലപ്രതിഭ അവാർഡ് ഡാനിയേൽ കാച്ചപ്പിള്ളി തോമസ് കരസ്ഥമാക്കി.

മീഡിയ ഈവന്‍റുകൾക്ക് (ഫോട്ടോഗ്രാഫി,ഷോർട് ഫിലിം , പെയിന്‍റിംഗ് ) നൽകി വരുന്ന ജനപ്രിയ അവാർഡുകൾ താഴെ പറയുന്നവർ കരസ്ഥമാക്കി.

ഫോട്ടോഗ്രാഫി : ബിന്ദ്യ രാജഗോപാൽ
ഓപ്പണ്‍ പെയിന്‍റിംഗ് : ബിന്ദ്യ രാജഗോപാൽ
ഷോർട് ഫിലിം : ജസ്റ്റിൻ മാർട്ടിൻ

പബ്ലിക് വോട്ട് ചെയ്തു നൽകിയ ജനപ്രിയ അവാർഡുകൾ നേടിയത്

ഷോർട് ഫിലിം : ജസ്റ്റിൻ മാർട്ടിൻ
ഓപ്പണ്‍ പെയിന്‍റിംഗ് : ബേബി കാക്കശ്ശേരി
ഫോട്ടോഗ്രാഫി : മോനിച്ചൻ കളപ്പുരക്കൽ

കേളി പ്രസിഡൻറ് ടോമി വിരുത്തിയേൽ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ ഇന്ത്യൻ എംബസി സെക്രട്ടറി ബിജു ജോസഫ് ഐഎഫ്എസ് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്‍റ് ടോമി വിരുത്തിയേൽ സ്വാഗതവും സെക്രട്ടറി ബിനു വാളിപ്ലാക്കൽ നന്ദിയും പറഞ്ഞു.

ക്ലോസിംഗ് സെറിമണിയിൽ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന കൊറിയോഗ്രാഫർ ജോർജ് ജേക്കബ് അന്പതിലേറെ കലാപ്രതിഭകളുമായി ഒരുക്കിയ മെഗാ ഷോ യും നതാലി രാജവാസാല (നാതി) ഒരുക്കിയ കലാവിരുന്നും മികവുറ്റതായിരുന്നു.

ഇന്ത്യക്ക് പുറത്തു നടക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ യുവജനോത്സവം എന്നറിയപ്പെടുന്ന കേളി കലാമേളയിൽ നിന്നും നിരവധി താരങ്ങളാണ് ഓരോ വർഷവും പുറത്തു വരുന്നത്. സാമൂഹ്യ പ്രതിബദ്ധതയോടെ നിരവധി സേവന പദ്ധതികൾ കേരളത്തിൽ ചെയ്യുന്ന കേളി അവരുടെ പരിപാടികളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.