• Logo

Allied Publications

Europe
പ്രവേശന വിസ ഒഴിവാക്കി; പോരാടാൻ വിദേശികളെ സ്വാഗതം ചെയ്ത് വോളോഡിമർ സെലെൻസ്കി
Share
കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ വിദേശികളെ സ്വാഗതം ചെയ്ത് യുക്രെയ്ൻ പ്രസിഡന്‍റ്് വോളോഡിമർ സെലെൻസ്കി. യുക്രെയ്നായി യുദ്ധം ചെയ്യാൻ തയാറാണെങ്കിൽ രാജ്യത്ത് പ്രവേശിക്കാൻ വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന ഉത്തരവിൽ സെലൻസ്കി ഒപ്പുവച്ചു. ഉത്തരവ് യുക്രെയ്നിലെ സൈനിക നിയമം പിൻവലിക്കുന്നതു വരെ തുടരുമെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരവിറങ്ങിയതിന്‍റെ വെളിച്ചത്തിൽ റഷ്യക്കെതിരായ പോരാട്ടത്തിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് ആയിരക്കണക്കിനു വിദേശികൾ മുന്നോട്ടുവന്നിട്ടുണ്ടെന്ന് യുക്രെയ്ൻ ഉപ പ്രതിരോധമന്ത്രി അറിയിച്ചു. യുക്രെയ്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും തങ്ങളുടെ സേനയെ അയക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ യുദ്ധഭൂമിയിൽ പോരാടാൻ ഒറ്റപ്പെടുമെന്ന തോന്നലാണ് യുക്രെയ്നെ ഇത്തരമൊരു ഉത്തരവിറക്കാൻ പ്രേരിപ്പിച്ചത്.

അതേസമയം യുക്രെയ്ന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. റഷ്യൻ നിർമിത വിമാനങ്ങളാകും നൽകുന്നത്. 16 മിഗ്29 വിമാനങ്ങളും, 14 കെപി 25 വിമാനങ്ങളും ബൾഗേറിയയാണ് നൽകുക. പോളണ്ട് 28 മിഗ്29 വിമാനങ്ങളും, സ്ളോവാക്യ 12 മിഗ് 29 വിമാനങ്ങളും നൽകും. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് അവരവരുടെ തീരുമാനപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നൽകാമെന്ന് യൂറോപ്യൻ യൂണിയൻ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറൽ അറിയിച്ചിരുന്നു. യുദ്ധ വിമാനങ്ങൾക്ക് പുറമെ, ആന്‍റിആർമർ റോക്കറ്റുകൾ, മെഷീൻ ഗണ്‍, ആർട്ടില്ലറി എന്നിവയും നൽകും.

പോളണ്ട്, എസ്റ്റോണിയ, ലാത്വിയ എന്നീ രാജ്യങ്ങളായിരുന്നു യ്രൈുകന് ആദ്യമായി ആയുധങ്ങൾ നൽകിയ രാജ്യങ്ങൾ. ആയുധങ്ങൾ മാത്രമല്ല, ഇന്ധനം, മരുന്നുകൾ എന്നിവയും ഈ രാജ്യങ്ങൾ നൽകിയിരുന്നു. ഇതിന് പിന്നാലെ ഫിൻലാൻഡ് 2,500 അസോൾട്ട് റൈഫിളുകൾ, 1,500 ആന്‍റിടാങ്ക് ആയുധങ്ങൾ, 70,000 റേഷൻ പാക്കേജുകളും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ സ്വീഡനും സഹായ വാഗ്ദാനവുമായി രംഗത്തുവന്നു. 5000 ഹെൽമെറ്റുകൾ, ബോഡ് ആർമറുകൾ, 5000 ആന്‍റിടാങ്ക് വെപ്പണുകൾ എന്നിവയാണ് സ്വീഡൻ നൽകിയത്.

യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി ഓണ്‍ലൈനായി യൂറോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്തു. റഷ്യയുമായുള്ള യുദ്ധത്തിൽ ഞങ്ങൾക്കൊപ്പമാണെന്ന് യുറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാടിനും സ്വാതന്ത്യത്തിനും വേണ്ടിയാണ് പോരാടുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും സെലെൻസ്കി പറഞ്ഞു. ഞങ്ങളുടെ കരുത്ത് എന്താണെന്ന് ഞങ്ങൾ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സെലെൻസ്കിയുടെ പ്രസംഗം അവസാനിച്ചതിന് പിന്നാലെ യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി.

അതേസമയം യുക്രെയ്ന് അംഗത്വം നൽകാൻ നടപടി തുടങ്ങിയെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. യൂറോപ്യൻ പാർലമെന്‍റ് യുക്രെയ്ന്‍റെ അപേക്ഷ സ്വീകരിച്ചതായി അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ ബുധനാഴ്ച വോട്ടിംഗ് വേണ്ടി വന്നേക്കും. ഇതിനിടെ യുക്രെയ്ൻ വിദേശകാര്യമന്ത്രി ചൈനീസ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചതായും സ്ഥിരീകരണമുണ്ട്.

ജോസ് കുന്പിളുവേലിൽ

സർഗം സ്റ്റീവനേജ്’ ഈസ്റ്റർ, വിഷു, ഈദ് ആഘോഷത്തിൽ പെയ്തിറങ്ങിയത് മതൈക്യ സ്നേഹമാരി.
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം മത
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു.
കോപ്പൻഹേഗ്: ഡാനിഷ് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചി
ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു.
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ.
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു