• Logo

Allied Publications

Europe
യുക്രെയ്നിലെങ്ങും ശവങ്ങളുടെ കൂന്പാരം
Share
ബ്രസൽസ്: റഷ്യ യുക്രെയ്നെ മാത്രമല്ല മൊത്തം യൂറോപ്പിനെയുമാണ് ലക്ഷ്യമിടുന്നതെന്ന് യുക്രെയൻ പ്രസിഡൻറ് വോളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി. അതുകൊണ്ടുതന്നെ റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ എല്ലാ ജനാധിപത്യ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് സെലൻസ്കി പറഞ്ഞു.

യുക്രെയ്നുള്ള പിന്തുണ ആവർത്തിച്ച് ഉറപ്പു നൽകിയ ബ്രിട്ടനും ഓസ്ട്രിയയ്ക്കും സെലെൻസ്കി നന്ദി അറിയിച്ചു. യുക്രെയ്നിൽനിന്നു പലായനം ചെയ്തവരെ സഹായിക്കാൻ 1,100 കോടി ഡോളർ സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും നന്ദി പറഞ്ഞു.

റഷ്യ ആക്രമണം ശക്തമാക്കിയ കിഴക്കൻ യുക്രെയ്നിൽനിന്നു ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയ്ക്കൊണ്ടിരിക്കയാണ്. കിഴക്ക് ഖാർക്കീവ് മുതൽ തെക്ക് തുറമുഖ നഗരമായ ഖേർസണ്‍ വരെ റഷ്യയുടെ നിയന്ത്രണത്തിലാണെന്നും കൂട്ടിച്ചേർത്തു.യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടങ്ങിയതി നുശേഷം രാജ്യം വിട്ടവരുടെ എണ്ണം 45 ലക്ഷം പിന്നിട്ടു. യുഎൻ അഭയാർഥി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്ൻ വിട്ടവരിൽ 26 ലക്ഷം പേർ പോളണ്ടിലാണ് എത്തിയത്. റൊമേനിയയിൽ ഏഴു ലക്ഷത്തോളം പേരെത്തി. ജർമനിയിൽ 3.6 ലക്ഷം ആളുകൾ എത്തിയിട്ടുണ്ട്.

പുടിന്‍റെ സൈന്യം കിഴക്കൻ യുക്രെയ്നിൽ മുന്നേറുകയാണ്. ഡിനിപ്രോ വിമാനത്താവളം പൂർണമായും തകർന്നു. കിവ് മേഖലയിൽ 1200ലധികം മരിച്ചവരെ കണ്ടെത്തി. ശവങ്ങളുടെ കൂന്പാരമാണ് എവിടെയും. ബുച്ചയുടെ ഭീകരതയ്ക്ക് ശേഷം, റഷ്യൻ ആക്രമണത്തിന്‍റെ മുഴുവൻ ഭീകരതയും സമീപ ആഴ്ചകളിൽ വെളിപ്പെട്ടിരിക്കയാണ്. കീവ് മേഖലയിൽ നിന്ന് പി·ാറുന്നതിന് മുന്പ് അധിനിവേശക്കാർ നടത്തിയ ഹീനമായ ക്രൂരതകളെക്കുറിച്ച് ഓരോ ദിവസവും പുതിയ ഭയാനകമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

കിഴക്കൻ യുക്രെയ്നിൽ ബോംബിംഗ് ഭീകരത ശക്തിപ്പെടുത്തുകയാണ്. റഷ്യൻ സൈന്യം പിൻവാങ്ങിയതിന് ശേഷം കൈവിനടുത്തുള്ള പട്ടണങ്ങളിൽ നാടകീയമായ സാഹചര്യങ്ങൾ നിലനിന്നിരുന്നു. റഷ്യൻ ഭരണകൂടം കൊലപാതകങ്ങളുടെ ഉത്തരവാദിത്തം നിഷേധിക്കുകയും ഫോട്ടോകളും വീഡിയോകളും വ്യാജമാണെന്നും പറയുന്നു. എന്നിരുന്നാലും, ഉപഗ്രഹ ചിത്രങ്ങൾ, തടസ്‌സപ്പെട്ട റേഡിയോ ആശയവിനിമയങ്ങളുടെ റെക്കോർഡിംഗുകൾ എന്നിവ റഷ്യൻ സൈനികർ ഉത്തരവാദികളാണെന്ന് സൂചിപ്പിക്കുന്നു.

ജോസ് കുന്പിളുവേലിൽ

മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു.
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല.
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്.