• Logo

Allied Publications

Europe
കുരുന്നുകളെ കൊന്നൊടുക്കി റഷ്യ
Share
ബെർലിൻ: റഷ്യൻ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ യുക്രെയ്ൻ പ്രസിഡന്‍റ് വാളോദിമിർ സെലൻസ്കി അമേരിക്കയോട് കൂടുതൽ സൈനിക സഹായം അഭ്യർഥിച്ചു. അമേരിക്കൻ കോണ്‍ഗ്രസിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവേയാണ് സെലൻസ്കി സഹായാഭ്യർഥന നടത്തിയത്. റഷ്യയ്ക്കെതിരായ ഉപരോധം കൂടുതൽ ശക്തമാക്കണമെന്നും അമേരിക്കൻ വ്യവസായ സ്ഥാപനങ്ങളെ റഷ്യയിൽനിന്ന് പിൻവലിക്കണമെന്നും സെലൻസ്കി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

യുദ്ധ മുഖത്തുനിന്ന് ഓണ്‍ലൈനായി കോണ്‍ഗ്രസ് യോഗത്തിനെ അഭിവാദ്യംചെയ്ത സെലൻസ്കിയെ കോണ്‍ഗ്രസ് അംഗങ്ങൾ എഴുന്നേറ്റുനിന്നാണ് കരഘോഷം മുഴക്കി സ്വീകരിച്ചത്. റഷ്യ യക്രെയ്കന്ന്‍റെ ആകാശത്തെ മരണത്തിന്‍റെ ഉറവിടമാക്കി തീർത്തെന്ന് സെലൻസ്കി പറഞ്ഞു. യുദ്ധം 21 ദിവസം പിന്നിടുന്പോൾ റഷ്യൻ കടന്നുകയറ്റം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് വീഡിയോയും സെലൻസ്കി കോണ്‍ഗ്രസിന് മുന്പാകെ അവതരിപ്പിച്ചു. യുഎസ് പ്രസിഡന്‍റ് ബൈഡൻ ഉക്രെയ്നിന് 800 മില്യണ്‍ ഡോളർ സൈനിക സഹായം പ്രഖ്യാപിച്ചു.

തലക്ക് മുകളിലൂടെ മൂളിപായുന്ന മിസൈലുകൾ, എങ്ങും വെടിയൊച്ചകൾക്കൊപ്പം വിറപ്പിച്ചിയ്ക്കുന്ന സ്ഫോടനങ്ങളിൽ തകരുന്ന കെട്ടിടങ്ങൾ, രാജ്യമെങ്ങും നിലവിളികളും അപായ സൈറണുകളും ഉയരുന്ന സാഹചര്യത്തിൽ ജീവൻ പണയംവെച്ച് യുക്രെയിന്‍റെ അയൽ മൂന്ന് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ യുക്രെയ്നിൽ എത്തി. പോളണ്ട്, സ്ളൊവേനിയ, ചെക്ക്റിപ്പബ്ളിക് എന്നി രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണ് പോളണ്ടിൽ നിന്ന് ട്രെയിൻ കയറി യുക്രെയ്നിലെത്തിയത്.

കനത്ത പോരാട്ടം നടക്കുന്ന യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തിയാണ് മൂവരും യുക്രെയ്ൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലൻസ്കിയെ സന്ദർശിച്ചത്. റഷ്യൻ ആക്രമണത്തിൽ കീവ് നഗരം തകർന്നുകൊണ്ടിരിക്കുന്പോൾ പിന്തുണയുമായി എത്തിയതാണ് മൂവരും. ദീർഘവും അപകടകരവുമായ ട്രെയിൻ യാത്ര നടത്തി തങ്ങളെ ആശ്വസിപ്പിക്കാനെത്തിയ യൂറോപ്യൻ നേതാക്കളുടെ ധൈര്യത്തെ യുക്രെയ്ൻ പ്രശംസിച്ചു.

അധിനിവേശത്തിന്‍റെ 21ാം ദിവസവും പിന്നിടുന്പോൾ യുക്രെയ്നിൽ വിടരും മുന്പെ പൊലിയുന്ന ജീവനുകൾ തീരാവേദനയായി മാറുകയാണ്. കുട്ടികളുടെ ആശുപത്രികൾ, മെറ്റേണിറ്റി ആശുപത്രികൾ എന്നി തുടർച്ചയായി റഷ്യൻ സേന ബോംബിട്ട് തകർക്കുകയാണ്.

യുക്രെയ്നിന്‍റെ തെക്ക് ഭാഗത്തുള്ള മരിയുപോളിനെ റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണ്, ഏകദേശം 300,000 ആളുകൾ ഒഴുകുന്ന വെള്ളമോ വൈദ്യുതിയോ ഗ്യാസോ ഇല്ലാതെ കുടുങ്ങിയിട്ടുണ്ട്. തുറമുഖ നഗരത്തിലെ ഒരു ആശുപത്രിക്കുള്ളിൽ നാനൂറോളം ജീവനക്കാരും രോഗികളും ഇപ്പോഴും തടവിലാണെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി പറഞ്ഞു. അതിനിടെ, വടക്കൻ നഗരമായ ചെർനിഹിവിൽ ഭക്ഷണത്തിനായി ക്യൂ നിന്ന 10 പേരെ റഷ്യൻ സൈന്യം വധിച്ചതായി യുക്രെയ്നിലെ പ്രോസിക്യൂട്ടർ ജനറൽ പറഞ്ഞു.

യുദ്ധം മൂന്നാഴ്ച പിന്നിടുന്പോൾ ഒരു ഉന്നത റഷ്യൻ സൈനിക ഉദ്യോഗസ്ഥനെ കൂടി യുക്രെയ്ൻ വധിച്ചെന്നും റിപ്പോർട്ടുണ്ട്. റഷ്യയുടെ 150 മോട്ടോറൈസ്ഡ് റൈഫിൾ ഡിവിഷൻ മേജർ ജനറലായ ഒളേഗ് മിത്യയീവിനെ തങ്ങൾ വധിച്ചതായാണ് യുക്രെയ്ന്‍റെ അവകാശവാദം. ഈ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെടുന്ന നാലാമത്തെ ഉന്നത റഷ്യൻ സൈനികനാണ് ഒളേഗ്. നേരത്തെ റഷ്യൻ സൈന്യത്തി സൈന്യത്തിന്‍റെ രണ്ട് മേജർ ജനറൽമാരും ഹെഡ്കോട്ടേഴ്സ് ഡെപ്യൂട്ടി ചീഫായ ജനറലിനെയും കൊലപ്പെടുത്തിയതായി യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു. യുദ്ധത്തിൽ ഇതുവരെ 12,000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടതായും യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യക്ക് 14 ദിവസത്തേക്കുള്ള വെടിക്കോപ്പുകൾ മാത്രമേ ശേഷിക്കുന്നുള്ളുവെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ കണക്ക്. അതിനാൽ യുദ്ധം ഇനി ഏറെ നാൾ നീളില്ലെന്നും കീവ് പിടിച്ചെടുക്കൽ റഷ്യക്ക് എളുപ്പമാവില്ലെന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടുണ്ട്.


എന്നാൽ യുക്രെയ്ൻ ആയുധ ശേഖരത്തിലേക്ക് പുതുതായി വന്നു ചേർന്ന ആന്‍റി ടാങ്ക് മിസൈലുകൾ ഏറ്റവുമൊടുവിൽ റഷ്യ യുക്രെയ്ൻ യുദ്ധത്തിന്‍റെ അന്തരീക്ഷം മാറ്റി മറിച്ചതെന്നു പ്രതിരോധ രംഗത്തെ വിദഗ്ധർ പറയുന്നു. അമേരിക്ക നൽകിയ ജാവലിനുകളുടെ’ ഉപയോഗവും ഇതിൽ നിർണായകമായി. അതേസമയം യുദ്ധം റഷ്യയുടെ സാന്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി സാന്പത്തിക വിദഗ്ധർ വിലയിരുത്തി.

റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രെയ്ൻ യുദ്ധത്തിൽ സെക്കന്‍റിൽ ഒരു കുട്ടിവീതം അഭയാർഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഫെബ്രുവരി 24 മുതൽ ഇതുവരെ 14 ലക്ഷത്തിലധികം കുട്ടികൾ അഭയാർഥികളായി മാറിയെന്നും യൂനിസെഫ് വക്താവ് പറഞ്ഞു. ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൂന്ന് മില്യൻ ആളുകളാണ് യുക്രെയ്നിൽ നിന്ന് പലായനം ചെയ്തത്. ഇതിൽ പകുതിയും കുട്ടികളാണ്. അവസാന 20 ദിവസത്തിൽ ഓരോ ദിവസവും ശരാശരി 70,000 ൽ കൂടുതൽ കുട്ടികളാണ് അഭയാർഥികളായി മാറുന്നുവെന്ന് യൂണിസെഫ് വക്താവ് പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് ഇതെന്നാണ് കണക്കുകൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരു വിദേശ മാധ്യമപ്രവർത്തകൾ കൂടി കൊല്ലപ്പെട്ടു. ഫോക്സ് ന്യൂസ് ക്യാമറാമാനാണ് കൊല്ലപ്പെട്ടത്. അധിനിവേശത്തിന്‍റെ ഇരുപത്തിയൊന്നാം ദിനത്തിൽ യുക്രെയ്ന്‍റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. കരിങ്കടലിന്‍റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യൻ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രെയ്ൻ കടൽവഴിയുള്ള അന്താരാഷ്ട്രവ്യാപാരവും നിലച്ചു. തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ കീഴടക്കുമെന്നാണ് റഷ്യൻ പ്രതിരോധ വക്താവ് പ്രതികരിച്ചത്. കീവിലെ പാർപ്പിട സമുച്ചയങ്ങൾ ചുട്ടു ചാന്പലാക്കുകയാണ് റഷ്യ. ഇതിനിടെ റഷ്യയുടെ എണ്ണ, വാതക ഇറക്കുമതി നിർത്താൻ രാജ്യം തയ്യാറാണെന്ന് ലിത്വാനിയയുടെ പ്രസിഡന്‍റ് പറഞ്ഞു, ലിത്വാനിയയുടെ എണ്ണ ഇറക്കുമതിയുടെ 63 ശതമാനം റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്.

എത്രയും പെട്ടെന്ന് യുദ്ധത്തിൽ നിന്ന് പി·ാറണമെന്ന് റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. ഇന്‍റർനാഷണൽ കോർട്ട് ഒഫ് ജസ്ററിസിൽ നേരത്തേ യുക്രെയ്ൻ പരാതി നൽകിയിരുന്നു. രാജ്യാന്തര നീതിന്യായ കോടതിയുടെ പരാമർശം യുക്രെയ്ന്‍റെ വിജയമാണെന്ന് പ്രസിഡന്‍റ് വ്ളാഡിമിൽ സെലൻസ്കി പ്രതികരിച്ചു. എന്നാൽ യുക്രെയ്ൻ റഷ്യ യുദ്ധം അവസാനിക്കുകയാണെന്ന സൂചന നൽകി ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന വാർത്തകളാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. പതിനഞ്ചിന രൂപരേഖ തയ്യാറാക്കാൻ ധാരണയായതായി യുക്രെയ്ൻ അറിയിച്ചു. കരാറിൽ വെടിനിർത്തലും യുക്രെയ്ൻ സേനയുടെ പിൻമാറ്റവും സൂചിപ്പിക്കുന്നുണ്ട്. ഇനിയും യുദ്ധം മുന്നോട്ട് പോയാൽ ഒരു കോടി വരെ അഭയാർത്ഥികൾ ഉണ്ടായേക്കുമെന്നാണ് നിഗമനം. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, സ്റേററ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കും റഷ്യ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെയും പുടിൻ ആഞ്ഞടിച്ചു. റഷ്യയെ തകർക്കുകയാണ് ഈ രാജ്യങ്ങളുടെ ഉദ്ദേശമെന്നും അതിനുള്ള മാർഗമാണ് ഉപരോധമെന്നും പുടിൻ ആരോപിച്ചു.

വടക്കൻ യുക്രെയ്നിലെ ചെർണോബിൽ ആണവനിലയത്തിലെ 210 സാങ്കേതിക വിദഗ്ധരെയും തൊഴിലാളികളെയും റഷ്യൻ സൈന്യം ബന്ദികളാക്കി. ഇവർ ഇപ്പോൾ തോക്കിന് മുനയിലാണ് ജോലി ചെയ്യുന്നത്.

റഷ്യയുടെ ആക്രമണ യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ക്രെംലിൻ സ്വേച്ഛാധിപതി വ്ളാഡിമിർ പുടിന്‍റെ സൈന്യം ആണവ അവശിഷ്ടങ്ങൾ പിടിച്ചെടുത്തിരുന്നു. അന്നുമുതൽ ആണവനിലയം പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടിരിയ്ക്കയാണ്.

ജോസ് കുന്പിളുവേലിൽ

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.