• Logo

Allied Publications

Americas
എഴുത്തമ്മ, നൃത്തവർഷണി ഡിപ്ലോമാറ്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു
Share
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിലിന്‍റെ എഴുത്തമ്മ അവാർഡ്, പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്ക്കലിനും നൃത്തവർഷണി അവാർഡ്, പുകളറിഞ്ഞ നർത്തകി നിമ്മീ റോസ് ദാസിനും റൈസിംഗ് ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡ്, ബാലാവകാശ ‌ യുഎൻ സ്പീച് ഫെയിം എമിലിൻ റോസ് തോമസിനും സമ്മാനിച്ചു.

"ബ്രോഡ് സ്ട്രീറ്റിന്‍റെ മദർ തെരേസ' എന്ന് ഫിലഡൽഫിയ എങ്ക്വയറർ പത്രം വിശേഷിപ്പിച്ച ഡോ. സിസ്റ്റർ റോസ്‌ലിൻ എടത്തിൽ പുരസ്കാരങ്ങൾ വിതരണം ചെ്യതു. പ്രഫ. കോശി തലയ്ക്കൽ, ഫാ. എം.കെ കുര്യാക്കോസ്, ഫാ. കുര്യാക്കോസ് കുംബക്കീൽ, ഡോ. ടോം പന്നലക്കുന്നേൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. അവാർഡ് ജൂറിയുടെ പ്രശംസാ പത്രങ്ങൾ ഡബ്ല്യുഎംസി അമേരിക്ക റീജണൽ പ്രസിഡന്‍റ് സുധീർ നമ്പ്യാരും സെക്രട്ടറി പിന്‍റോ കണ്ണമ്പിള്ളിയും അവതരിപ്പിച്ചു. റൈസിംഗ് ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡിന് ഉടമയായ ബാലാവകാശ യുഎൻ സ്പീച്ച് ഫെയിം എമിലിൻ റോസ് തോമസിനെക്കുറിച്ച്, മുതിർന്ന മാധ്യമ പ്രവർത്തകനായ വിൻസെന്‍റ് ഇമ്മാനുവേലും നൃത്തവർഷണി അവാർഡ് നേടിയ നിമ്മീ റോസ് ദാസിന്‍റെ കലാ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച്, യൂണിവേഴ്സിറ്റി ഡാൻസ് ഫാക്കൽറ്റി നൃത്താദ്ധ്യാപികയായ ഗുരു വിജി റാവുവും എഴുത്തമ്മ അവാർഡ് ജേതാവായ നീനാ പനയ്ക്കലിന്‍റെ സാഹിത്യ സേവനങ്ങളെക്കുറിച്ച്, സാഹിത്യപ്രവർത്തകനായ ജോസ് നൈനാനും കീർത്തി പത്രങ്ങൾ വായിച്ചു.

ഡബ്ല്യുഎംസി പെൻസിൽവേനിയ ചെയർമാൻ ജോസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ജോർജ് നടവയൽ സ്വാഗതവും സെക്രട്ടറി ഷൈലാ രാജൻ നന്ദിയും പറഞ്ഞു. ട്രഷറർ നൈനാൻ മത്തായി, പ്രോഗ്രാം കോഓർഡിനേറ്റർ തോമസുകുട്ടി വർഗീസ്, ,ലൈസമ്മ ബെന്നി, ബെന്നി മാത്യു, ജെയിംസ് കിഴക്കേടത്ത്, തങ്കച്ചൻ സാമുവേൽ, തോമസ് ഡാനിയേൽ, ജോസഫ് തോമസ്, റോയ് ചാക്കോ, എബ്രാഹം കെ. വർഗീസ് എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.

നീനാ പനയ്ക്കൽ


നിർവ്യാജമായ മാനുഷിക ഭാവങ്ങളുടെ ആവിഷ്ക്കാരം അകൃത്രിമത്വത്തിന്‍റെ പരിവേഷത്താൽ ഉദ്ദീപ്തവും അനുവാചക ലോകത്തിനു തികച്ചും ആകർഷകവും ഹൃദയ സ്പർശിയും സാർവത്രിക ധ്വനി കൈവരിക്കാൻ യോഗ്യവുമാം വിധം കഥകളിൽ നിറയ്ക്കുന്ന കഥാകാരിയാണ് നീനാ പനയ്ക്കൽ. 1995ൽ വേൾഡ് മലയാളി കൗൻസിലിന്‍റെ അവാർഡ് നീനയുടെ ചെറുകഥകൾക്ക് ലഭിച്ചിട്ടുണ്ട്. ഫിലഡൽഫിയ, ന്യൂയോർക്ക്, ടെക്സസ് എന്നിവിടങ്ങളിലെ വിവിധ സംഘടനകളുടെയും ഫൊക്കാനായുടെയും ഫോമായുടെയും പുരസ്കാരങ്ങൾ നീനയെ തേടിയെത്തിയിട്ടുണ്ട്.

തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നു ബിരുദം നേടിയ ശേഷം കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി നോക്കിയിരുന്നു. 1981 ൽ അമേരിക്കയിൽ കുടിയേറി. ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഫിലഡൽഫിയയിലെ റിസേർച്ച് വിഭാഗത്തിൽ സീനിയർ റിസേർച്ച് ഓഫ്ഫീസറായി ജോലി ചെയ്തിരുന്നു. കോളജിൽ പഠിക്കുമ്പോഴേ കഥകളെഴുതിയിരുന്നു. അനേകം മലയാള പ്രസിദ്ധീകരണങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്യത്തെ നോവലായ "സ്വപ്നാടനം' "സമ്മർ ഇൻ അമേരിക്ക' എന്ന പേരിൽ കൈരളി ടിവി സീരിയലാക്കി പ്രക്ഷേപണം ചെയ്തു. മല്ലിക (നോവൽ), ഇലത്തുമ്പിലെ തുഷാരബിന്ധുവായി (നോവൽ), സന്മനസുള്ളവർക്ക് സമാധാനം (ചെറുകഥാ സമാഹാരം), ഒരു വിഷാദ ഗാനം പോലെ (ചെറുകഥാ സമാഹാരം), മഴയുടെ സംഗീതം (ചെറുകഥാ സമാഹാരം), നിറമിഴികൾ നീല മിഴികൾ (നോവൽ), വജ്രം ( ചെറുകഥാ സമാഹാരം), കളേഴ്സ് ഓഫ് ലവ് ( നോവൽ), എന്നിവ ശ്രദ്ധേയങ്ങളായ കൃതികൾ. നീനയുടെ നോവലുകൾ എന്ന കൃതിയും മൈ ചൈൽഡ് ഈസ് ബാക്ക് എന്ന നോവലിന്‍റെ പരിഭാഷയും പണിപ്പുരയിൽ.

ഭർത്താവ്: ജേക്കബ് പനയ്ക്കൽ, മക്കൾ: അബു, ജിജി, സീന.

നിമ്മി റോസ് ദാസ്

മുപ്പതു വർഷമായി ഫിലഡൽഫിയയിൽ ഭരതം ഡാൻസ് അക്കാദമി നടത്തുന്നു, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, മലയാളം, ഹിന്ദി ഭാഷകൾ, ഗാനങ്ങളും സംഗീതവും, യോഗയും വിദ്യാർഥികളെ പഠിപ്പിക്കുന്നു. വർഷം തോറും ഡാൻസ് പ്രോഗ്രാമുകളിലൂടെ ചാരിറ്റി ഫണ്ട് റൈസിംഗ് നടത്തി കാൻസർ രോഗികളുടെ ചികിത്സയ്ക്ക് പണം നൽകി സഹായിക്കുന്നു. പ്രശസ്തമായ നൃത്തപരിപാടികൾ അവതരിപ്പിക്കുന്നു. ന്യൂയോർക്കിലെ കാണഗീ ഹാളിൽ ശാകുന്തളത്തെ അടിസ്ഥാനമാക്കിയുള്ള മോഹിനിയാട്ടം ഡാൻസ് എപ്പിസോഡ് അവതരിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നൂ. നഴ്‌സ് ലീഡറായും അദ്ധ്യാപികയായും നഴ്സ് അഡ്‌മിനിസ്ട്റേറ്ററായും പ്രവർത്തിക്കുന്നു. നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ ഡോക്ടറൽ പഠനം നടത്തുന്നു.നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം, ഒക്യുപേഷണൽ തെറാപ്പിയിൽ ബിഎസ്, സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം (എറണാകുളം മഹാരാജാസ് കോളജിൽ പഠനം), എടകൊച്ചി അക്വിനാസ് കോളജിൽ ലിബറൽ ആർട്‌സ് പഠിച്ചു. കോളജ് യൂണിയൻ വൈസ് ചെയർപേഴ്സണും ഇടകൊച്ചി അക്വിനാസ് കോളജിലെ ആർട്സ് ക്ലബ് ചെയർപേഴ്സണുമായിരുന്നു.

എയ്‌മിലിൻ റോസ് തോമസ്

യുഎന്നിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ പ്രസംഗം മുഴക്കി അമേരിക്കൻ മലയാളി വിദ്യാർത്ഥി നിരയിൽ നിന്ന് ഡിപ്ളോമാറ്റുകളുടെ ശ്രദ്ധ നേടിയ ഉദയതാരമാണ് എയ്‌മിലിൻ റോസ് തോമസ്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാകമ്മിറ്റി സംഘടിപ്പിച്ച ചർച്ചായോഗത്തിൽ എമിലിൻ റോസ് തോമസാണ് നൂതന വീക്ഷണങ്ങളുടെ സാധ്യതാ ചക്രവാളങ്ങൾ വാഗ്‌മയമായി ജീവൻ ചാലിച്ച് എഴുതി ചേർത്തത്. സമ്മേളനത്തിലെ ആമുഖ പ്രഭാഷണം നിർവഹിച്ചത് ഹൈസ്കൂൾ വിദ്യാർഥിനയായ എയ്‌മിലിനായിരുന്നു.

‌യുഎന്നിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച, മലയാളി വിദ്യാർത്ഥിനി എയ്‌മിലിൻ തോമസിനെ പെൻസിൽ വേനിയാ ഗവർണർ ടോം വൂൾഫ്, ഹാരിസ് ബർഗിലെ കാപ്പിറ്റോൾ ഗവർണ്ണേഴ്സ് ഓഫീസിൽ നടന്ന ചടങ്ങിൽ ആദരിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റേയും യുഎന്നിലെ മുൻ അണ്ടർ സെക്രട്ടറി ജനറലുമായിരുന്ന ഡോ. ശശി തരൂർ ഉൾപ്പെടെയുള്ള വിശ്വപൗരന്മാരുടെയും പ്രശംസകൾക്ക് പാത്രീഭൂതയായ വിദ്യാർഥിനി എന്ന നിലയിൽ എമിലിൻ റോസ് തോമസ് ആഗോള മലയാള യുവത്വത്തിന്‍റെ ഉദയസൂര്യ പ്രഭാ പ്രതീകമാണ്.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ എമിലിനു നൽകിയ പ്രശംസാ പത്രത്തിൽ വ്യക്തമാക്കിയത് ഇപ്രകാരമാണ്: “യുഎൻ പ്രസംഗത്തിന്‍റെ ഭാഗമായി എയ്‌മിലിൻ പങ്കുവച്ച സ്വകാര്യ കഥ വളരെ ആഴത്തിൽ സ്പർശിച്ചു. സഹോദരൻ ഇമ്മാനുവേലിനെ എയ്‌മിലിൻ സ്നേഹിക്കുകയും വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി, എന്‍റെ അമ്മ പണ്ടേ എന്നെ പഠിപ്പിച്ച ഒരു പാഠം എന്നെ ഓർമ്മിപ്പിക്കുന്നു: നിങ്ങളുടെ സഹോദരങ്ങളെക്കാൾ അടുപ്പമുള്ള മറ്റാരുമില്ല, നിങ്ങൾക്ക് പരസ്പരം വിശ്വസിക്കാൻ കഴിയണം.”

“പ്രിയങ്കരങ്ങളായ സാമൂഹ്യാനുഭവങ്ങളുടെ ഓർമകൾ സമ്മാനിച്ച ദക്ഷിണേന്ത്യയോട് ഗവർണർ വൂൾഫിന് ആ നിലയിൽ ഹൃദയാടുപ്പമുണ്ടെന്നതും; എൻ്റെ, തായ് വേരുകളുടെ ജന്മനാട് ദക്ഷിണേന്ത്യയാണ് എന്ന പ്രിയം എനിക്ക് തീവ്രമായുണ്ടെന്നതും ഗവർണറുമായുള്ള കൂടിക്കാഴ്ച്ചയെ അസുലഭമൂല്യമുള്ളതാക്കി” യെന്നാണ് പെൻസിൽവേനിയാ ഗവർണറുടെ സ്വീകരണത്തെക്കുറിച്ച് എയ്‌മിലിൻ പറഞ്ഞത്.

കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം, മഴക്കാലത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങൾ, പ്രത്യേക പരിചരണം ആവശ്യമുള്ള സഹോദരനെ പരിചരിക്കുന്ന അനുഭവങ്ങളിൽ നിന്നും ഉടലെടുത്ത ആതുരശുശ്രൂഷാ പ്രഫഷനോടുള്ള താത്പര്യങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനുള്ള നൂതനപദ്ധതികൾ കണ്ടെത്തി അവയുടെ വക്താവായി പ്രവർത്തിക്കാനുള്ള പദ്ധതിരേഖകൾ എന്നിങ്ങനെയുള്ള കാലിക പ്രസക്ത കാര്യങ്ങൾ എയ്‌മിലിനോട് ഗവർണർ ടോം വൂൾഫ് ചോദിച്ചറിഞ്ഞു.

സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിത അധ്യാപകനായ പാലാ അവിമൂട്ടിൽ ജോസ് തോമസിന്‍റേയും ഫാർമ മേജർ ഫൈസർ ഇൻ കോർപ്പറേഷനിൽ ഗ്ലോബൽ കംപ്ലയിൻസ് അസോസിയേറ്റ് ഡയറക്ടറായ മെർലിന്‍റെയും മകളാണ് എയ്‌മിലിൻ.

ജോർജ് നടവയൽ

പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം.
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11ന് വാർഷിക പ്രതിഷ്ഠാ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച.
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയ
സിബി മാത്യുവിന്‍റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു.
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു.
ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്.
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓ