• Logo

Allied Publications

Americas
ആമസോൺ ജീവനക്കാർ യൂണിയൻ രൂപീകരിക്കുന്നു
Share
ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ആമസോണിൽ ജീവനക്കാർ അവകാശങ്ങൾക്കായി സംഘടിക്കാൻ തീരുമാനിച്ചു. ഏപ്രിൽ ഒന്നിനാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇരുപത്തേഴു വർഷത്തെ ചരിത്രം തിരുത്തികുറിച്ചാണ് ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡ് ജെഎഫ് കെ. എട്ട് എന്നറിയപ്പെടുന്ന ഫെസിലിറ്റി ജീവനക്കാർ യൂണിയൻ രൂപീകരിക്കുന്നതിനനുകൂലമായി വോട്ടു ചെയ്തത്.

ആമസോണിൽനിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ വിശ്രമമില്ലാത്ത പരിശ്രമങ്ങൾക്കൊടുവിലാണ് യൂണിയൻ എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞത്. ആമസോൺ ലേബർ യൂണിയൻ എന്നാണ് പുതിയ സംഘടനയുടെ പേര്.

8325 ജീവനക്കാരിൽ നടത്തിയ ഹിതപരിശോധനയിൽ യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂലമായി 2654 പേർ വോട്ടു ചെയ്തപ്പോൾ, 2131 പേർ എതിർത്തു. 4785 വോട്ടുകൾ സാധുവായപ്പോൾ, 67 വോട്ടുകൾ ചലഞ്ച് ചെയ്യപ്പെട്ടു. 17 വോട്ടുകൾ അസാധുവായി.

യുഎസിലെ സംഘടിത തൊഴിലാളി വർഗത്തിന്‍റെ പുതിയൊരു യുഗമാണ് ഇവിടെ പിറക്കാൻ പോകുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ കന്പനിയാണ് ആമസോൺ.

യൂണിയൻ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ എതിർക്കുന്നതിനുള്ള എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് ആമസോൺ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം യൂണിയൻ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ വൈറ്റ്ഹൗസ് സ്വാഗതം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സ്വരം ഉച്ചത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി പ്രസിഡന്‍റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

പി.പി. ചെറിയാൻ

ഓർമ ഇന്‍റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഓർമ ഇന്‍റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം.
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനി
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു.
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക
ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?.
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.