• Logo

Allied Publications

Americas
കേരളാ നഴ്സിനെ ജർമൻ ഗവണ്‍മെൻറ് നേരിട്ട് റിക്രൂട്ട് ചെയ്യുന്നു
Share
ഹൂസ്റ്റണ്‍: ജർമനിയിലുള്ള കേരള ലോകസഭാംഗം ജോസ് പുതുശേരിയുടെ അറിയിപ്പ് അനുസരിച്ച് ജർമൻ ഗവണ്‍മെൻറ് തന്നെ നേരിട്ട് കേരള ഗവണ്‍മെൻറ് നോർക്ക വഴി ജർമനിയിലേക്ക് ജോലിക്ക് തയ്യാറുള്ള നഴ്സുകളെ റിക്രൂട്ട് ചെയ്യുന്നു.

നോർക്ക നടത്തുന്ന സെക്കന്‍റ് ഫേസ് ജർമൻ നഴ്സിംഗ് റിക്രൂട്ട്മെന്‍റ് അപേക്ഷ ക്ഷണിച്ചു. നിരവധി ഒഴിവുകളുണ്ട്. അപേക്ഷിക്കാൻ ജർമൻ ലാംഗ്വേജ് ടെസ്റ്റ് ആവശ്യമില്ല. ജിഎൻഎം മാത്രം ഉള്ളവർക്കും പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം എന്നതാണ് ഇതിലെ ഏറ്റവും വലിയ ആകർഷണീയഘടകം. റിക്രൂട്ട്മെന്‍റ് 100 ശതമാനം സൗജന്യം. ജർമൻ ഭാഷാപരിശീലനവും സൗജന്യം.

രണ്ടാംഘട്ടത്തിൽ ജർമൻ ലാംഗ്വേജ് പരീക്ഷകൾ പാസാക്കാത്തവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ലാംഗ്വേജ് പഠനം ഉൾപ്പെടെ എല്ലാം സൗജന്യമാണ്.

നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും തമ്മിൽ ഒപ്പുവച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ജിഎൻഎം അല്ലെങ്കിൽ ബിഎസ്‌സി നഴ്സിംഗ് പാസായ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള സ്ത്രീ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 45 വയസാണ് ഉയർന്ന പ്രായപരിധി. നോർക്കയുടെ വെബ്സൈറ്റ് വഴി അപേക്ഷ നൽകാവുന്നതാണ്.

അപേക്ഷ നൽകേണ്ട അവസാനതീയതി 2022 മാർച്ച് 10 ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. നിലവിൽ ജോലി ചെയ്യുന്ന മൂന്ന് വർഷം പ്രവർത്തി പരിചയമുള്ളവർ, ജർമൻ ഭാഷാ പ്രാവീണ്യമുള്ളവർ, ഹോം കെയർ / നഴ്സിംഗ് ഹോം പ്രവർത്തി പരിചയമുള്ളവർ, തീവ്ര പരിചരണം / ജറിയാട്രിക്സ് / കാർഡിയോളജി / ജനറൽ വാർഡ്/ സർജിക്കൽ മെഡിക്കൽ വാർഡ് / നിയോനാറ്റോളജി / ന്യൂറോളജി / ഓർത്തോപീഡിക്സും അനുബന്ധ മേഖലകളും / ഓപ്പറേഷൻ തീയറ്റർ / സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാട്ടിൽ തന്നെ ജർമൻ ഭാഷയിൽ എ1/ എ2 / ബി1 ലെവൽ പരിശീലനം നൽകും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയിക്കുന്നവർക്ക് 250 യൂറോ വീതം ബോണസ്‌സും ലഭിക്കും. ശേഷം ജർമ്മനിയിലെ ആരോഗ്യമേഖലയിൽ പ്രാക്റ്റിക്കൽ നഴ്സ് ആയി ജോലിയിൽ പ്രവേശിക്കാം. ജർമനിയിൽ എത്തിയശേഷം തൊഴിൽദാതാവിന്‍റെ സഹായത്തോടെ ജർമൻ ഭാഷയിൽ ബി2 ലെവൽ പരിശീലനത്തിന് അവസരം ലഭിക്കും. ബി 2 ലെവൽ വിജയിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്സായി നിയമനം ലഭിക്കും.

രജിസ്റ്റേഡ് നഴ്സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് ഓവർടൈം അലവൻസുകൾക്ക് പുറമെ 2800 യൂറോയുമാണ് ശന്പളം. ഈ പദ്ധതിയിലേക്ക് മുന്പ് അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 18004253939 ടോൾഫ്രീ നന്പരിൽ ബന്ധപ്പെടാവുന്നതാണ്. ഇമെയിൽtriplewin.norka@kerala.gov.in.

ധാരാളം ഒഴിവുകളുണ്ട്. പോസ്റ്റ് കാണുന്ന ഓരോരുത്തരും മടി കാണിക്കാതെ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യണം. മാക്സിമം പേരിലേക്ക് ഇത് എത്തണം. അവസാനതീയതിയായ മാർച്ച് 10 ന് മുൻപായി മാക്സിമം പേർക്ക് അപേക്ഷിക്കാൻ കഴിയണം.

എ.സി. ജോർജ്

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ