• Logo

Allied Publications

Europe
റഷ്യയെ ഒഴിവാക്കി യൂറോപ്പ് അമേരിക്കയുമായി ഊർജ കരാറിലെത്തി
Share
ബ്രസൽസ്: റഷ്യയുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പോളണ്ടിലെത്തി. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡൻ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പോളണ്ടിലെ അഭയാർഥി പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി. റഷ്യൻ അധിനിവേശത്തെത്തുടർന്ന് രണ്ട് മില്യനിലധികം അഭയാർഥികൾ പോളണ്ടിലെത്തിയതായി ഹ്യൂമാനിറ്റേറിയൻ വിദഗ്ധർ പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധി യൂറോപ്പ് നേരിടുന്ന ഘട്ടത്തിൽ പോളണ്ട് വലിയ സഹായമാണ് ചെയ്തതെന്ന് ബൈഡൻ പറഞ്ഞു. പോളണ്ട് അതിർത്തിക്ക് സമീപം യുഎസ് അയച്ച സൈനികരേയും ബൈഡൻ സന്ദർശിച്ചു. റഷ്യയ്ക്കെതിരായ യുക്രെയ്ൻ ജനതയുടെ പോരാട്ടം അഭിനന്ദനാർഹമാണെന്നും ബൈഡൻ പ്രസ്താവിച്ചു.

യുക്രെയ്നിൽ നിന്നെത്തിയവർ അഭയാർഥികളല്ല, അവർ അതിഥികളാണെന്ന് പോളണ്ട് പ്രസിഡന്‍റ് പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദർശന വേളയിൽ, പോളണ്ടിന്‍റെ രാഷ്ട്രത്തലവൻ ആൻഡ്രെജ് ഡൂഡ യുക്രെയ്നിൽ നിന്നുള്ള ആളുകളെ സഹായിക്കാനുള്ള തന്‍റെ രാജ്യത്തിന്‍റെ സന്നദ്ധത അടിവരയിട്ടു വ്യക്തമാക്കി.

യുക്രെയ്നിൽ നിന്നുള്ള യുദ്ധ അഭയാർഥികളുടെ എണ്ണം 3.7 ദശലക്ഷത്തിലധികം ഉയർന്നു. യുഎൻ അഭയാർഥി ഏജൻസി ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം വെള്ളിയാഴ്ച ഉച്ചവരെ 37,25,806 പേർ യുക്രെയ്നിൽ നിന്ന് പലായനം ചെയ്തതായി അതിന്‍റെ വെബ്സൈറ്റ് പറയുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 50,000ത്തിലധികം അഭയാർഥികളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, യുക്രെയ്നിലെ പത്ത് ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ വീടുകൾ വിട്ടുപോകേണ്ടിവന്നു. ഇത് പ്രകാരം 6.5 ദശലക്ഷം ആളുകൾ നിലവിൽ യുക്രെയ്നിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരായി ജീവിക്കുന്നു.

യുഎൻ കണക്കുകൾ പ്രകാരം യുക്രെയ്നിൽ നിന്നുള്ള അഭയാർഥികളിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. എന്നാൽ യുണിസെഫ് അനുമാനിക്കുന്നത് രാജ്യത്ത് നിന്ന് മാത്രം 1.5 ദശലക്ഷം പ്രായപൂർത്തിയാകാത്ത അഭയാർഥികളുണ്ടെന്നാണ്.

യുക്രെയ്നിലെ മരിയുപോളിൽ കഴിഞ്ഞ 16 ന് റഷ്യ നടത്തിയ ആക്രമണത്തിൽ മൂന്നൂറോളം പേർ കൊല്ലപ്പെട്ടതായി സംശയം. നൂറു കണക്കിനുപേർ അഭയം തേടിയ തിയേറ്ററാണ് റഷ്യൻ വ്യോമസേന ആക്രമിച്ചു നശിപ്പിച്ചത്.

യൂറോപ്പിന് അമേരിക്കൻ ഊർജം

യൂറോപ്പിന് ഇനി അമേരിക്കയുടെ ഊർജത്തിൽ ഉറങ്ങാം. റഷ്യയുമായുള്ള ഊർജക്കച്ചവടം നിറുത്തി, പ്രകൃതിവാതകം വാങ്ങാനായി അമേരിക്കയുമായി യൂറോപ്യൻ യൂണിയൻ കരാറുണ്ടാക്കി. ഈ വർഷം 1,500 കോടി ചതുരശ്ര മീറ്റർ വാതകം അധികമായി നൽകാമെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തിന്‍റെ പേരിൽ റഷ്യയിൽനിന്നു വാതകം വാങ്ങുന്നത് അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ നേരത്തേ തീരുമാനിച്ചതാണ്. അതേസമയം, യൂറോപ്പിന്‍റെ ഉൗർജാവശ്യങ്ങൾ പൂർണമായി നികത്താൻ അമേരിക്കയ്ക്കാവില്ല എന്നും വ്യക്തമാക്കി.

കഴിഞ്ഞവർഷം റഷ്യയിൽനിന്ന് 15,500 ചതുരശ്ര മീറ്റർ പ്രകൃതിവാതകമാണു യൂറോപ്യൻ യൂണിയൻ വാങ്ങിയത്. മൊത്തം ഇറക്കുമതിയുടെ 40 ശതമാനം വരുമിത്. ജർമനിയുടെ മൊത്തം വാതക ഇറക്കുമതിയുടെ 55 ശതമാനവും റഷ്യയിൽനിന്നാണ്. കഴിഞ്ഞവർഷം അമേരിക്കയിൽനിന്നു യൂറോപ്യൻ യൂണിയനിലേക്കുള്ള വാതക ഇറക്കുമതി 25 ശതമാനമായിരുന്നു. ഉൗർജാവാശ്യങ്ങൾക്കായി മറ്റൊരു പ്രകൃതിവാതക ഉൽപാദകരായ ഖത്തറിനെ ജർമനി പങ്കാളിയാക്കി. അതേസമയം, യൂറോപ്പിനു കൂടുതൽ വാതകം നൽകാനാവില്ലെന്നാണ് ഖത്തർ വ്യക്തമാക്കിയിട്ടുള്ളത്.

ജോസ് കുന്പിളുവേലിൽ

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.