• Logo

Allied Publications

Europe
ജോർജിയയ്ക്കും സ്വീഡനും പിന്നാലെ ഫിന്‍ലന്‍ഡും നാറ്റോയിലേക്ക്
Share
ഹെല്‍സിങ്കി: നാറ്റോയില്‍ ചേരാന്‍ ഉടന്‍ അംഗത്വ അപേക്ഷ സമര്‍പ്പിക്കുമെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്‍റ് സാവുലി നൈനിസ്റ്റോയും പ്രധാനമന്ത്രി സന്ന മരീനും വ്യക്തമാക്കി.

സ്വീഡനും നാറ്റോ അംഗമാകാന്‍ സന്നദ്ധരായി നില്‍ക്കുകയാണ്. സ്വീഡനും ഫിന്‍ലന്‍ഡും കൂടിയെത്തുന്നതോടെ 30 അംഗ നാറ്റോ കൂടുതല്‍ വിശാലമാകും. റഷ്യയുടെ കടുത്ത പ്രതിഷേധം അവഗണിച്ച് നാറ്റോ അംഗമാകാന്‍ തയാറാണെന്ന് അടുത്തിടെ ജോര്‍ജിയയും പ്രഖ്യാപിച്ചിരുന്നു.

ഫിന്‍ലന്‍ഡിന്‍റേയും സ്വീഡന്‍റേയും അംഗത്വം ചര്‍ച്ച ചെയ്യാന്‍ നാറ്റോ യോഗം ചേര്‍ന്നു. യുക്രെയ്നില്‍ റഷ്യക്ക് അടിപതറിയെന്നും അധികം വൈകാതെ യുദ്ധത്തില്‍ വിജയിക്കുമെന്നും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മിര്‍സിയ ജിയോണ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫിന്‍ലന്‍ഡും സ്വീഡനും ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയില്‍ അംഗത്വത്തിന് അനുകൂലം അറിയിച്ചതോടെ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് എര്‍ദോഗന്‍ പ്രതിഷേധവുമായി രംഗത്തു വന്നു.

ബെര്‍ലിനില്‍ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍, രണ്ടു സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ പ്രവേശനത്തിന് ഒരു പൊതു ലൈന്‍ അംഗീകരിക്കാന്‍ സൈനിക സഖ്യത്തിനു കഴിയില്ലന്നും സ്വീഡനെയും ഫിന്‍ലന്‍ഡിനെയും ഭീകര സംഘടനകളുടെ അതിഥി മന്ദിരങ്ങള്‍" ആയി തുര്‍ക്കി കണക്കാക്കുന്നുവെന്നും പ്രസിഡന്‍റ് റജബ് ത്വയിബ് എര്‍ദോഗന്‍ വിശദീകരിച്ചു.

എന്നാല്‍ നാറ്റോ പുതിയ അംഗങ്ങളെ ഏകകണ്ഠമായി തീരുമാനിക്കുമെന്നും തുര്‍ക്കി വിമുഖത കാണിച്ചാലും മറ്റു 29 അംഗങ്ങള്‍ സ്കാന്‍ഡിനേവിയന്‍മാരെ സഹായിക്കുമെന്നും ജര്‍മനി പ്രതീക്ഷ പ്രകടിപ്പിച്ചു.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.