• Logo

Allied Publications

Europe
ഇ​വ​രി​ല്ലാ​തെ ഞ​ങ്ങ​ൾ​ക്കെ​ന്തു യാ​ത്ര; യു​ക്രെ​യ്നിൽ ആ​ര്യ​യും റി​ഷ​ഭും വ്യ​ത്യ​സ്ത​മാ​കു​ന്ന​തി​ങ്ങ​നെ
Share
കീ​വ്: മ​നു​ഷ്യ സ്നേ​ഹം മി​ക്ക​പ്പോ​ഴും അ​തി​രു​ക​ട​ക്കു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. അ​ത് മൃ​ഗ​ങ്ങ​ളു​മാ​യും ഉ​ണ്ടാ​വും. അ​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് യു​ക്രെ​യ്നി​ൽ പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ. ഇ​തി​ൽ ഒ​രാ​ൾ മ​ല​യാ​ളി​യും മ​റ്റേ​യാ​ൾ വ​ട​ക്കേ ഇ​ന്ത്യ​ക്കാ​ര​നു​മാ​ണ്. അ​വ​രാ​ക​ട്ടെ മൃ​ഗ​സ്നേ​ഹി​ക​ളു​ടെ അ​പ്പ​സ്തോ​ല​രാ​യി മ​റി​യി​രി​യ്ക്ക​യാ​ണ്. ആ​ദ്യം മ​ല​യാ​ളി​യു​ടെ കാ​ര്യ​ത്തി​ലേ​യ്ക്ക് വ​രാം.

ദേ​വി​കു​ളം ലാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ൾ​ട്രി​ൻ​കൊ​ച്ചു​റാ​ണി ദ​ന്പ​തി​മാ​രു​ടെ മ​ക​ൾ ആ​ര്യ, യു​ക്രെ​യ്ൻ കീ​വി​ലെ വെ​നീ​സി​യ മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ര​ണ്ടാം​വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ആ​ര്യ​യ്ക്ക് സൈ​ബീ​രി​യ​ൻ വം​ശ​ജ​യാ​യ ഒ​രു വ​ള​ർ​ത്തു​നാ​യ​യു​ണ്ട്. സൈ​റ​യെ​ന്നാ​ണ് വി​ളി​പ്പേ​ര്. റ​ഷ്യ​യു​ക്രെ​യ്ൻ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് തി​രി​കെ വ​രു​ന്പോ​ൾ ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ​യും പൊ​ന്നു പോ​ലെ കൂ​ടെ​ക്കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ് ആ​ര്യ.

കീ​വി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ അ​വി​ടെ മി​സൈ​ൽ സ്ഫോ​ട​ന​ങ്ങ​ൾ തു​ട​ർ​ന്ന​പ്പോ​ൾ നാ​യ​യെ​യു​മാ​യി ബ​ങ്ക​റി​ൽ ഒ​ളി​ച്ചു. അ​തും നാ​യ​യു​ടെ മാ​ത്രം ഭ​ക്ഷ​ണം എ​ടു​ത്തു​കൊ​ണ്ടു. അ​ടു​ത്ത ദി​വ​സം യു​ദ്ധ​ഭൂ​മി​യി​ൽ ഓ​ടി ന​ട​ന്ന് നാ​യ​യു​ടെ പാ​സ്പോ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ചു റെ​ഡി​യാ​ക്കി.

സൈ​റ​യു​മാ​യി ബ​ങ്ക​റി​ൽ താ​മ​സ​മാ​ക്കി​യ ആ​ര്യ, അ​ടു​ത്ത ദി​വ​സം ബ​ങ്ക​റി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ നി​ന്ന് വീ​ണ്ടും യു​ദ്ധ​ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങി നാ​ട്ടി​ലെ​ത്താ​നു​ള്ള ത​ത്ര​പ്പാ​ടി​ൽ സൈ​റ​യ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​വ​രെ ഉ​ണ്ടാ​യി​ട്ടും സൈ​റ​യെ മാ​റോ​ടു ചേ​ർ​ത്ത് സൈ​റ​യ്ക്കു​ള്ള യാ​ത്രാ​രേ​ഖ​ക​ളോ​ടെ യാ​ത്ര​യ്ക്കൊ​രു​ങ്ങി​യ​പ്പോ​ൾ വീ​ണ്ടും ക​ട​ന്പ​ക​ളാ​യി. ത​ന്നോ​ടൊ​പ്പം സെ​റ​യെ കൊ​ണ്ടു​പോ​കാ​നു​ള്ള ആ​ഗ്ര​ഹം ആ​ര്യ, ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. അ​വ​രും ആ​ര്യ​യെ സ​ഹാ​യി​ച്ചു.

സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ചെ​യ്ത ബ​സി​ൽ, രാ​ത്രി കീ​വി​ൽ നി​ന്നും അ​യ​ൽ​രാ​ജ്യ​മാ​യ റൊ​മാ​നി​യ​യി​ലേ​ക്ക് ഞാ​യ​റാ​ഴ്ച​യാ​ണ് പു​റ​പ്പെ​ട്ട​ത്. രാ​ത്രി പു​റ​പ്പെ​ട്ട ബ​സ് റൊ​മാ​നി​യ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്നു 12 കി​ലോ​മീ​റ്റ​ർ ദൂ​രെ നി​ർ​ത്തി ഇ​ന്ത്യ​ക്കാ​രെ ഇ​റ​ക്കി​വി​ട്ടു. മു​ൻ​പോ​ട്ട് പോ​കു​വാ​ൻ അ​നു​വാ​ദം ഇ​ല്ലാ​ത്ത​തി​നാ​ൽ. ത​ണു​ത്തു​റ​ഞ്ഞ പാ​ത​യി​ലൂ​ടെ ന​ട​ന്ന് അ​തി​ർ​ത്തി​യി​ലെ​ത്തി. ത​ണു​പ്പ് കാ​ര​ണം നാ​യ​യു​ടെ കാ​ലു​ക​ൾ മ​ര​വി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ൽ സൈ​റ​യ്ക്ക് ന​ട​ക്കാ​നാ​കാ​തെ വ​ന്ന​പ്പോ​ൾ ആ​ര്യ​യ്ക്ക് സൈ​റ​യെ എ​ടു​ക്കേ​ണ്ടി​വ​ന്നു. ഭാ​രം കൂ​ടു​ത​ലാ​യ​തി​നാ​ൽ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ലെ വെ​ള്ളം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. അ​തി​ർ​ത്തി​യി​ലെ​ത്തി​യ​പ്പോ​ൾ റൊ​മാ​നി​യ​ൻ പ​ട്ടാ​ള​ക്കാ​ർ സെ​റ​യെ ത​ട​ഞ്ഞു​വ​ച്ചു. എ​ന്നാ​ൽ, സെ​റ​യെ​യും കൊ​ണ്ടേ പോ​കൂ​വെ​ന്ന് ആ​ര്യ ശ​ഠി​ച്ചു. പ​ട്ടാ​ള​ക്കാ​ർ​ക്ക് വ​ഴ​ങ്ങേ​ണ്ടി വ​ന്നു. പി​ന്നീ​ട്, ബ​സി​ൽ റൊ​മാ​നി​യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്.

യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്ന് ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ആ​ര്യ ത​ന്‍റെ നാ​യ്ക്കു​ട്ടി​യെ സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്. പ്രി​യ​പ്പെ​ട്ട സൈ​ബീ​രി​യ​ൻ വ​ള​ർ​ത്തു​നാ​യ സൈ​റ, ആ​ര്യ​യ്ക്കൊ​പ്പം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച വെ​ളു​പ്പി​ന് ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തി. ഉ​ച്ച​യോ​ടെ നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ ഇ​രു​വ​രെ​യും മാ​താ​പി​താ​ക്ക​ൾ സ്വീ​ക​രി​ച്ചു. യു​ദ്ധ​ത്തി​ൽ ജീ​വ​ൻ പോ​കു​മെ​ന്ന പേ​ടി​യി​ലും പ്രി​യ​പ്പെ​ട്ട​തെ​ല്ലാം ഇ​ട്ടെ​റി​ഞ്ഞു പോ​വേ​ണ്ടി വ​രു​ന്ന ആ​ളു​ക​ളി​ൽ നി​ന്ന് ആ​ര്യ​യെ വ്യ​ത്യ​സ്ത​യാ​ക്കി​യ​ത് തി​ക​ച്ചും മൃ​ഗ​സ്നേ​ഹ​മാ​ണ്.

രി​ഷ​ഭ്

യു​ദ്ധ​ത്തി​നി​ടെ യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ഓ​പ​റേ​ഷ​ൻ ഗം​ഗ​യെ​ന്ന ര​ക്ഷാ ദൗ​ത്യം ഉൗ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​നി​ക്കാ​വ​ശ്യ​മാ​യ എ​ൻ​ഒ​സി ന​ൽ​കാ​ത്ത​തി​നാ​ൽ താ​നും ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യും യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ് ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ റി​ഷ​ഭ് കൗ​ശി​ക്.
<ശാ​ഴ െൃര=’/ിൃ​ശ/​ശൃ​വെ​മ​യ​ബ2022ാ​മൃ01.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
ഖാ​ർ​കി​വ് നാ​ഷ്ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ റേ​ഡി​യോ ഇ​ല​ക്ട്രോ​ണി​ക്സ് വി​ദ്യാ​ർ​ഥി​യാ​ണ് റി​ഷ​ഭ്. നാ​ട്ടി​ലേ​ക്ക് വ​രാ​നാ​യി ഫെ​ബ്രു​വ​രി 27ന് ​വി​മാ​നം ബു​ക്ക് ചെ​യ്തി​രു​ന്നു റി​ഷ​ഭ്. അ​തി​നാ​യി ഖാ​ർ​കി​വി​ൽ നി​ന്ന് ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ റി​ഷ​ഭും വ​ള​ർ​ത്തു​നാ​യ മാ​ലി​ബു​വും എ​ത്തി.

എ​ന്നാ​ൽ വ​ള​ർ​ത്തു​നാ​യ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ഒ​പ്പം കൂ​ട്ടി പോ​രാ​നാ​ണ് റി​ഷ​ഭി​ന്‍റെ ശ്ര​മം. ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നി​മ​ൽ ക്വാ​റ​ന്‍റീ​ൻ ആ​ന്‍റ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സ​ർ​വീ​സ്, യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വ​രെ സ​മീ​പി​ച്ചു​വെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ്വ​ന്തം ദു​ര​വ​സ്ഥ അ​റി​യി​ക്കാ​ൻ വി​ഡി​യോ പോ​സ്റ​റ് ചെ​യ്തു റി​ഷ​ഭ്.​നി​യ​മ​പ്ര​കാ​രം ത​നി​ക്ക് ല​ഭി​ക്കേ​ണ്ട എ​ൻ​ഒ​സി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ൽ താ​നും മാ​ലി​ബു​വും ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ എ​ത്തു​മാ​യി​രു​ന്നു​വെ​ന്ന് റി​ഷ​ഭ് പ​റ​യു​ന്നു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്