• Logo

Allied Publications

Europe
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു
Share
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു. ഇന്‍ഫോ മൈഗ്രന്‍റ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, അഭയത്തിനായി സമര്‍പ്പിച്ച എല്ലാ അപേക്ഷകളിന്മേലും മൂന്നിലൊന്ന് ജര്‍മൻ അധികൃതർ നിരസിക്കുകയാണ് ചെയ്തത്.

ഇത്തരക്കാരുടെ അപ്പീല്‍ അഡ്മിനിസ്ട്രേറ്റീവ് കോടതികള്‍ പരിശോധിച്ചതിനുശേഷം നിരസിച്ച അപേക്ഷകളാണ് വീണ്ടും പരിഗണിച്ചത്.ഇതാവട്ടെ ജര്‍മനിയിലെ നികുതിദായകര്‍ക്ക് പ്രതിവര്‍ഷം 25 ദശലക്ഷം യൂറോയിലധികം ബാധ്യതയാവുകയും ചെയ്തു.

ഫെഡറല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് റഫ്യൂജീസ് (BAMF) നല്‍കിയ അഭയ അപേക്ഷകള്‍ക്കായുള്ള മൂന്നില്‍ ഒന്ന് നെഗറ്റീവ് തീരുമാനങ്ങള്‍ പ്രാരംഭ കോടതി അപ്പീലുകള്‍ക്ക് ശേഷം പരിഷ്കരികരിച്ചു. ഇത് ഓഫീസിന് ഗണ്യമായ ചെലവുകള്‍ക്ക് കാരണമായി.

ഇന്‍ഫോ മൈഗ്രന്‍റ്സിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, നഷ്ടപ്പെട്ട അഭയ കേസുകള്‍ക്കായുള്ള മൊത്തം ചെലവ് വര്‍ഷം തോറും 16 മുതല്‍ 25 ദശലക്ഷം യൂറോ വരെ വ്യത്യാസപ്പെടുന്നു. ഈ വര്‍ഷം ഇതുവരെ ജര്‍മനിയില്‍ അഭയം തേടുന്നവരുടെ എണ്ണം 12.9 ശതമാനം വര്‍ധിച്ചതായി അത്തരം കണക്കുകള്‍ കാണിക്കുന്നു. ജര്‍മനിക്കു പുറമെ, ഫ്രാന്‍സ് (9,985), സ്പെയിന്‍ (7,675), ഇറ്റലി (4,340), ഓസ്ട്രിയ (3,175) എന്നീ രാജ്യങ്ങളും അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകള്‍ ലഭിച്ചതായി യൂറോസ്റ്റാറ്റിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

ആദ്യമായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷം ശ്രദ്ധേയമായ വര്‍ധനവ് രേഖപ്പെടുത്തി. യൂറോപ്യന്‍ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന് യൂറോസ്റ്റാറ്റ് നല്‍കിയ കണക്കുകള്‍ പ്രകാരം, ഈ ജനുവരിയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ അന്താരാഷ്ട്ര സംരക്ഷണത്തിനായി ആദ്യമായി 52,865 അപേക്ഷകള്‍ റജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 69 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ജര്‍മനിയില്‍ മാത്രം മൊത്തം 15,835 ഫസ്റ്റ് ടൈം അപേക്ഷകള്‍ റജിസ്റ്റർ ചെയ്തതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി, ഇത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ആദ്യ തവണ അപേക്ഷകളില്‍ 30 ശതമാനമാണ്.

ജര്‍മനിക്കുപുറമെ, ഫ്രാന്‍സ് (9,985), സ്പെയിന്‍ (7,675), ഇറ്റലി (4,340), ഓസ്ട്രിയ (3,175) എന്നീ രാജ്യങ്ങൾക്കും ആദ്യമായി അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകള്‍ ലഭിച്ചതായി യൂറോസ്റ്റാറ്റിന്‍റെ കണക്കുകൾ വെളിപ്പെടുത്തി. ഈ കണക്കുകൾ കാണിക്കുന്നത് ഈ അഞ്ച് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ആദ്യമായി ഫയല്‍ ചെയ്ത അപേക്ഷകളില്‍ മുക്കാല്‍ ഭാഗവും വരും.

അടുത്തിടെ, ഫെഡറല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് റഫ്യൂജീസ് (ബിഎഎംഎഫ്) ജര്‍മനിയിലെ അധികാരികള്‍ക്ക് മൊത്തം 44,135 അന്താരാഷ്ട്ര സംരക്ഷണ അഭ്യര്‍ഥനകള്‍ സമര്‍പ്പിച്ചതായി പറഞ്ഞു.

BAMF പറയുന്നതനുസരിച്ച്, ഈ വര്‍ഷം ഇതുവരെ ജര്‍മനിയില്‍ അഭയം തേടുന്നവരുടെ എണ്ണം 12.9 ശതമാനം വർധിച്ചതായി കണക്കുകള്‍ കാണിക്കുന്നു.

BAMF പ്രസിദ്ധീകരിച്ച ഒരു മുന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ റജിസ്റ്റർ ചെയ്ത ആദ്യ അഭയ അപേക്ഷകളുടെ എണ്ണം 51,589 ആയിരുന്നു. ആകെയുള്ളതില്‍ 44,902 എണ്ണം ആദ്യ അപേക്ഷകളും 6,691 പിന്നീടുള്ള അപേക്ഷകളുമാണ്.

ഈ വര്‍ഷം സമര്‍പ്പിച്ച ആകെ അപേക്ഷകളില്‍ 31.5 എണ്ണം, അതായത് 16,276 എണ്ണം മാര്‍ച്ചില്‍ സമര്‍പ്പിച്ചു, അതേസമയം ആകെ 2,141 ആവര്‍ത്തിച്ചുള്ള അപേക്ഷകളായിരുന്നു.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ