• Logo

Allied Publications

Europe
വത്തിക്കാനിൽ ദുഃഖവെള്ളിയാചരിച്ചു
Share
വത്തിക്കാൻസിറ്റി: വത്തിക്കാനിൽ ദുഃഖവെള്ളിയാചരണവും കുരിശിന്‍റെവഴിയും നടത്തപ്പെട്ടു. ദുഃഖവെള്ളി തിരുക്കർമ്മൾക്ക് ഫ്രാൻസിസ് മാർപാപ്പാ കാർമ്മികനായി. ദുഃഖവെള്ളിയാഴ്ച വൈകുന്നേരം ഫ്രാൻസിസ് മാർപാപ്പ കുരിശിന്‍റെ വഴിക്ക് നേതൃത്വം നൽകി പ്രാർഥിച്ചു. സഹോദരന്‍റെ നേരെ ഉയർത്തിയ കരം നിരായുധമാക്കണമെന്ന് മാർപാപ്പാ ഉദ്ബോധിപ്പിച്ചു.

14 സ്റ്റേഷനുകളിൽ ഓരോന്നിനും അവരുടെ സ്വന്തം അനുഭവങ്ങളുടെയും കഷ്ടപ്പാടുകളുടെയും പ്രത്യാശയുടെയും അടിസ്ഥാനത്തിൽ ധ്യാനങ്ങൾ നടത്തി. 2019നു ശേഷം ആദ്യമായി റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച വൈകുന്നേരം കുരിശിന്‍റെ വഴി നടത്തിയത്. യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും സംഭവങ്ങളെ തുടർന്നുള്ള കുരിശിന്‍റെ വഴിയിലെ പ്രാർഥനകളിൽ സന്നിഹിതരായ പതിനായിരത്തിലധികം വിശ്വാസികളെ നയിച്ചു.

കൊളോസിയത്തിലെ വയാ ക്രൂസിസിന്‍റെ വേരുകൾ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെങ്കിലും, ആധുനിക കാലത്തെ പാരന്പര്യം ആരംഭിച്ചത് 1964ൽ സെന്‍റ് പോൾ ആറാമൻ മാർപാപ്പ ചടങ്ങിന് നേതൃത്വം നൽകിയതോടെയാണ്. അദ്ദേഹവും തുടർന്നുള്ള മാർപാപ്പമാരും 2020ൽ മഹാമാരി ബാധിക്കുന്നതുവരെ എല്ലാ വർഷവും ഈ രീതി തുടരുകയാണ്.

ജർമനിയിലെ വിവിധ സ്ഥലങ്ങളിലെ ദേവാലയങ്ങളിൽ മലയാളി സമൂഹവും ദുഃഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ നടത്തി. സീറോ മലബാർ, ലാറ്റിൻ, മലങ്കര റീത്തിലും യാക്കോബായ സഭയുടെ നേതൃത്വത്തിലും കർമ്മങ്ങൾ നടത്തപ്പെട്ടു. കൊളോണിൽ സീറോ മലബാർ റീത്തിൽ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയാ ദേവാലയത്തിൽ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ നേതൃത്വം നൽകി.ഫ്രാങ്ക്ഫർട്ടിൽ മലങ്കര റീത്തിൽ ഫാ. സന്തോഷ് തോമസ് നേതൃത്വം നൽകി.

പെസഹാവ്യാഴം

പെസഹാ തിരുക്കർമ്മങ്ങളുടെ ഭാഗമായി കാൽകഴുകൽ ശുശ്രൂഷ നടത്തപ്പെട്ടു. ജർമനിയിലെ മലയാളി കമ്യൂണിറ്റികൾ കേന്ദ്രീകരിച്ച് വിവിധ ദേവാലയങ്ങളിലാണ് ശുശ്രൂഷകൾ നടന്നത്. കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയിൽ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയാ ദേവാലയത്തിലാണ് തിരുക്കർമ്മങ്ങൾ നടന്നത്. ഫാ.ഇഗ്നേ0ഷ്യസ് ചാലിശേരി സിഎംഐ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

വിശുദ്ധ വ്യാഴാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ 12 തടവുകാരുടെ പാദങ്ങൾ കഴുകി. റോമിലെ റെജീന കൊയ്ലി ജയിലിൽ ഫ്രാൻസിസ് മാർപാപ്പ തടവുകാരുടെ പാദങ്ങൾ ചുംബിച്ചു. വിശുദ്ധ വ്യാഴാഴ്ച, ഫ്രാൻസിസ് മാർപാപ്പ റോമിന് പുറത്തുള്ള ജയിലിൽ കുർബാന അർപ്പിച്ചു.

റോമിൽ നിന്ന് 50 മൈൽ വടക്കുപടിഞ്ഞാറുള്ള തുറമുഖ പട്ടണമായ സിവിറ്റവേച്ചിയയിലെ ജയിലിലാണ് കർത്താവിന്‍റെ അത്താഴത്തിന്‍റെ കുർബാന നടന്നത്. സിവിറ്റവേച്ചിയ ജയിലിൽ ഏകദേശം 500 തടവുകാരുണ്ട്.

വൈദികർ ക്രിസ്തുവിൽ കണ്ണുകളുറപ്പിച്ച് ജീവിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവത്തെയും ജനങ്ങളെയും ശരിയായ രീതിയിൽ സേവിക്കുന്നതിന്, വൈദികർ വ്യക്തിപരമായ താൽപര്യങ്ങളിലും നേട്ടങ്ങളിലും ലക്ഷ്യം വയ്ക്കാതെ, ക്രിസ്തുവിൽ കണ്ണുകളുറപ്പിച്ച് ജീവിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ പതിനാല് പെസഹാ വ്യാഴാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസലിക്കയിൽവച്ച് വിശുദ്ധതൈലങ്ങൾ വെഞ്ചരിക്കുന്നതിനുവേണ്ടിയുള്ള വിശുദ്ധബലിമദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ്, വൈദികർ ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ഒരു വൈദികനായിരിക്കുക എന്നത് വളരെ വലിയ ഒരു കൃപയാണെന്നും, സ്വന്തം ന·യെക്കാൾ, ക്രൈസ്തവ വിശ്വാസികളുടെ ന·യ്ക്ക് വേണ്ടിയുള്ള ഒരു കൃപയാണ് പൗരോഹിത്യം എന്നും ഫ്രാൻസിസ് മാർപാപ്പ തന്‍റെ പ്രഭാഷണത്തിൽ വൈദികരോട് പറഞ്ഞു. ദൈവത്താൽ സ്നേഹിക്കപ്പെട്ടും ക്ഷമിക്കപ്പെട്ടും, ജീവിക്കുവാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കാനും, ദൈവത്തോട് വിശ്വസ്തരായിരിക്കാനും വൈദികരെ ഓർമ്മിപ്പിച്ചു.

ഫ്രാൻസിസ് പാപ്പാ ബെനഡിക്ട് എമിരിറ്റസ് പാപ്പായെ സന്ദർശിച്ചു.ഏപ്രിൽ പതിമൂന്നിനാണ് ഫ്രാൻസിസ് പാപ്പാ ബെനഡിക്ട് എമിരിറ്റസ് പാപ്പായെ അദ്ദേഹത്തിന്‍റെ വസതിയായ മാത്തർ എക്ളേസിയെ ആശ്രമത്തിലെത്തി സന്ദർശിച്ചു. പെസഹാ ആഘോഷങ്ങൾക്ക് മുൻപായി ആശംസകൾ അറിയിക്കാനുമാണ്, മുൻവർഷങ്ങളിലെന്നപോലെ, ഫ്രാൻസിസ് പാപ്പായെത്തിയത്. 2013ൽ തന്‍റെ ഒൗദ്യോഗികസ്ഥാനം ഒഴിഞ്ഞതിനു ശേഷം എമിരിറ്റസ് പാപ്പാ വത്തിക്കാനിലെ തന്നെ മാത്തർ എക്ളേസിയെ ആശ്രമത്തിലാണ് താമസിക്കുന്നത്.ഏപ്രിൽ പതിനാറിന് എമിരിറ്റസ് പാപ്പായുടെ ജ·ദിനം.

ജോസ് കുന്പിളുവേലിൽ

ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്