• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകളുടെ എണ്ണത്തിൽ വർധന
Share
കുവൈറ്റ് സിറ്റി : രാജ്യത്ത് നിരവധി അപ്പാർട്ടുമെന്‍റുകൾ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിയൽ എസ്റ്റേറ്റ് യൂണിയൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

രാജ്യത്ത് ആകെ 3,96,000 അപ്പാർട്ടുമെന്‍റുകളാണുള്ളത് . ഇതിൽ ശരാശരി താമസ നിരക്ക് 84.6 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളില്‍ വിദേശികള്‍ താമസിക്കുന്നത് സാല്‍മിയയിലാണ്. ഹവല്ലി രണ്ടാം സ്ഥാനത്തും അബാസിയ മുന്നാം സ്ഥാനത്തുമാണ്. മഹ്ബൂലയില്‍ 799 കെട്ടിടങ്ങളിലും മംഗഫഫില്‍ 743 കെട്ടിടങ്ങളിലും ഫഹാഹീൽ 578 കെട്ടിടങ്ങളിലും ജബ്രിയയില്‍ 511 കെട്ടിടങ്ങളിലും ജഹ്‌റയില്‍ 439 പ്രോപ്പർട്ടികളിലുമായാണ് വിദേശികള്‍ താമസിക്കുന്നത്.

അപ്പാർട്ടുമെന്‍റുകളുടെ ശരാശരി പ്രതിമാസ വാടകയുടെ കാര്യത്തിൽ 1081 ദിനാര്‍ ഈടാക്കുന്ന ദസ്മാനാണ് മുന്നില്‍. അൽ ഷാബില്‍ 512 ദിനാറും ഷാർഖില്‍ 464 ദിനാറും ജബ്രിയയില്‍ 352 ദിനാറും സബാഹ് അൽ സലേം 338 ദിനാറും സാൽമിയയില്‍ 327 ദിനാറുമാണ് പ്രതിമാസ വാടക ഈടാക്കുന്നതെന്ന് റിയൽ എസ്റ്റേറ്റ് യൂണിയൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ വാടകയുള്ള പ്രദേശങ്ങളില്‍ ശരാശരി 210 ദിനാറുമായി അബാസിയയും ഖൈത്താനും ഒന്നാം സ്ഥാനത്തെത്തി. 240 ദിനാറുമായി അബു ഹലീഫയും 244 ദിനാറുമായി ഫർവാനിയയും തൊട്ടു പിന്നിലുണ്ട്.

വിദേശികളുടെ കൊഴിഞ്ഞുപോക്കും കൂടിയ വാടകയുമാണ് അപ്പാർട്ടുമെന്‍റുകൾ ഒഴിഞ്ഞു കിടക്കാൻ പ്രധാന കാരണം. കോവിഡ് പ്രതിസന്ധിയെ തുടർന്നു നിരവധി വിദേശികൾ കുടുംബത്തെ നാട്ടിലേക്ക് അയച്ച് ബാച്ചിലർ മുറികളിലേക്ക് മാറിയതും ഈ രംഗത്ത് പ്രതിസന്ധി വർധിപ്പിച്ചു. കോവിഡ് മഹാമാരി അപ്പാർട്ടുമെന്‍റുകളുടെ വാടകയിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാൽമിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ നിരവധിയാണ്. ഇവിടങ്ങളിൽ വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ തൂക്കിയിട്ടിരിക്കുന്നതും കാണാം.

സലിം കോട്ടയിൽ

സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി.
കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.
കുവൈറ്റ് സിറ്റി: കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ്