ഫിലഡൽഫിയ: ജോൺ മാത്യുവിന്റെ വൈരുദ്ധ്യാത്മിക വിപ്ളവം എന്ന കഥാ സമാഹാരത്തിലെ, "കളിപ്പാട്ടം ' എന്ന ചെറുകഥയെക്കുറിച്ചുള്ള, ആസ്വാദന ചർച്ച, ഫിലഡൽഫിയാ മലയാള സാഹിത്യ വേദിയുടെ (ലാമ്പ്) 'എഴുത്തും എഴുത്താളും' പംക്തിയിൽ നടന്നു. പ്രസിഡന്റ് പ്രഫ. കോശി തലയ്ക്കൽ അവതരണ പ്രസംഗവും സെക്രട്ടറി അനിതാ പണിക്കർ സ്വാഗത പ്രസംഗവും നടത്തി.
വൈസ് പ്രസിഡന്റ് ജോർജ് നടവയൽ ജോൺ മാത്യുവിന്റെ സാഹിത്യ ജീവിത നാൾവഴികളെ അവതരിപ്പിച്ചു. ജോൺ മാത്യൂ രചിച്ച " കളിപ്പാട്ടം" എന്ന ചെറുകഥ സോയാ നായർ ഹൃദ്യമായി വായിച്ചവതരിപ്പിച്ചു.
ലാനാ പ്രസിഡന്റ് അനിലാൽ ശ്രീനിവാസൻ, മുൻ ലാനാ പ്രസിഡന്റ് മനോഹർ തോമസ്, നോവലിസ്റ്റ് നീനാ പനയ്ക്കൽ, കഥാകാരി ലൈലാ അലക്സ്, നോവലിസ്റ്റ് എൻ പി ഷീല, ചെറുകഥാകൃത്ത് ശ്രീജിത് കോമത്ത്,ലാമ്പ് ട്രഷറാർ ജോർജ് ഓലിക്കൽ, ഫീലിപ്പോസ് ചെറിയാൻ, ബെന്നി കുര്യൻ എന്നിവർ ജോൺ മാത്യുവിൻ്റെ രചനാ സവിശേഷതകളെക്കുറിച്ചും കളിപ്പാട്ടം എന്ന കഥയുടെ അനന്യ വിശേഷണങ്ങളെക്കുറിച്ചും നാനാവിധ കാഴ്ച്ചപ്പാടുകൾ അവതരിപ്പിച്ചു. കഥാകൃത്ത് ജോൺ മാത്യൂ " കളിപ്പാട്ടം" എന്ന കഥയുടെ ശ്രോതസ്സേതെന്നും ഒഴുക്കെങ്ങോട്ടേയ്ക്കെന്നും ചർച്ചാ വേളയിൽ വ്യക്തമാക്കി.
ഹൂസ്റ്റണിലെ കേരള റൈറ്റേഴ്സ് ഫോറം,ലിറ്റററി അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) എന്നീ സംഘടനകൾ രൂപപ്പെറ്റുത്തുന്നതിന് പ്രധാന പങ്കു വഹിച്ചു. ഹൂസ്റ്റൺ കേരളാ ഡയറക്ടറിയുടെ എഡിറ്റർ, ഇന്ത്യാ ന്യൂസ് ആൻഡ് റിവ്യൂ മാസികയുടെ എഡിറ്റർ എന്നീ നികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബി പി അമോകോ, എക്സൺ,വേർമാൻ ഗോൾഡൻ എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തു.
1961 മുതൽ 1973 വരെ ഡല്ലിയിൽ കേരളാ ക്ളബിന്റെ സാഹിതീ സംഖ്യത്തിൽ അംഗമായിരുന്നു. ഒ വി വിജയൻ, മുകുന്ദൻ, കാക്കനാടൻ, ചെറിയാൻ കെ ചെറിയാൻ, എം പി നാരായണപ്പിള്ള എന്നീ അതുല്യ എഴുത്തുകാരുടെ കൂട്ടായ്മയിൽ ഭാഗഭാക്കാകുന്നതിനും ചർച്ചകളിലും പ്രസംഗങ്ങളിലും പങ്കു കൊള്ളുന്നതിനും കഴിഞ്ഞു.
അക്കാലത്ത് ജോൺ മാത്യൂ രചിച്ച കൃതികൾ പുസ്തക രൂപത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിലും വലിയ മുതൽക്കൂട്ടായി അവ നില കൊള്ളുന്നു., “നിറം പിടിപ്പിച്ച ലോകം” എന്ന ആദ്യ രചനാ സമാഹാരത്തിന് അമേരിക്കയിലെ മികച്ച മലയാള സാഹിത്യ കൃതിയ്ക്കു മലയാളം പത്രം ഏർപ്പെടുത്തിയ സാഹിത്യ അവാർഡ്, മലയാളത്തിലെ അഭിനയ ചക്രവർത്തിയായ മോഹൻ ലാലിൽ നിന്ന് 1994ൽ ഏറ്റുവങ്ങാൻ ജോൺ മാത്യു വിന് കഴിഞ്ഞു. പി ഡി ജോർജ് നടവയൽ
|