• Logo

Allied Publications

Europe
അധിനിവേശത്തിൽ അയവില്ലാതെ റഷ്യ
Share
ബെർലിൻ: അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രെയ്നിൽ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. അത്തരമൊരു സാഹചര്യത്തെ മൂന്നാം ലോകമഹായുദ്ധമായി വിശേഷിപ്പിക്കേണ്ടി വരും. യൂറോപ്പിലെ സഖ്യ കക്ഷികളുമായി ഒരുമിച്ച് നിൽക്കുന്നത് തുടരും. എന്നാൽ നാറ്റോ പ്രദേശത്തിന്‍റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

യുക്രെയ്നുമേലുള്ള റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ഉപരോധം അമേരിക്ക ഏർപ്പെടുത്തി. വ്യാപാര സൗഹൃദരാജ്യ പട്ടികയിൽ നിന്ന് റഷ്യയെ ഒഴിവാക്കുമെന്ന് ബൈഡൻ അറിയിച്ചു. റഷ്യയിൽ നിന്നും വോഡ്ക, വജ്രം, സീ ഫുഡ് എന്നിവയുടെ ഇറക്കുമതി അമേരിക്ക നിരോധിച്ചിട്ടുണ്ട്. റഷ്യൻ സന്പദ് രംഗത്തെ കൂടുതൽ സമ്മർദത്തിലാക്കാനുള്ള നീക്കം തങ്ങൾ തുടരുമെന്നും അമേരിക്ക അറിയിച്ചു. അതേസമയം പോളണ്ടിൽ സന്ദർശനം നടത്തുന്ന അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് യുക്രെയ്ന് 50 ദശലക്ഷം ഡോളർ മാനുഷിക സഹായധനം പ്രഖ്യാപിച്ചു.

യുക്രെയ്നിൽ ജൈവായുധങ്ങളുണ്ടെന്ന റഷ്യൻ അവകാശവാദം യുകെ തള്ളി. തെളിവ് കണ്ടെത്തിയെന്ന വാദം വിചിത്രമായ നുണയാണ്. റഷ്യ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ സിദ്ധാന്തങ്ങൾ കൊണ്ടുവരുന്നതായും ഐക്യരാഷ്ട്രസഭയിലെ യുകെയുടെ സ്ഥിരം പ്രതിനിധി ആരോപിച്ചു. യുക്രെയ്നിലെ ബയോ പ്രവർത്തനങ്ങളെക്കുറിച്ച് മോസ്കോ ഉന്നയിച്ച അവകാശവാദങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യുഎൻ സുരക്ഷാ കൗണ്‍സിൽ യോഗത്തിലാണ് വിമർശനം.

യുക്രെയ്നെതിരെ പോരാടാൻ മിഡിൽ ഈസ്റ്റിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള സന്നദ്ധ സൈനികരെ കൂടെ ചേർക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ അനുമതി നൽകി. യുക്രെയ്നിലെ ഡോൻബാസിലെ ജനങ്ങളെ ’സഹായിക്കാൻ’ വേണ്ടി ഇതിനകം തന്നെ 16,000 പേർ താൽപര്യം പ്രകടിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രി അറിയിച്ചു.

റഷ്യൻ അധിനിവേശം നടക്കുന്ന യുക്രെയ്നായി യൂറോപ്യൻ യൂണിയൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് പ്രസിഡൻറ് വോളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. റഷ്യ തന്‍റെ രാജ്യം ആക്രമിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരുടെ തീരുമാനങ്ങൾ അവരുടെ ജനങ്ങളുടെ മാനസികാവസ്ഥയുമായി പൊരുത്തപ്പെടണമെന്നും സെലെൻസ്കി പറഞ്ഞു. തൻറെ രാജ്യത്തിനുള്ളിലെ ജീവിത സാഹചര്യങ്ങൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതൊരു മാനുഷിക ദുരന്തമാണെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. അതേസമയം റഷ്യൻ അധിനിവേശം പരിഹരിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ നേതാക്കൾ വ്യാഴാഴ്ച മുതൽ ഫ്രാൻസിലെ വെർസൈൽസിൽ യോഗം ചേർന്നു. യുദ്ധം പതിനാലു ദിവസം പിന്നിട്ടതോടെ 4,5 ദശലക്ഷം ആളുകൾ അഭയാർത്ഥികളായി മാറിയെന്നാണ് കണക്കുകൾ പറയുന്നത്.

റഷ്യൻ സർക്കാർ ചാനലുകൾക്ക് ആഗോളതലത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യൂട്യൂബ്. യുക്രെയ്ൻ അധിനിവേശത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചും ഇത്തരം ഉള്ളടക്കമുള്ള വിഡിയോകൾ നീക്കം ചെയ്യും. നിയന്ത്രണം ആർടി, സ്പുട്നിക് എന്നിവയുൾപ്പെടെയുള്ള ചാനലുകൾക്ക് ബാധകമാണെന്നും യൂട്യൂബ് അറിയിച്ചു. പ്രധാന യൂട്യൂബ് ചാനലിന് 4.5 ദശലക്ഷത്തിലധികം വരിക്കാരും, സ്പുട്നിക്കിന് ഏകദേശം 3,20,000 വരിക്കാരുണ്ട്. വെള്ളിയാഴ്ച റഷ്യയിലെ എല്ലാ പരസ്യങ്ങളും പ്രത്യക്ഷമായ മാർക്കറ്റിംഗ് ബഹിഷ്കരണത്തിലൂടെ താൽക്കാലികമായി യൂട്യൂബ് നിർത്തുകയും ചെയ്തു.

അതേസമയം, യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്കാർക്കും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും എതിരായ പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ മെറ്റാ പ്ലാറ്റ്ഫോമുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി റഷ്യ രംഗത്തു വന്നിട്ടുണ്ട്.

ജോസ് കുന്പിളുവേലിൽ

യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.